Pages

Wednesday, January 2, 2013

GOSSIP

GOSSIP എന്ന വാക്ക് കേള്‍ക്കുമ്പോള്‍ സിനിമാ ക്കാര്‍ക്ക് മാത്രമുള്ളതാണെന്ന് തെറ്റിദ്ധരിക്കെണ്ടാ, ഓരോ ലെവലിലും ഓരോ പേരില്‍ അറിയപ്പെടുന്നു എന്ന വ്യത്യാസമൊഴിച്ചാല്‍ 'കൊതിയും നുണയും' എന്ന വാക്കില്‍ പൊതുവേ പറയപ്പെടുന്ന അടുക്കള പെണ്ണുങ്ങളുടെ പരദൂഷണവും ഓഫീസില്‍ ബോസ്സിനെയും സഹപ്രവര്‍ത്തകരെയും കുറിച്ച് പറയുന്ന 'പാര'കളും സുഹൃത്തുക്കളുടെ അസാന്നിധ്യത്തില്‍ അവരെക്കുറിച്ച് പറയുന്ന ഏഷണിയും ഗോസ്സിപ്പിന്‍റെ വിവിധ വകഭേദങ്ങളാണ്. മിക്കവാറും ഗോസിപ്പുകള്‍ പറഞ്ഞു പരത്തുന്നവരെ ശ്രദ്ധിച്ചാല്‍ മനസ്സിലാവും, ഒന്നുകില്‍ അവര്‍ക്ക് കഴിയാത്ത ഒരു കാര്യം മറ്റൊരാള്‍ ചെയ്യുന്നത് കാണുമ്പോഴോ അല്ലെങ്കില്‍ ഒരേ കാര്യം  അവരെക്കാള്‍ നന്നായി വേറൊരാള്‍ ചെയ്യുമ്പോഴോ ആയിരിക്കും ഇത്തരത്തില്‍ ഗോസിപ്പുകള്‍ പറഞ്ഞുണ്ടാക്കുന്നത്.

കാലം പുരോഗമിച്ചതിനു ആനുപാതികമായി ഗോസ്സിപ്പുകളുടെ നിര്‍മ്മാണവും സംവിധാനവും വിതരണവും എല്ലാം പുതിയ മാനങ്ങള്‍ തേടിയിട്ടുണ്ട്. പണ്ട് കാതോടു കാതോരം പറഞ്ഞിരുന്ന രീതിക്കൊക്കെ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്.  എതിരാളിയായ നടനു നേരെ യുള്ള വാക്പ്രയോഗങ്ങള്‍ തമിഴ് സിനിമകളില്‍ ഡയലോഗായി എഴുതപ്പെടുമ്പോള്‍ മകളെ നഷ്ടപ്പെട്ട വേദന മനസ്സില്‍ നിന്ന് മായും മുന്‍പേ മലയാളത്തിന്‍റെ വാനമ്പാടി കെ.എസ്. ചിത്ര ഇരട്ടകുട്ടികളെ ഗര്‍ഭം ധരിച്ചു എന്നുള്ള പോസ്റ്റുകള്‍ ഇട്ടു ഫേസ് ബുക്കില്‍ കൂടി ഗോസിപ്പുകള്‍ എഴുതി ചില മാന്യന്മാര്‍.

അസൂയയും പകയും ലാഭേച്ഛയും ഗോസ്സിപ്പുകള്‍ക്ക് കാരണമാകുന്നു. സന്നിഹിതനല്ലാത്ത വ്യക്തിയുടെ കുറ്റങ്ങള്‍ പറയുന്നത് ഒരിക്കലും നല്ലതല്ലാത്ത ഒന്നാണ്. എന്തെങ്കിലും പരാതികള്‍ ആരെയെങ്കിലും കുറിച്ച് തോന്നിയാല്‍, നേരിട്ട് പറയുന്നതാണ് അത്യുത്തമം.

-പനയം ലിജു

No comments: