Pages

Monday, December 31, 2012

Good Bye 2012

2012 പടിയിറങ്ങുകയായി....നേട്ടങ്ങളും കോട്ടങ്ങളും, ലാഭങ്ങളും നഷ്ടങ്ങളും, സന്തോഷവും ദുഃഖവും സമ്മിശ്ര അനുഭവങ്ങള്‍ സമ്മാനിച്ചു ഒരു വര്‍ഷം കൂടി വിട വാങ്ങുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ നഷ്ടങ്ങള്‍ മാത്രമല്ല, 2012 നമുക്ക് നല്‍കിയ സന്തോഷങ്ങളും നന്മകളും കൂടി നമുക്ക് അയവിറക്കാം...
അടുത്ത വര്‍ഷം സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ആകട്ടെ എന്ന് പ്രാര്‍ഥിക്കാം.

Sunday, December 30, 2012

അംഗീകാരം

താരാരാധനയും രാഷ്ട്രീയ നേതാക്കളോടുള്ള അമിതമായ  ബഹുമാനവും ക്രിക്കറ്റ് കളിക്കാരോടുള്ള അളവില്‍ കവിഞ്ഞ സ്നേഹവും കാണിക്കുന്ന അനേകര്‍, വസ്ത്രധാരണത്തിലും ജീവിത രീതികളിലും, സ്വഭാവങ്ങളിലും അവരെ അനുകരിക്കാന്‍ ശ്രമിക്കുന്നവര്‍, പലപ്പോഴും സ്വന്തം കുടുംബങ്ങളിലോ, സൌഹൃദ വലയത്തിലോ ഉള്‍പ്പെട്ടു നില്‍ക്കുന്നവരുടെ കഴിവുകളെ അംഗീകരിക്കാന്‍ മനസ്സ് കാട്ടാറില്ല. അത് കഴിവുകളുടെ കാര്യത്തില്‍ മാത്രമല്ല, വ്യക്തിപരമായ ഒരു കാര്യം സംസാരിക്കാനോ ഉപദേശം തേടാനോ പോലും കൂടെ നില്‍ക്കുന്ന ഒരാളെ ആശ്രയിക്കാന്‍ മടിയാണ്. ഒരു തമിഴ് നാട്ടുകാരന്‍ അവന്‍റെ നാട്ടില്‍ പിറന്ന ഒരാള്‍ പറയുന്നതിന് കൂടുതല്‍ വിശ്വാസ്യത കല്പ്പിക്കുമ്പോള്‍ തൊട്ടടുത്ത സംസ്ഥാനത്ത് ജീവിക്കുന്ന നമ്മള്‍ മറ്റൊരു മലയാളിയെ വിശ്വസിക്കാനും അംഗീകരിക്കാനും മടിക്കുന്നു.
നമ്മുടെ സ്വാര്‍ത്ഥതയാണോ അസൂയയാണോ ഇതിനുഹേതുവാകുന്നത്? ചെറിയ നേട്ടങ്ങളില്‍ ഒരുപാട് അഹങ്കരിക്കുന്ന ആളുകള്‍ അവരുടെ ഇടയില്‍ ഉണ്ടെന്നത് നിഷേധിക്കാന്‍ ആവാത്ത കാര്യമാണെങ്കിലും അവരിലുള്ള നല്ലവര്‍ പലരെയും മനസ്സിലാക്കാന്‍ നമുക്ക് പലപ്പോഴും സാധിക്കുന്നില്ല എന്നതാണ് സത്യം.
ഇതിന്‍റെ മറുവശം ചിന്തിച്ചാല്‍, അംഗീകരിക്കാന്‍ മടിക്കുന്നവരുടെ മുന്നില്‍  ശങ്കിച്ച് നില്‍ക്കാതെ, ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ കൂടുതല്‍ ഭംഗിയോടെ ചെയ്ത് വാശി ഉപേക്ഷിച്ചു കഴിവുകള്‍ വേണ്ട വിധം ഉപയോഗിച്ചാല്‍, തീര്‍ച്ചയായും ഇന്നല്ലെങ്കില്‍ നാളെ മറ്റുള്ളവരാല്‍ അംഗീകരിക്കപ്പെടുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്ക് കഴിയും.
മറ്റുള്ളവരെ അംഗീകരിക്കാന്‍ കഴിഞ്ഞാല്‍ നമ്മളും അംഗീകരിക്കപ്പെടും.
-പനയം ലിജു

Saturday, December 29, 2012

കുത്തി കെടുത്തിയ ജ്യോതി

"ഭാരതം എന്‍റെ നാടാണ്, എല്ലാ ഭാരതീയരും എന്‍റെ സഹോദരീ സഹോദരന്മാരാണ്...."
ഈ പ്രതിജ്ഞാ വാചകം ഉരുവിടാത്ത ഒരാള്‍ പോലും ഇന്ത്യയില്‍ ഉണ്ടാവില്ല. ശൈശവ കാലം മുതല്‍ക്കേ കേട്ടും ചൊല്ലിയും പരിശീലിച്ചും വളര്‍ന്ന വാചകങ്ങള്‍! ഇന്നതിന്‍റെ മൂല്യം എന്തായി....? 'ജ്യോതി' എന്ന പെണ്‍കുട്ടിക്ക് വേണ്ടി മനസ്സില്‍ ഒരു നിമിഷമെങ്കിലും പ്രാര്‍ഥിക്കാത്ത മനുഷ്യര്‍ ഇന്ത്യയില്‍ ഉണ്ടാവില്ല. അവളെ കുറിച്ചും ഭാരതീയന്‍റെ അതിക്രൂരമായ മാംസ ദാഹത്തെ കുറിച്ചും സംസാരിക്കാത്ത വ്യക്തികള്‍ ലോകത്തുണ്ടാവില്ല.
ഇന്ത്യയില്‍, ശാരീരിക പീഡനത്തിനു വിധേയയാവുന്ന ആദ്യത്തെ പെണ്‍കുട്ടിയല്ല 'ജ്യോതി',  അവളുടെ മരണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു എല്ലാവരും ദുഃഖത്തില്‍ പങ്കു ചേര്‍ന്നു...   രണ്ടോ മൂന്നോ ദിവസങ്ങള്‍ കഴിയുമ്പോള്‍ മന്ത്രിമാരുടെ അഴിമതി കഥകളോ, സിനിമാതാരങ്ങളുടെ സ്വത്ത്‌ വിവര പ്രശ്നങ്ങളോ ഇന്ത്യാ പാകിസ്താന്‍ ക്രിക്കറ്റ് മത്സരമോ പോലെ പുതിയൊരു വാര്‍ത്തയുണ്ടാവും....മാധ്യമങ്ങള്‍ അതിന്‍റെ പിന്നാലെ പോകും....ആത്യന്തികമായ നഷ്ടം അവളുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും മാത്രം....!
ഭാരത സ്ത്രീകള്‍ പീഡനങ്ങള്‍ അനുഭവിച്ചു കൊണ്ടേയിരിക്കുന്നു...നിര്‍ത്തിയിട്ട കാറുകളിലും ഓടിക്കൊണ്ടിരിക്കുന്ന ബസിലും ട്രെയിനിലും പറന്നു പോകുന്ന വിമാനത്തിലും അവള്‍ പീഡിപ്പിക്കപ്പെടുന്നു.
സ്വന്തം വീടിനുള്ളില്‍ പോലും അവള്‍ സുരക്ഷിതയല്ല. പുതിയ വാര്‍ത്തകള്‍ പിറക്കുമ്പോള്‍ ജ്യോതി മറവിയുടെ ലോകത്തേക്ക് പുറം തള്ളപ്പെടും...അപ്പോഴേക്കും ഗോവിന്ദചാമിയെ പോലെ ജയിലിനുള്ളില്‍ മൃഷ്ടാന്ന ഭോജനം കഴിച്ചു സുമുഖന്മാരായി ഈ പ്രതികളും മോചിതരാകും.
പ്രിയ സഹോദരിമാരെ നിങ്ങള്‍ തയ്യാറാവൂ, ഒരു ടെസ്സ എബ്രഹാമിനെ പോലെ കരുത്തുള്ള പെണ്ണാകൂ....അല്ലെങ്കില്‍, നിങ്ങളിലും പലര്‍ ഒരു ജ്യോതിയോ സൌമ്യയോ ആയേക്കാന്‍ സാധ്യതയുണ്ട്.
-പനയം ലിജു

Thursday, December 27, 2012

കോപം (Wrath)

'കോപം' ഇല്ലാത്തവര്‍ ആരുമില്ല. പക്ഷെ എന്തിനായി കോപിക്കുന്നു എന്നതാണ് കോപത്തിന്‍റെ വില മറ്റുള്ളവരെ മനസ്സിലാക്കിക്കുന്നത്. ദൈവ പുത്രനായ ക്രിസ്തുവും കോപിച്ചതായി കാണുന്നുണ്ട്.  വിശുദ്ധമായ ദേവാലയത്തെ വ്യാപാര ശാലയാക്കി മാറ്റിയത് കണ്ടപ്പോള്‍ ആണെന്ന് മാത്രം. അവന്‍റെ കോപത്തിന് ഒരു ഉദ്ദേശ്യശുദ്ധി ഉണ്ടായിരുന്നു. നല്‍വഴിയില്‍ നടക്കുന്നതിനു തടസ്സം നില്‍ക്കുന്ന സാഹചര്യങ്ങളോടും, അങ്ങനെ നടക്കാത്ത  വ്യക്തികളോടുമാണ് കോപത്തിന്‍റെ ഭാഷയോ രൂപമോ പ്രകടിപ്പിക്കുന്നതെങ്കില്‍ ആ കോപത്തിന് ഒരു നല്ല ഫലം പ്രദാനം ചെയ്യാന്‍ സാധിക്കും. കുഞ്ഞുങ്ങളോട് മാതാപിതാക്കള്‍ കോപിക്കുന്നതും ശിക്ഷിക്കുന്നതും ഒരു പരിധി വരെ അങ്ങനെയാണ്. മാതാപിതാക്കളുടെ കോപം തീര്‍ക്കാനാണ് കുഞ്ഞുങ്ങളെ ശിക്ഷിക്കുന്നതെങ്കില്‍ അത് ശിക്ഷണം ആവില്ല, പകരം കോപത്തില്‍ നിന്നുരുത്തിരിഞ്ഞ ശിക്ഷമാത്രമാവുന്നു. സ്നേഹിതരുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും തിരുത്താന്‍ അല്പം കോപിക്കുകയും ചെയ്യുന്നതും പല സൌഹൃടങ്ങളിലും സഹജമാണ്. പക്ഷെ,  പലപ്പോഴും  സ്വയം ചിന്തിക്കാതെ, ഉപബോധ മനസ്സിന്‍റെ അല്‍പ നേരത്തെ വികലമായ ചിന്തകള്‍ക്ക് അധീനരായി മറ്റുള്ളവരോട് കോപിക്കാനൊരവാസരം സൃഷ്ടിച്ചു കോപിക്കുന്ന അവസ്ഥകള്‍ ഉണ്ട്. "അവനോടു രണ്ട് പറഞ്ഞില്ലെങ്കില്‍ ഞാന്‍ ചെറുതായി പോകുമോ" എന്നൊരു ഭയം. അത് ഒരു നല്ല സ്രോതസ്സില്‍ നിന്ന് ഉത്ഭവിക്കുന്ന ചിന്തയല്ല. അത്തരം കോപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തിരിച്ചറിയാനും പെട്ടെന്ന് സാധിക്കും. അല്ലെങ്കില്‍ മൂന്നാമതൊരാള്‍ പറയുമ്പോള്‍ ഒരു തിരിച്ചറിവുണ്ടായിട്ടു വേഗം അതില്‍ നിന്ന് പിന്മാറാനുള്ള ചിന്തയിലേക്ക് മനസ്സ് സഞ്ചരിക്കും.
ഏകാന്തമായി ഇരിക്കുന്ന സമയത്ത് ഉറങ്ങും മുന്‍പേ അന്നത്തെ ദിവസത്തെ സംഭവങ്ങളെ കുറിച്ചൊരു തിരിഞ്ഞു നോട്ടം നടത്തി വിശകലനം ചെയ്ത് സ്വന്തം തെറ്റുകള്‍ മനസ്സിലാക്കി തിരുത്താന്‍ ശ്രമിച്ചാല്‍ അനാവശ്യമായ കോപത്തില്‍ നിന്ന് മോചനം ലഭിക്കും.
-പനയം ലിജു

Wednesday, December 26, 2012

തിരയില്‍ പെട്ടുപോയ സ്വപ്‌നങ്ങള്‍ Tsunami

ഇന്ന് ഡിസംബര്‍ 26, ലോകജനതയെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ, അത്ര വേഗത്തില്‍ മറവിയുടെ പുസ്തകത്തില്‍ ചേര്‍ക്കാന്‍ കഴിയാത്ത ആ നടുക്കുന്ന വാര്‍ത്ത കേട്ട ദിനം, ക്രിസ്തുമസ് ആഘോഷങ്ങളുടെ ആവേശം കെട്ടടങ്ങും മുന്‍പേ കടലില്‍ പതിയിരുന്നു ആക്രമിച്ച,  കടല്‍  ക്ഷോഭത്തിന്‍റെ മൃഗീയമായ ശേഷിപ്പായ, റിച്റ്റർ സ്കെയിലിൽ 9.3 രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യൻ മഹാസമുദ്രതീരങ്ങളിൽ വൻ നാശം വിതക്കുകയും 300,000 പേരുടെ മരണത്തിനു കാരണമാവുകയും ചെയ്ത സുനാമി (2004).
ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍ നാശം വിതച്ചു, അനേക ജീവന്‍ കോരിയെടുത്തു തിരമാലകള്‍ നിമിഷാര്‍ധത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ അഗാധങ്ങളിലേക്ക് പോയപ്പോള്‍ പൊലിഞ്ഞു വീണത് ലക്ഷക്കണക്കിന്‌ ആളുകളുടെ സ്വപ്നങ്ങളാണ്. അത് ശേഷിപ്പിച്ച മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെയും കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെയും ആശ്രയം നഷ്ടപ്പെട്ട കുടുംബങ്ങളുടെയും ദീനരോദനം എവിടെയൊക്കെയോ ഇന്നും മാറ്റൊലി കൊള്ളുന്നു.
മനുഷ്യന്‍റെ ആയുസ്സ് പുല്ലു പോലെയാകുന്നു, വയലിലെ പൂ പോലെ അത് പൂക്കുന്നു, കാറ്റ് അതിന്മേല്‍ അടിക്കുമ്പോള്‍ അത് ഇല്ലാതെയാകുന്നു, അതിന്‍റെ സ്ഥലം പിന്നീടത് അറിയുകയുമില്ലെന്ന വേദവാക്യത്തിന്‍റെ പൊരുള്‍ അക്ഷരാര്‍ത്ഥത്തില്‍ പറഞ്ഞു തന്ന ഇത്തരമൊരു ദുരന്തം ഇനിയൊരിക്കലും ഉണ്ടാവരുതെയെന്നു പ്രാര്‍ഥിക്കാം.

Tuesday, December 25, 2012

The Day After Christmas

ഈ വര്‍ഷത്തെ ക്രിസ്തുമസ് കഴിഞ്ഞു... നൊയമ്പുകള്‍ മുറിഞ്ഞു...വിപണികള്‍ കാലിയായി...ഓഫറുകള്‍ തീര്‍ന്നു....കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പോലിമയോടെ ആഘോഷിക്കണം എന്നുള്ള ആഗ്രഹങ്ങള്‍ കുറച്ചൊക്കെ സഫലമായി....
ഇനി കച്ചവടക്കാര്‍ക്ക് ലാഭത്തിന്‍റെ കണക്കു നോക്കി തിട്ടപ്പെടുത്താനുള്ള ദിനങ്ങള്‍....ഗാനമേളക്കാര്‍ക്കും നൃത്ത സംഘങ്ങള്‍ക്കും വിശ്രമിക്കാനുള്ള ദിനങ്ങള്‍....വിദ്യാര്‍ഥികള്‍ക്ക് അവധിക്കാല ട്യൂഷനുള്ള സമയം....വീട്ടമ്മമാര്‍ക്ക് അടുക്കളയിലെ അധിക തിരക്കുകളില്‍ നിന്നൊരു അല്‍പ വിശ്രമം....കുറച്ചുപേര്‍ പുതുവര്‍ഷത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു....
തിരക്കിനിടയില്‍ എല്ലാവരും മറന്നു പോയത് ഒന്ന് മാത്രം....
യേശുനാഥനു ഒരു Happy Birthday പോലും പറയാന്‍ കഴിഞ്ഞില്ല....
ദൈവമല്ലേ....! നമ്മുടെ തിരക്കുകള്‍ മനസ്സിലാക്കി ക്ഷമിക്കുമായിരിക്കും അല്ലെ....?
രണ്ട് ദിവസത്തെ ക്ഷീണമുണ്ടാവും....അതുകൊണ്ട് ഒന്ന്ഫ്രെഷ് ആയിട്ട് നാളെ പ്രാര്‍ഥിക്കാം അല്ലെ...? ദൈവമല്ലേ, ക്ഷമിക്കുമാരിക്കും....!!!

Monday, December 24, 2012

(അ)ശാന്തിയുടെ ഡിസംബര്‍

ലോകത്തിനു ശാന്തിയും സമാധാനവും വിതറിക്കൊണ്ട് പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായി, സമാധാന പ്രഭുവായി, ലോകരക്ഷകനായി, സര്‍വ്വലോകത്തിനും മഹാസന്തോഷമായി ദൈവപുത്രനായ യേശുക്രിസ്തു കന്യകാസൂനുവായി ഭൂജാതനായെന്നു വിശ്വസിക്കപ്പെടുന്ന ഡിസംബര്‍ മാസത്തില്‍ തന്നെ അസമാധാനതിന്‍റെയും അശാന്തിയുടെയും പര്യായങ്ങള്‍ എന്ന് പറയാവുന്ന സംഭവങ്ങള്‍ നമ്മുടെ കണ്‍ വെട്ടത്ത് നടന്നത് ഒരു വിരോധാഭാസമായി തോന്നുന്നുണ്ടോ....?
ചരിത്രത്തിന്‍റെ പഴകിയ താളുകള്‍ തിരിഞ്ഞു ചികഞ്ഞാല്‍ ഓര്‍മ്മകളില്‍ മരവിക്കാതെ നില്‍ക്കുന്ന ചില സംഭവങ്ങള്‍ നല്‍കുന്ന നടുക്കുന്ന കാഴ്ചകള്‍ സംഭാവിച്ചിരിക്കുന്നതും ഇതേ ഡിസംബര്‍ മാസത്തിലാണ്.
മത വിദ്വേഷത്തിന്‍റെ ഉദാഹരണമായി ലോകത്തിനു മുന്നില്‍ കണ്ട ബാബറി മസ്ജിദ്, ഭോപ്പാല്‍ ദുരന്തം, പ്രകൃതി ക്ഷോഭത്തിന്‍റെ മൃഗീയമായ ശേഷിപ്പായ സുനാമി ഒടുവില്‍ ഇതാ ഭാരതാംബയുടെ മസ്തിഷ്കത്തില്‍ സംഭവിച്ച ക്രൂരതയുടെ മൂര്‍ത്തീഭാവമായ ഡല്‍ഹിയിലെ കൂട്ടമാനഭംഗം.....
ഇനിയും ഒരാഴ്ച കൂടി ബാക്കിയുണ്ട് ഈ മാസം തീരാന്‍....എന്തെല്ലാം ഇനിയും കാണാനിരിക്കുന്നു....?
ഭൂമിയെ ദേവിയായും, പ്രകൃതിയെ അമ്മയായും എല്ലാ ഭാരതീയരെയും സഹോദരീ സഹോദരങ്ങളായും കാണാനും സഹജീവികളോടും മൃഗങ്ങളോട് പോലും ദയയോടെ വര്‍ത്തിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്ന ഒരുത്തമ സംസ്കാരത്തില്‍ ജീവിക്കുന്ന നമ്മുടെ ഭാരതത്തില്‍ നാം അറിവോടെ ചെയ്യുന്ന തെറ്റുകള്‍ വരുത്തി വയ്ക്കുന്ന അപകടങ്ങളെങ്കിലും ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ ദൈവ ശിക്ഷയായ പ്രകൃതി ദുരന്തങ്ങളില്‍ നിന്നും മുക്തരാവാന്‍ കഴിയും.


Sunday, December 23, 2012

നിയമവും നിയന്ത്രണവും

കഴിഞ്ഞ ഒരാഴ്ച ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ ഭാരതത്തിന്‍റെ പേര് കളങ്കപ്പെടുത്തിയ വാര്‍ത്തയാണ് തലസ്ഥാന നഗരിയില്‍ പട്ടാപ്പകല്‍ അരങ്ങേറിയ കൂട്ട മാനഭംഗം. എന്നും കാണുന്ന ഇത്തരം വാര്‍ത്തകളുടെ രീതി മാറുന്നതല്ലാതെ ഉള്ളടക്കം മാറുന്നില്ല. കണ്ണൂരില്‍ ഒരു പെണ്‍കുട്ടിയെ  ജന്മം നല്‍കിയ പിതാവും കൂടെപ്പിറന്ന സഹോദരനും നിഷ്കരുണം വീടിനുള്ളില്‍ പീഡിപ്പിച്ച സംഭവം എഴുതിയിട്ട് ചില ദിവസങ്ങള്‍ മാത്രം പിന്നിട്ടപ്പോള്‍ നടന്ന ഈ സംഭവത്തെ കുറിച്ച് ഒന്നും എഴുതേണ്ടാ എന്ന് കരുതിയിതാണെങ്കിലും അതിന്‍റെ വാര്‍ത്തകള്‍ തുടരെ കാണുമ്പോള്‍ എഴുതാതിരിക്കാന്‍ കഴിയുന്നില്ല. 

ഒരു വശത്ത് ഇത്തരം കുറ്റകൃത്യങ്ങള്‍(ക്രൂരതകള്‍) ചെയ്യുന്നവരെ വധശിക്ഷയ്ക്ക് വിധിക്കണം എന്ന നിയമം നടപ്പിലാക്കുമെന്ന ഉറപ്പ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നു (തയ്യാറാക്കുന്നു എന്നാവും കൂടുതല്‍ ശരി), മറുവശത്ത് ഈ പ്രശ്നത്തിനെതിരെ ഉണ്ടായ ജനരോഷത്തെ കണ്ണീര്‍ വാതക പ്രയോഗത്തിലൂടെ നേരിടുന്ന നിയമ പാലകര്‍. നിയമപാലകരുടെ ഈ കാര്യക്ഷമത കുറ്റകൃത്യങ്ങള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യയുടെ മുഖഛായ പാടെ മാറേണ്ട കാലം എന്നെ കഴിഞ്ഞിരിക്കുന്നു.

 പെണ്‍വാണിഭത്തിനും സ്ത്രീ പീഡനത്തിനും വേണ്ടി ഇന്ത്യന്‍ പത്രങ്ങള്‍ പ്രത്യേകം കോളങ്ങള്‍ ഉണ്ടാക്കി എഴുതാന്‍
 തുടങ്ങിയിട്ട് പല വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അതില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത പല വാര്‍ത്തകള്‍ ആരുമറിയാതെ നമ്മുടെ ചുറ്റും അനുസ്യൂതം സംഭവിച്ചു കൊണ്ടിരിക്കുന്നു.

പത്രക്കാര്‍ എഴുതട്ടെ.....ചാനലുകാര്‍ കാണിക്കട്ടെ.....അന്വേഷകര്‍ അന്വേഷിക്കട്ടെ....പുതിയൊരു വാര്‍ത്ത വരുമ്പോള്‍ അവരെല്ലാം അതിന്‍റെ പിന്നാലെ പൊയ്ക്കോളും....ഞങ്ങള്‍ ഞങ്ങളുടെ പണിയും തുടരും.....ഇതാണ് ഇന്ത്യയിലെ ഓരോ കുറ്റവാളിയുടെയും മനോഭാവം....

സ്വന്തം രാജ്യത്തെ കുറിച്ച് ഇങ്ങനെ എഴുതേണ്ടി വന്നതില്‍ തികച്ചും ഖേദത്തോടെ
- പനയം ലിജു

Saturday, December 22, 2012

റോസാപ്പൂവ്

പൂക്കളില്‍ അതിസുന്ദരിയും ആകര്‍ഷണീയമായതും നറുമണം പകരുന്നതുമാണ് റോസാപ്പൂവ്. ഉദ്യാനത്തില്‍ കാണുന്ന പുഷ്പഗണത്തില്‍ റോസാപ്പൂവിനെ വേറിട്ട്‌ നിര്‍ത്തുന്നത് അതിന്‍റെ ഭംഗിയാണോ സുഗന്ധമാണോ എന്നത് ആര്‍ക്കും പറയാന്‍ കഴിയില്ല. പ്രണയത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും പ്രതീകാത്മക രൂപമായി റോസാപ്പൂവ് മാറിയതിനു നിദാനമായതും ഈ പ്രത്യേകതകള്‍ തന്നെയാണ്. എന്നാല്‍ അത് നില്‍ക്കുന്നത് മുള്ളുകള്‍ക്കിടയിലാണ്. HIV ബാധിതയായ 'അക്ഷര' എന്നൊരു സ്കൂള്‍ വിദ്യാര്‍ഥിയുമായി സംസാരിച്ച വിഷയം  ഒരിക്കല്‍ ഞാന്‍ എഴുതിയിരുന്നു. ഏകദേശം 20 മിനിട്ടോളം ആ കുട്ടിയോട് സംസാരിച്ചപ്പോള്‍ എവിടെയും എനിക്ക് തോന്നിയില്ല ഞാന്‍ സംസാരിക്കുന്നത് ഒരു രോഗിണിയായ കുട്ടിയോടാണെന്നു. നിസ്സാര പ്രശ്നങ്ങളെ നേരിടാന്‍ കഴിയാതെ ഒരു കുപ്പി വിഷത്തിലും ഒരു തുണ്ട് കയറിലും ജിവിതം അവസാനിപ്പിക്കാന്‍ തയ്യാറാവുന്നവര്‍ക്ക് ഒരു മാതൃകയാണ് അക്ഷര മോളുടെ ജീവിതം എന്ന് അന്ന് പറഞ്ഞിരുന്നു.എന്ത് വിഷമ അവസ്ഥകളെയും പോസിറ്റിവ് ആയി കാണുകയും അതോടൊപ്പം മറ്റുള്ളവര്‍ക്ക് കൈത്താങ്ങല്‍ നല്‍കുകയും ചെയ്യുന്ന മനുഷ്യരായി അഥവാ, മുള്ളുകള്‍ക്കിടയില്‍ സൌരഭ്യം പരത്തുന്ന റോസാ പുഷ്പങ്ങളായി നമുക്ക് ജീവിക്കാം.

Thursday, December 20, 2012

21-12-12 ലോകാവസാനമോ....?

അങ്ങനെ ലോകം അവസാനിക്കുന്നു എന്ന് പറയപ്പെട്ട ഒരു നാള്‍ കൂടി കടന്നു വന്നു....ശാസ്ത്രലോകം തന്നെ നിഷേധിച്ച അടിസ്ഥാന രഹിതമായ ഈ പ്രവചനത്തെ  കുറിച്ച് ഈ ദിനം കഴിയും വരെയെങ്കിലും അല്പം ഭീതിയോടെ നോക്കുന്ന അനേകര്‍ ഇനിയുമുണ്ടെന്നതിനാലാണ് അന്ത്യകാലത്തെ കുറിച്ച് വളരെ വിശദമായി പ്രതിപാദിക്കുന്ന പുസ്തകങ്ങളില്‍ ഒന്നായ വി.ബൈബിളിന്‍റെ ആധികാരികമായ പശ്ചാത്തലത്തില്‍ ഈ വിഷയത്തെക്കുറിച്ച് അല്പം പറയാം എന്ന് കരുതുന്നത്. വേദഗ്രന്ഥങ്ങള്‍ പലതും ഈ വിഷയം അല്പമെങ്കിലും പറയുന്നുണ്ടെന്ന് തന്നെയാണ് എന്‍റെ വിശ്വാസം. ഞാന്‍ വായിച്ചിട്ടില്ലാത്ത പുസ്തകങ്ങളിലെ ഉള്ളടക്കത്തെ എടുത്തു എഴുതുന്നത് ശരിയല്ലാത്തതുകൊണ്ട് മാത്രമാണ് അതിലേക്ക് ഞാന്‍ പോകാത്തത്.
ബൈബിളില്‍ ലോകത്തിന്‍റെ ഉല്‍പ്പത്തി കാലത്ത് തന്നെ ഇതിനൊരു അന്ത്യമുണ്ടെന്നും അത് എപ്രകാരം ആയിരിക്കുമെന്നും പറയുന്നുണ്ട്. ആദി മനുഷ്യനായ ആദാമിലൂടെ ലോകത്ത് പാപം കടന്നു വന്നതുപോലെ രണ്ടാം ആദാമായ യേശുക്രിസ്തുവിലൂടെ പാപത്തില്‍ നിന്നുള്ള രക്ഷ ഈ ലോകത്തിലേക്ക് അയച്ചു.  പാപത്തിന്‍റെ അഗാധഗര്‍ത്തത്തിലാണ്ടുപോയ മര്‍ത്യ വര്‍ഗ്ഗത്തിന്‍റെ രക്ഷയ്ക്കും വീണ്ടെടുപ്പിനുമായി യേശുക്രിസ്തു ഈ ഭൂമിയില്‍ മനുഷ്യനായി പിറന്നത് സര്‍വ്വലോകത്തിന്‍റെയും സന്തോഷമായിരുന്നതുപോലെ  സര്‍വ്വ മനുഷ്യരുടെയും പാപങ്ങള്‍ക്ക് പരിഹാരമായി മരിക്കേണ്ടതും ദൈവ നിയോഗമായിരുന്നു. പഴയനിയമ കാലത്തെ ജനങ്ങള്‍ ഒരു മിശിഹായുടെ വരവിനായി കാത്തിരുന്നത് പോലെ മരിച്ചു ഉയര്‍ത്തെഴുന്നേറ്റു  സ്വര്‍ഗ്ഗാരോഹണം ചെയ്ത കര്‍ത്താവിന്‍റെ രണ്ടാം വരവിനാണ്. ഇന്നത്തെ ജനം കാത്തിരിക്കുന്നത്.ഈ രണ്ടാം വരവും ലോകാവസാനവുമായി ബന്ധമുള്ളതുകൊണ്ടാണ് ഞാനിത് പറയുന്നത് എന്ന് മനസ്സിലാവുന്നുണ്ടാവുമല്ലോ. 
ബൈബിള്‍ പ്രകാരവും അവസാന കാലത്തിന്‍റെ ലക്ഷണങ്ങള്‍ നാമിന്നു ലോകത്ത് കാണുന്നുണ്ട്. പക്ഷെ, കര്‍ത്താവിന്‍റെ രണ്ടാം വരവിന്‍റെ സമയത്തെക്കുറിച്ച് പിതാവായ ദൈവമല്ലാതെ ദൈവദൂതന്മാരോ പുത്രനോ പോലും അറിയുന്നില്ല എന്നത്രേ ബൈബിള്‍ വചനം. (മത്തായി 24,25അദ്ധ്യായങ്ങള്‍) അവസാനകാലത്തെ കുറിച്ചുള്ള അടയാളങ്ങളെ പറ്റി മറ്റു പല വേദഭാഗങ്ങളും ഉണ്ടെങ്കിലും അതിലേക്കൊന്നും ഇപ്പോള്‍ പോകുന്നില്ല.
ലോകാവസാനത്തെ കുറിച്ചുള്ള പ്രവചനങ്ങള്‍ ഇതാദ്യമായല്ല, അവസാനത്തേതുമാണെന്നു തോന്നുന്നില്ല.... പക്ഷെ മുന്‍കൂട്ടി അറിയുന്ന ഒരു ദിവസവും അത് സംഭവിക്കില്ല എന്നതാണ് സത്യം.

Wednesday, December 19, 2012

വിനയം

ലോകമെങ്ങും ക്രിസ്തുമസ് വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. നക്ഷത്രങ്ങളും അലങ്കാര വിളക്കുകളും എങ്ങും ദൃശ്യം.... കാതിനു ഇമ്പമേകുന്ന ക്രിസ്തുമസ് ഗാനങ്ങള്‍ എവിടെയും അലയടിക്കുന്നു.ക്രിസ്മസ് സ്പെഷ്യല്‍ വ്യാപാരങ്ങളാല്‍ വിപണികള്‍ സമൃദ്ധം....കഴിഞ്ഞ ഓണത്തിന് വിറ്റതിന്‍റെ ഇരട്ടി കച്ചവടം ലക്ഷ്യമിട്ട് ബിവറെജുകാര്‍....ഈ തിരക്കുപിടിച്ച ആഘോഷ പരിപാടികള്‍ക്കിടയില്‍ ക്രിസ്തുവിനെ ഓര്‍ക്കാന്‍ ആര്‍ക്കെങ്കിലും സമയം കിട്ടുമോന്നു സംശയമാണ്....കുറഞ്ഞ പക്ഷം കര്‍ത്താവ്‌ നമുക്ക് പറഞ്ഞും പഠിപ്പിച്ചും കാണിച്ചും തന്ന ചില കാര്യങ്ങള്‍ ഓര്‍ക്കുന്നതെങ്കിലും നന്നായിരിക്കും.
സ്നേഹമാണ് യേശുക്രിസ്തുവിന്‍റെ ഉപദേശങ്ങളില്‍ അടിസ്ഥാനപരമെങ്കിലും അതിനോട് സാദൃശ്യമുള്ള പല സത്ഗുണങ്ങളും പ്രവൃത്തികളിലൂടെ കാണിച്ചവനാണ് യേശു. അതില്‍ പ്രധാനമായ ഒന്നാണ് 'വിനയം' സ്വന്തം ശിഷ്യന്മാരുടെ കാല്‍പാദങ്ങള്‍ കഴുകി വിനയത്തിന്‍റെ ഉദാത്തമായ മാതൃകയാണ് നമുക്ക് കാട്ടിത്തന്നത്. ആരുടേയുംകാലു കഴുകാന്‍ കഴിഞ്ഞില്ലെങ്കിലും കാലു വാരാതെ സ്നേഹിക്കാന്‍ ഈ ക്രിസ്തുമസ് കാലം നമുക്ക് ശ്രമിക്കാം.

Tuesday, December 18, 2012

നാക്കും വാക്കും

ഒരു കഥ ഞാന്‍ ഒരിക്കല്‍ കേള്‍ക്കുകയുണ്ടായി; ഒരാള്‍ തന്‍റെ സേവകനെ മാര്‍ക്കറ്റിലയച്ചിട്ടു അവിടെയുള്ള ഏറ്റവും നല്ല സാധനം വാങ്ങി വരാന്‍ പറഞ്ഞപ്പോള്‍ അയാള്‍ ഒരു 'നാക്ക്' വാങ്ങി കൊണ്ടുവന്നു. അതിനു ശേഷം ഏറ്റവും മോശമായ സാധനം വാങ്ങാന്‍ പറഞ്ഞു വിട്ടപ്പോഴും അയാള്‍ വീണ്ടും ഒരു 'നാക്ക്' തന്നെ വാങ്ങികൊണ്ട് വന്നു.  സ്വാഭാവികമായും അദ്ദേഹം സേവകനോട് കാരണം ആരാഞ്ഞു. അപ്പോള്‍ അയാള്‍ പറഞ്ഞത് ഇപ്രകാരം ആയിരുന്നു; നാക്ക് നന്നായാല്‍ എല്ലാം നന്നായി, നാക്ക് മോശമായാലോ അതിലും മോശമായത് വേറൊന്നുമില്ല എന്നത്രേ കഥ.
നാം ഉരുവിടുന്ന വാക്കുകള്‍, അതിനു എത്രത്തോളം സ്വാധീനം മറ്റുള്ളവരില്‍ ചെലുത്താനാവുമെന്നു ചിന്തിച്ചിട്ടുണ്ടോ? ഒരുപക്ഷെ നാം തമാശയ്ക്ക് പറയുന്ന വാക്കുകളാവാം അല്ലെങ്കില്‍ അപ്പോള്‍ നാമായിരിക്കുന്ന സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം നമ്മെ പറയാന്‍ നിര്‍ബന്ധിക്കുന്നതാവാം. പക്ഷെ, കേള്‍ക്കുന്നയാളില്‍ അതെങ്ങനെ പരിവര്‍ത്തിക്കുന്നു എന്ന് മനസ്സിലാക്കാതെ വരുമ്പോള്‍ അതുണ്ടാക്കുന്ന ഭവിഷ്യത്ത് ഭയാനകമാവാന്‍ സാധ്യതയുണ്ട്. ആസ്ട്രേലിയന്‍ റേഡിയോ ജോക്കികള്‍ ഒരു തമാശയ്ക്ക് ചെയ്ത കാര്യം ഒരു സ്ത്രീയുടെ മരണത്തിലാണ് കലാശിച്ചത്.
മറ്റുള്ളവരില്‍ അരോചകത്വമുളവാക്കുന്ന വാക്കുകളുടെ അസമയത്തുള്ള പ്രയോഗം ഒരുപക്ഷെ, ഒരു ബന്ധം തന്നെ തകര്‍ത്തേക്കാം. ചിലപ്പോള്‍ വലിയൊരു ദുഃഖം നല്‍കി, പശ്ചാത്തപിക്കാന്‍ പോലും അവസരം നല്‍കാതെ ജീവിതകാലം മുഴുവന്‍ മനസ്സിന് സംഘര്‍ഷമായി മാറുന്ന എന്നെന്നേക്കുമായുള്ള ഒരു വേര്‍പിരിയലിന് പോലും കാരണമായേക്കാം...
നാക്കിന്‍റെ പ്രയോഗം സൂക്ഷിക്കാം, വാക്കുകളുടെ ഉപയോഗം കുറയ്ക്കാം,
കേള്‍പ്പാന്‍ വേഗതയും പറവാന്‍ താമസവും ഉള്ളവരായിരിക്കാം.

Monday, December 17, 2012

ആരാണ് ഉത്തരവാദി

ഇന്നലെ  പറഞ്ഞതുമായി തന്നെ ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കൂടി ചിന്തിക്കാനാണ് ഇന്നാഗ്രഹിക്കുന്നത്.  സ്വയരക്ഷയ്ക്കുള്ള വ്യക്തിയുടെ അവകാശത്തെ പരിഗണിച്ചു ആത്മരക്ഷയ്ക്കായി തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കൈവശം വയ്ക്കാനുള്ള അവകാശം അമേരിക്കന്‍ ഭരണഘടനയുടെ രണ്ടാം ഭേദഗതി അംഗീകരിച്ചത് 1791 ഡിസംബര്‍ 15ന് ആയിരുന്നു.വീടിനുള്ളിലോ പുറത്തോ ആക്രമണത്തിന് ഇരയായാല്‍ സ്വയരക്ഷയ്ക്കുള്ള അവകാശത്തിന്‍റെ ഭാഗമായ ആയുധ സ്വാതന്ത്ര്യ നിയമത്തിന്‍റെ ദുരുപയോഗം മൂലമുണ്ടാകുന്ന അപകടകരമായ മറുവശത്തിന്‍റെ ഉദാത്തമായ ഉദാഹരണമാണ് ഇന്ന് നാം കേള്‍ക്കുന്ന വാര്‍ത്തകള്‍.
 
124 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ വെറും നാല് കോടി
തോക്കുകള്‍ മാത്രം വ്യക്തികള്‍ക്ക് സ്വന്തമെങ്കില്‍ കേവലം
31കോടി ജനങ്ങളുള്ള അമേരിക്കയില്‍ 27 കോടി ആളുകളും സ്വന്തം തോക്ക് കൈവശം വച്ചിരിക്കുന്നു. അതായത് ഏകദേശം 87ശതമാനം ജനങ്ങള്‍ക്കും അംഗീകൃത തോക്കുകള്‍ സ്വന്തം. കഴിഞ്ഞ അര നൂറ്റാണ്ടില്‍ ഉണ്ടായ 20 വലിയ കൂട്ടക്കൊലകളില്‍ 11എണ്ണവും അമേരിക്കയിലായിരുന്നു. കര്‍ശനമായ ആയുധ നിയന്ത്രണ നിയമമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കഴിഞ്ഞ ദിവസം കൂട്ടക്കൊല നടന്ന കണക്ടികട്. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ അമേരിക്കയിലെ 30 സംസ്ഥാനങ്ങളില്‍ നടന്ന 61 കൂട്ടക്കൊലയില്‍ 49 സംഭാവങ്ങളിലും ഉപയോഗിച്ചത്  നിയമപ്രകാരമുള്ള തോക്കുകള്‍ തന്നെയാണ്. ആയുധവ്യവസായം, അമേരിക്കയുടെ നയപരമായ വ്യവസ്ഥകളെ സ്വാധീനിക്കുന്ന നിര്‍ണ്ണായക ഘടകങ്ങളില്‍ ഒന്നായി മാറിയതും തോക്ക് ലോബികളുടെ ശക്തമായ സ്വാധീനവും ഈ നിയമം ഭേദഗതി ചെയ്യുന്നതിന് തടസ്സമായി നില്‍ക്കുന്നു.
 
അറുപതുകളില്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്നതിന് അനുവദിച്ചിരുന്ന അതെ മൂല്യപരിമിതിയില്‍ മാത്രമേ അമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷവും സ്വര്‍ണ്ണ ഇറക്കുമതി അനുവദിക്കൂ എന്ന ഇന്ത്യന്‍ നിയമത്തിന്‍റെ ബാലിശ സ്വഭാവം തന്നെയല്ലേ കാലാകാലങ്ങളില്‍ നിയമസംഹിതകളില്‍ വരുത്തേണ്ട ഭേദഗതിയുടെ അഭാവം മൂലം ഇവിടെ നാം കാണുന്നത്?

കണക്ടികടില്‍ കൂട്ടക്കൊല നടത്തിയ ഇരുപത് കാരന്‍ ആദം ലാന്സയുടെ അമ്മ നാന്‍സിയുടെ ഹോബി തോക്ക്ശേഖരണമായിരുന്നു എന്നറിയുമ്പോള്‍ മകന്‍ ഇത് ചെയ്തതില്‍ അതിശയോക്തിക്ക് വഴിയില്ല. ഇത്തരത്തില്‍ തോക്ക് ശേഖരണംവിനോദമാക്കിയ അനേകര്‍ അവിടെയുണ്ട്.  എവിടെയാണ് പിഴച്ചത്....? ആര്‍ക്കാണ് പിഴച്ചത്....? ആരാണ് ഉത്തരവാദി....?

Sunday, December 16, 2012

എന്തുകൊണ്ട് ഇങ്ങനെ.....?

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൂട്ടക്കൊലകള്‍ ഇന്നൊരു നിത്യ സംഭവമായി മാറിയിരിക്കുന്നു. പഠിക്കുന്ന സ്കൂളില്‍ അക്രമങ്ങള്‍ നടത്താന്‍ തയ്യാറാവുന്ന വിദ്യാര്‍ഥികള്‍. പ്രതികളുടെ പ്രായം കേട്ടാല്‍ അവിശ്വസനീയം. എന്താണ് ഇന്നത്തെ തലമുറയ്ക്ക് സംഭവിക്കുന്നത്‌...? സ്ത്രീപീഡനവും പെണ്‍ വാണിഭവും  മുതല്‍ കൊലപാതകം വരെയുള്ള കേസുകള്‍ പരിശോധിച്ചാല്‍ അതില്‍ വളരെ പ്രായം കുറഞ്ഞവരുടെ പങ്കാളിത്തം കാണാന്‍ കഴിയുന്നു. അമിതമായ നിയന്ത്രണം ഇന്ത്യയില്‍ ഇതിനു കാരണമായി ചൂണ്ടിക്കാട്ടുമ്പോള്‍ അമേരിക്ക പോലെയുള്ള വികസിത രാഷ്ട്രങ്ങളില്‍ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളില്‍ അറിയേണ്ട കാര്യങ്ങള്‍ സ്കൂളുകളിലൂടെ തന്നെ പഠിക്കുന്ന  കുട്ടികളില്‍ ഇതെങ്ങനെ ഉണ്ടാവുന്നു...?
വേറൊരു വിധത്തില്‍ പറഞ്ഞാല്‍, നിയന്ത്രണത്തില്‍ ജീവിക്കുന്നവന് അല്പം സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ അവന്‍ അതിനെ ദുര്‍വിനിയോഗം ചെയ്യുന്നു, എന്തിനും സ്വാതന്ത്ര്യം ഉള്ളവന് അത് എങ്ങനെ വിനിയോഗിക്കണം എന്നറിയില്ല.
നന്മ തിന്മകളെ തിരിച്ചറിഞ്ഞു നല്ലതും മുന്നേറാന്‍ ആവശ്യവുമായതിനെ മാത്രം തെരഞ്ഞെടുത്ത് പോകാനുള്ള വിവേചന ബുദ്ധി നഷ്ടപ്പെടുന്നതാണ് ഇതിനു മുഖ്യകാരണം. നൈമിഷികങ്ങളായ സുഖങ്ങള്‍ മാത്രമാണ് അവന്‍റെ ലക്‌ഷ്യം.
മാധ്യമങ്ങളുടെയും വിവര സാങ്കേതിക വിദ്യയുടെയും അതിപ്രസരം ഇതിനൊരു കാരണമാണോ....? എന്തുകൊണ്ട് നല്ല കാര്യങ്ങള്‍ക്ക് വേണ്ടി മാത്രം ഈ സൌകര്യങ്ങള്‍ ഉപയോഗിക്കാന്‍ നമ്മുടെ തലമുറ മറക്കുന്നു....? ഉത്തരം കണ്ടെത്തേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.

Saturday, December 15, 2012

കവിതാദിനം

"ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്‍റെ -
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?"

ആധുനിക കവിത്രയത്തില്‍ശ്രദ്ധേയനായമഹാകവി കുമാരനാശാന്‍റെ 'വീണപൂവ്‌' എന്ന കവിതയിലെ അര്‍ത്ഥവത്തായ വരികള്‍....
പ്രകൃതിയിലെ വളരെ നിസ്സാരങ്ങള്‍ എന്ന് നാം കരുതുന്ന വിഷയങ്ങളുടെ ആഴം കവിതയിലൂടെ സംവേദിപ്പിച്ച, സമൂഹത്തിലെ ഒറ്റപ്പെട്ടതും താഴെക്കിടയില്‍ കാണപ്പെടുന്നതുമായ വസ്തുതകള്‍ക്ക് വര്‍ണ്ണനകളിലൂടെ നിറം ചാര്‍ത്തുകയും ചെയ്ത മഹാനായ കവി. മാഹാകാവ്യങ്ങള്‍ ഒന്നുമെഴുതാതെ ഖണ്ഡകാവ്യങ്ങളിലൂടെ മാത്രം മഹാകവി പദവി നേടിയ അതുല്യ കവി കുമാരനാശാന്‍റെ 'വീണപൂവ്‌' ആദ്യ കോപ്പി പ്രസിദ്ധീകരിച്ച ദിനമാണ് ധനു 1(ഈ വര്‍ഷം ഡിസം.16).
മലയാള കവിതാ ശാഖയില്‍ ഒരു മാറ്റത്തിന് തുടക്കം കുറിച്ച 'വീണപൂവ്‌' പ്രസിദ്ധീകരിച്ച ഈ ദിനം 'മലയാളം കവിതാദിനം' എന്ന പേരില്‍ ആചരിക്കാന്‍ തീരുമാനം ആയ വിവരം ഏവരും അറിഞ്ഞിരിക്കുമല്ലോ. കവിതകളുടെ ആസ്വാദനത്തിലും രചനയിലും പുതിയ തലമുറയ്ക്ക് താല്‍പര്യവും അഭിനിവേശവും ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങുന്ന ഈ സംരംഭത്തില്‍ നമുക്കും പങ്കു ചേരാം.
മലയാള സാഹിത്യത്തില്‍ അതുല്യങ്ങളായ സംഭാവകള്‍ നല്‍കിയ കവിശ്രേഷ്ഠരെ സ്മരിക്കാന്‍ ഈ ദിനം നമുക്ക് മാറ്റിവയ്ക്കാം.
പുത്തന്‍ തലമുറയിലെ ഇളമുറക്കാരായ എല്ലാ കവി സുഹൃത്തുക്കള്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ 'കവിതാദിനാശംസകള്‍'
-പനയം ലിജു

Friday, December 14, 2012

ഇ - തൂലിക

'തൂലിക' എന്ന വാക്കിനു പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു...വെള്ളപേപ്പറില്‍ മഷിപ്പേന കൊണ്ടെഴുതിയ കവിതകളും കഥകളും വായിച്ചിരുന്ന കാലം മാറി....ഇലക്ട്രോണിക് യുഗത്തില്‍ ജീവിക്കുന്ന നമുക്ക് ഇന്ന് എല്ലാം  ഇ-മാധ്യമങ്ങളാണ്. ഇ - ടിക്കറ്റ്, ഇ-മെയില്‍, ഇ - പാസ്, ഇ - പേപ്പര്‍  അങ്ങനെ എല്ലാത്തിനും 'ഇ' ഒരു തലകഷ്ണം ആയി മാറിയിരിക്കുന്നു. എഴുത്തുകാര്‍ പോലും ഇന്ന് പേപ്പറില്‍ എഴുതുന്നത് വളരെ ചുരുക്കമാണ്. 'തൂലിക പടവാളാക്കിയ കവി' എന്ന പദപ്രയോഗം അര്‍ത്ഥശൂന്യമായി. പണ്ടൊക്കെ ഒരു അപേക്ഷ പൂരിപ്പിക്കാന്‍ പേനയും പേപ്പറും ഉപയോഗിച്ചിരുന്നെങ്കില്‍ ഇന്ന് എല്ലാം ഓണ്‍ ലൈന്‍ ആണ്. ദിനപ്പത്രങ്ങള്‍ പോലും അച്ചടിപ്രതിയെക്കാള്‍ കൂടുതല്‍ ഓണ്‍ ലൈനില്‍ ആണുള്ളത്.
പക്ഷെ, എത്രയൊക്കെ ഓണ്‍ ലൈന്‍ സൌകര്യങ്ങള്‍ ഉണ്ടെങ്കിലും പേപ്പറില്‍ അച്ചടിച്ച്‌ വരുന്നൊരു പത്രമോ കടലാസില്‍ എഴുതിയ വരികളോ  വായിക്കുന്ന സുഖം ഈ ഓണ്‍ ലൈന്‍ വാര്‍ത്ത വായിക്കുമ്പോള്‍ കിട്ടുന്നുണ്ടോ...? കാലം പോകുന്ന വേഗതയില്‍ നാമും പിന്തുടര്‍ന്നാലെ മതിയാവൂ എന്നൊരു സത്യം നില നില്‍ക്കെ തന്നെ വല്ലപ്പോഴും പേപ്പറില്‍ പേന കൊണ്ടെഴുതുവാനും അത് വായിക്കാനും ഒന്ന് ശ്രമിച്ചു കൂടെ...?
സമ്പൂര്‍ണ്ണ ഇ ട്രാന്‍സാക്ഷന്‍ നിലവില്‍ വരുത്തി കറന്‍സി നോട്ടുകള്‍ ഇല്ലാത്ത ഒരു ലോകം സൃഷ്ടിക്കാന്‍ വികസിത രാജ്യങ്ങള്‍ ശ്രമിക്കുമ്പോള്‍ അക്കൂട്ടത്തില്‍ നമ്മുടെ പേനയും പുറം തള്ളപ്പെട്ടു 'തൂലിക' ''ഇ - തൂലിക'' ആവുന്നൊരു കാലവും ഉണ്ടാവുമോ....?

Thursday, December 13, 2012

മാതൃത്വത്തിന്‍റെ മാഹാത്മ്യം

മനുഷ്യജീവിതത്തില്‍ എത്രയൊക്കെ ഉയരങ്ങള്‍ കീഴടക്കിയാലും മനസ്സിന്‍റെ നേര്‍ത്ത കോണുകളില്‍ നിന്ന് ഒരിക്കലും മായിച്ചുകളയാന്‍ കഴിയാത്തൊരു ബന്ധമാണ് 'അമ്മ'.  സ്ത്രീകള്‍ക്ക് ദൈവം കൊടുത്ത ഏറ്റവും വലിയ അനുഗ്രഹമാണ് മാതൃത്വം."മാതൃ ദേവോ ഭവഃ"  എന്ന തത്വം കേട്ടുവളര്‍ന്ന നമ്മള്‍ നമുക്കായി വിശപ്പടിക്കിയ, ആഗ്രഹങ്ങള്‍ മാറ്റിവച്ച, ആരും കാണാതെ കണ്ണീര്‍ തൂകിയ അമ്മയെന്ന മാഹാത്മ്യത്തെ മറന്നുപോകുന്ന പ്രവൃത്തികളെ വിചിന്തനം ചെയ്യാം. അമ്മ മക്കള്‍ക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ പറഞ്ഞു തുടങ്ങിയെങ്കിലും എന്‍റെ ഇന്നത്തെ വിഷയം ഒരമ്മയുടെ പിറവിയാണ്.

അമ്മയ്ക്കുമില്ലേ ഒരു ജനനം...? ഒരു കുഞ്ഞു ജനിക്കുമ്പോഴാണ് ഒരമ്മ  ജന്മമെടുക്കുന്നത്.മാതൃത്വത്തിന്‍റെ മാഹാത്മ്യം മനസ്സിലാക്കാതെ ഗര്‍ഭത്തില്‍ തന്നെ കുഞ്ഞുങ്ങളെ കുരുതി കൊടുക്കുന്ന നവ സമൂഹമേ, ഒരമ്മയാകാനായി പ്രാര്‍ഥനകളും വഴിപാടുകളുമായി പുണ്യസ്ഥലങ്ങള്‍ കയറിയിറങ്ങുന്ന അനേക സ്ത്രീകള്‍ വസിക്കുന്ന ഒരു ഭൂമിയിലാണ് ദൈവ ദാനമായി ലഭിച്ച കുഞ്ഞുങ്ങളെ ഈ ലോകം കാണാന്‍ പോലും ഒരവസരം നിഷേധിച്ചുകൊണ്ട് നീ കൊല ചെയ്യുന്നതെന്നു മനസ്സിലാക്കുക.

അമ്മയാകുക എന്ന പുണ്യ പദവിക്ക് ഭാഗ്യം ലഭിക്കാത്ത സഹോദരിമാരെ ഓര്‍ത്താല്‍ ഈ കൊടും ക്രൂരതയ്ക്ക് മനസ്സ് വരുമോ...? ഒരമ്മയാകാന്‍ ആഗ്രഹിക്കുന്ന നല്ല മനസ്സുള്ള സ്ത്രീകളുടെ പ്രാര്‍ഥനകള്‍ക്ക് സര്‍വേശ്വരന്‍ മറുപടി കൊടുക്കട്ടെ.

Tuesday, December 11, 2012

12-12-12

12-12-12, ലോകം ആകാംക്ഷയോടെ കാത്തിരുന്ന ആ ദിനം പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞു. എഴുതുമ്പോള്‍ കാണുന്നതിന്‍റെ ഭംഗി മാത്രമുള്ള ഇത്തരം ചില തീയതികളും സമയങ്ങളും കഴിഞ്ഞ 12 വര്‍ഷങ്ങളായി നാം കാണുന്നുണ്ട്. 01.01.01 ല്‍ തുടങ്ങിയ ഈ മാന്ത്രിക സംഖ്യാ ശ്രേണി നാം കൂടുതല്‍ കണ്ടത് 2011ല്‍ ആയിരുന്നു. 1-1-11, 11-1-11, 1-11-11, 11-11-11 ഇങ്ങനെ  നാല് വ്യത്യസ്ത സമാനത നാം 2011ല്‍ കണ്ടു. എന്തെങ്കിലും SMS ഇതിനെ കുറിച്ച് എല്ലാ വര്‍ഷവും വരാറുണ്ടെങ്കിലും ഞാനത് അത്ര കാര്യമായൊന്നും എടുത്തിരുന്നില്ല. കാരണം വരുന്ന മെസ്സെജിലെല്ലാം ഇനി ഇങ്ങനെയൊരു തീയതി 100 വര്‍ഷത്തിനു ശേഷമേ വരൂ എന്ന അടിക്കുറിപ്പിനോട് യോജിക്കാന്‍ കഴിയാത്തത് തന്നെ. ഓരോ പതിമൂന്നു മാസത്തിലും ഇപ്രകാരം ഒരു തീയതി തീര്‍ച്ചയായും വരുമെന്നും ചിലത് വേറെയും വരുമെന്നും അറിയാവുന്നതും ഒരു കാരണമായിരിക്കാം.

മൂന്ന്‍ നമ്പരുകള്‍ ഒരേപോലെ വരുന്നത് ഇനി 2101 ല്‍ മാത്രമാണെങ്കിലും, 11-12-13 എന്നൊരു മാന്ത്രിക സംഖ്യ കൂടി ഈ നൂറ്റാണ്ടിലെ അവസാനത്തെതായി കടന്നുവരാനുണ്ട്. അടുത്ത വര്ഷം ഈ തീയതി വരുമ്പോഴും ഇന്നുണ്ടാക്കുന്നത് പോലെ തന്നെയൊരു പുകിലും പ്രതീക്ഷയും ഉണ്ടാകുകയും ചെയ്യും.

ഈ നമ്പര്‍ 4D എടുക്കാനും വണ്ടിക്കിടാനും വേണ്ടി എത്രയോ പൈസാ ഈ ദിനങ്ങളില്‍ പാഴാക്കുന്നുണ്ടാവും....?

ഒരു കാര്യം മാത്രം പറയാന്‍ ആഗ്രഹിക്കുന്നു..... മാന്ത്രിക നമ്പരുകള്‍ മാത്രമല്ല ഈ കാണുന്ന ഓരോ തീയതിയും ദിവസവും നിമിഷവും പോയാല്‍ പിന്നീട് നൂറല്ലകോടിക്കണക്കിനു വര്‍ഷങ്ങള്‍ കാത്തിരുന്നാലും ലഭിക്കില്ല.

ലഭിച്ചിരിക്കുന്ന സമയത്തെമറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്രദമായ രീതിയില്‍ വിനിയോഗിക്കാന്‍ ശ്രമിക്കാം.

-പനയം ലിജു.

Saturday, December 8, 2012

സൌജന്യം

സൌജന്യങ്ങളുടെ കാലമാണിത്. ഒന്നെടുത്താല്‍ ഒന്ന് ഫ്രീ മുതല്‍ ഫ്രിഡ്ജ് വാങ്ങിയാല്‍ പെന്‍സില്‍ ഫ്രീ, free consultation, free download, free entry, free delivery, free parking, free to join, free sign up, free zone, എന്ന് വേണ്ടാ, എന്തിനും ഏതിനും ഫ്രീ വാഗ്ദാനം ചെയ്യുകയും കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന ഒരു ലോകം. സൌജന്യം (Free) എന്ന് കേട്ടാല്‍ ഉടനെ അവിടേക്ക് എന്ത് ചെലവും ചെയ്ത് പോകാന്‍ തയ്യാറാവുന്ന തലമുറ. രണ്ടിനും ചേര്‍ത്തുള്ള വിലയാണോ അതില്‍ കാണിച്ചിരിക്കുന്നതെന്ന് നോക്കാതെ ഫ്രീ ആയി തരുന്ന സാധനത്തിന്‍റെ ഗുണനിലവാരം പോലും മനസ്സിലാക്കാതെ സൌജന്യങ്ങളുടെ പിന്നാലെ പായുന്നു...
കടയില്‍ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ ഫ്രീ ആയി ലഭിക്കുമ്പോള്‍ പിന്നാലെ ഓടുന്ന നാം അറിയാത്ത ഒന്നുണ്ട്. നമ്മുടെ ഉള്ളില്‍ തന്നെ ഉണ്ടായിരിക്കുന്ന,  ജന്മനാ ലഭിച്ചിരിക്കുന്ന ചില താലന്തുകള്‍, മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ ചില ഗുണങ്ങള്‍ തുടങ്ങിയവ നമുക്ക് തികച്ചും സൌജന്യമായി ലഭിച്ചതാണ്. അത് വാങ്ങാന്‍ നാം വില കുറഞ്ഞ സ്ഥലങ്ങള്‍ തേടി പോകേണ്ട ആവശ്യമില്ല. ഡിസ്കൌണ്ട് സെയിലോ ഓഫര്‍ സീസണോ നോക്കിയിരിക്കേണ്ട കാര്യമില്ല.
നമ്മളില്‍ സ്വതവേ അന്തര്‍ലീനമായിരിക്കുന്ന ആ വ്യത്യസ്ഥ ഗുണങ്ങളും കഴിവുകളും കണ്ടെത്തി വികസിപ്പിച്ചു പരിപോഷിപ്പിക്കാന്‍ ശ്രമിക്കാം.

Friday, December 7, 2012

സമയം

ഞാന്‍ ഉള്‍പ്പെടെ എല്ലാവരും എന്തിനും പറയുന്ന ഒഴിവു വാക്കാണ്‌ 'സമയമില്ല'. ആര്‍ക്കും ഒന്നിനും  സമയം ഇല്ല. ഒരു ദിവസം ചെയ്തു തീര്‍ക്കേണ്ട  കാര്യങ്ങള്‍ക്ക് 24 മണിക്കൂര്‍ തികയുന്നില്ല. എന്നോട് ചിലര്‍ ചോദിച്ചിട്ടുണ്ട് "ഇതിനൊക്കെ എപ്പോഴാ സമയം...?" അവര്‍ക്ക് തോന്നുന്നത് അവരെക്കാള്‍ സമയം എനിക്കുണ്ടെന്ന്....പക്ഷെ എനിക്കൊന്നിനും സമയമില്ലെന്ന പരാതിയാണ് എനിക്കുമുള്ളത്. ഒഴിവുള്ള സമയത്തെയും ചെയ്യാനുള്ള കാര്യങ്ങളെയും ക്രമപ്പെടുത്തുന്നതില്‍ വരുന്ന വീഴ്ചയാണ് നമ്മെ ഇങ്ങനെയൊരു ചിന്തയില്‍ കൊണ്ടെത്തിക്കുന്നത്. സമയം കൂടുതലോ കുറവോ അല്ല. 
സമയം വേണ്ട വിധത്തില്‍ വിനിയോഗിക്കാതിരിക്കുമ്പോള്‍  ഉണ്ടാവുന്ന നഷ്ടം വളരെ വലുതാണ്‌. ഓരോ പ്രായത്തില്‍ നാം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ വിടുമ്പോള്‍ പിന്നീട് അതോര്‍ത്ത് ഒരുപാട് ദുഖിക്കേണ്ടി വരുന്നു. അതുണ്ടാക്കുന്ന നഷ്ടബോധം പരിഹാരമില്ലാത്തതാണ്. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യേണ്ടതു പോലെ ചെയ്‌താല്‍ അഥവാ സമയം തക്കത്തില്‍ വിനിയോഗിച്ചാല്‍ ചെയ്യുന്ന കാര്യങ്ങള്‍ ശുഭപര്യവസായി ആയി തീരുകയും ചെയ്തു തീര്‍ക്കാന്‍ ബാക്കി വച്ചിരിക്കുന്നവ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയും ചെയ്യും.
ഒരു സെക്കന്‍ഡ്‌ പോലും പാഴാക്കാന്‍ ഇല്ലെന്ന ബോധ്യത്തോടെ ലഭിച്ചിരിക്കുന്ന സമയത്തെ പ്രയോജനപ്പെടുത്താം.
To know the value of one year, Ask a student who failed in his annual exam;
To know the value of one month,Ask a mother who given birth to a pre matured baby;
To know the value of one week,Ask an editor of a weekly publication;
To know the value of one day,Ask a daily waged labour;
To know the value of one hour,Ask a lover who waits;
To know the value of one minute,Ask a passenger who missed the train;
To know the value of one second,Ask an athlet who won second place.

Thursday, December 6, 2012

മെഴുകുതിരി

മെഴുകുതിരി നമുക്ക് ഇരുളില്‍ വെളിച്ചം പകരാന്‍ നമ്മെ സഹായിക്കുന്ന ഒന്നാണ്. പ്രകാശതിന്‍റെ മറ്റ് സ്രോതസ്സുകളില്‍ നിന്ന് മെഴുകുകുതിരി വെളിച്ചത്തിനുള്ള ഏറ്റവും വലിയ പ്രത്യേകത അത് നമ്മെ പല പാഠങ്ങളും പഠിപ്പിക്കുന്നു എന്നതാണ്. ചെറിയൊരു നൂലിന്‍റെ അഗ്രത്തുള്ള ഇത്തിരി വെട്ടം നില നില്‍ക്കാനായി അതിനു നല്‍കപ്പെട്ടിരിക്കുന്ന മെഴുകിന്‍റെ കവചവും തിരിയും ചേരുമ്പോഴാണ് അത് മെഴുകുതിരി ആവുന്നത്. ഈ കവചം ഒരു  ചെറുവിരല്‍ വണ്ണം ആയാല്‍ പോലും അതിന്‍റെ ആവശ്യകത വളരെ നിര്‍ണ്ണായകമാണ്.
സ്വയം ഉരുകി തീര്‍ന്നു കൊണ്ടാണ് ഓരോ മെഴുകുതിരികളും നമുക്ക് വെളിച്ചം പകരുന്നത്. ആരാധനാലയങ്ങളില്‍ മെഴുകുതിരി ഉപയോഗിക്കുന്നതിന്‍റെ പിന്നിലെ കാരണവും ഇത് തന്നെയാവാം. ശാസ്ത്രം പഠിച്ചു തുടങ്ങിയ പ്രാഥമിക വിദ്യാലയങ്ങളില്‍ , ഭൌതീക മാറ്റത്തിനുള്ള  ഉദാഹരണങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നതാണ് മെഴുകു ഉരുകുന്നത്. എന്നാല്‍ തിരി കത്തുന്നത് രാസമാറ്റം മാത്രമാണ്. നമ്മുടെ ഉള്ളിലുള്ള അഹങ്കാരമെന്ന തിരിയെ എരിച്ചു കളഞ്ഞാല്‍ നമുക്ക് അനേകരില്‍ വെളിച്ചം പകരാനും കഴിയും. ഉരുകി തീര്‍ന്ന മെഴുകു കവചമായ ആത്മാവിനു ഒരു നല്ല അച്ചിനുള്ളിലൂടെ കടന്നു വരുമ്പോള്‍ പുതിയ രൂപം കൈവരുന്നു. 

പള്ളികളില്‍ മെഴുകുതിരി കത്തിച്ചു വക്കുക മാത്രമല്ലാതെ, നമ്മിലുള്ള അഹങ്കാരത്തിന്‍റെ തിരിയെ കത്തിച്ചു കളഞ്ഞു പുതിയ രൂപം ധരിക്കാം.

-പനയം ലിജു

Sunday, December 2, 2012

തീരുമാനം

നാമെല്ലാം എപ്പോഴും ഓരോരോ തീരുമാനങ്ങള്‍ എടുക്കുന്നവരാണ്. പ്രത്യേകിച്ച്, പിറന്നാള്‍, പുതുവര്‍ഷം തുടങ്ങിയ വിശേഷദിനങ്ങള്‍ ഇത്തരം പല പുതിയ തീരുമാനങ്ങള്‍ക്കും വേദിയാകാറുണ്ട്. പക്ഷെ നാമെടുക്കുന്ന ചില തീരുമാനങ്ങള്‍ നാം പാലിക്കാന്‍ ശ്രദ്ധ കൊടുക്കാറുണ്ടെങ്കിലും നല്ലൊരു പരിധിവരെ പാലിക്കുന്നതില്‍ പരാജയപ്പെടുകയാണ് ഉണ്ടാവുക. കടുത്ത തീരുമാനങ്ങള്‍ അല്ലെങ്കില്‍ കഴിവിനപ്പുരത്തുള്ള തീരുമാനങ്ങള്‍ എടുക്കുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. നമ്മുടെ തീരുമാനങ്ങള്‍ മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ അല്ലാതെ സ്വയം തോന്നി എടുക്കുന്നതാണെങ്കില്‍ അത് പ്രവര്‍ത്തി പഥത്തിലെത്തിക്കാന്‍ ഒരു പരിധി വരെ സാധിക്കും. തീരുമാനങ്ങള്‍ ഒരു ബാധ്യതയോ സ്വയ നിയന്ത്രിത രേഖയോ ആയി തോന്നിയാല്‍ അതൊരു തീരുമാനമെന്ന് ഒരിക്കലും അവകാശപ്പെടാന്‍ കഴിയില്ല.

ചിലപ്പോള്‍ വ്യക്തമായൊരു തീരുമാനം എടുക്കാന്‍ കഴിയാതെ മനസ്സ് പതറുന്നതും സാധാരണമാണ്. ആലോചിക്കാതെ എടുത്തു ചാടി പെട്ടെന്ന് തീരുമാനം എടുക്കുന്നവരും ഉണ്ട്. എന്നാല്‍ ഇത്തരം എടുത്തുചാട്ടക്കാര്‍ പിന്നീട് ദുഖിക്കേണ്ടി വരുന്നതാണ് കൂടുതല്‍ അനുഭവങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

നാമെടുക്കുന്ന തീരുമാനങ്ങള്‍ ബാധ്യതകള്‍ ആവാതെ, നിയന്ത്രണ രേഖയാവാതെ സ്വയ ബോധപൂര്‍വ്വം ആവാന്‍ ശ്രമിക്കാം.  ഒപ്പം വ്യക്തമായി ആലോചിച്ചു നല്ലതെന്ന് മനസ്സിലാക്കിയ ശേഷവും.

Saturday, December 1, 2012

ഡിസംബര്‍

അങ്ങനെ ഡിസംബര്‍ മാസവും വന്നെത്തി. വര്‍ഷത്തിന്‍റെ അവസാന മാസം....ഇന്ന് ഈ മാസം തുടങ്ങിയത് തന്നെ ഈ ഒനൂറ്റാണ്ടിലെ തന്നെ ഏറ്റവും ഭയാനകമായ ഒരു മാരക രോഗത്തിനെതിരെ അണിനിരക്കാനുള്ള ആഹ്വാനവുമായിട്ടാണ്. എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തിന്‍റെ ആദ്യദിനം അതെ വര്‍ഷത്തിലെ സെപ്തംബര്‍ മാസത്തിന്‍റെ ആദ്യ ദിനവും അവസാന ദിനം ഏപ്രില്‍ മാസത്തിന്‍റെ അവസാന ദിനവും ആയിരിക്കും.

ഹേമന്ത ഋതുവില്‍ നിന്ന് ശിശിരത്തിലേക്കുള്ള മാറ്റം സംഭവിക്കുന്നത് ഈ മാസത്തിലാണ്. കൂടാതെ ഇന്ത്യയില്‍ ആദ്യമായി തീവണ്ടി യാത്ര തുടങ്ങിയതും(1851) ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കട്ടയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയതും (1911)ഡിസംബര്‍ മാസത്തിലാണ്. ലോകത്ത് അധികം രാജ്യങ്ങളിലും ക്രിസ്തുമസ് ആഘോഷിക്കുന്നത് ഈ മാസത്തിലാണെന്നതു എടുത്തു പറയേണ്ട കാര്യമില്ലല്ലോ.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഏറ്റവും കൂടുതല്‍ ദുരന്തങ്ങള്‍ സംഭവിച്ച ഒരു മാസം കൂടിയാണ് ഡിസംബര്‍ മാസം. ഭോപ്പാലില്‍ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലെ വിഷവാതക ചോര്‍ച്ചയെ തുടര്‍ന്ന്‍ മൂവായിരത്തിലേറെ പേര്‍ മരണമടഞ്ഞ ഭോപ്പാല്‍ ദുരന്തം (1984), റിച്റ്റർ സ്കെയിലിൽ 9.3 രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യൻ മഹാസമുദ്രതീരങ്ങളിൽ വൻ നാശം വിതക്കുകയും 300,000 പേരുടെ മരണത്തിനു കാരണമാവുകയും ചെയ്ത സുനാമി (2004)തുടങ്ങിയവയാണ് അതില്‍ പ്രധാനം.

ഇനി മുപ്പത്തിയൊന്നു നാളുകള്‍ കൂടി പിന്നിടുമ്പോള്‍ 2012 നോടും നാം വിട ചൊല്ലും....പുതിയ വര്‍ഷത്തെ വരവേല്‍ക്കാന്‍ നമുക്ക് ഇപ്പോഴേ ഒരുങ്ങാം.

Friday, November 30, 2012

പ്രതികരണം

പീഢന വാണിഭ വാര്‍ത്തകളുടെ പുതുമ നഷ്ടപ്പെട്ടതുകൊണ്ടാണോ ഇതിനേക്കാള്‍ വിലയുള്ള വാര്‍ത്തകള്‍ വേറെ പിറക്കുന്നതുകൊണ്ടാണോ  കണ്ണൂരില്‍ സ്വന്തം വീട്ടില്‍ 13 വയസ്സുകാരി കഴിഞ്ഞ 2 വര്‍ഷക്കാലമായി സ്വന്തം പിതാവ്, സഹോദരന്‍, അമ്മാവന്‍ എന്നിവരാല്‍ പീഢിപ്പിക്കപ്പെട്ട വാര്‍ത്ത മലയാളം സംസാരിക്കുന്ന മാധ്യമങ്ങള്‍ ഉള്‍പേജില്‍ ചെറിയൊരു
വാര്‍ത്തയില്‍ ഒതുക്കിയത്?

ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ആദ്യമായല്ല നാം വായിക്കുന്നത്. ഈ പെണ്‍കുട്ടിയുടെ മുതിര്‍ന്ന സഹോദരി ഇതേ പ്രശ്നത്തില്‍ മനംനൊന്ത് ആത്മഹത്യയില്‍ അഭയം കണ്ടെത്തിയ സംഭവം പോലും കണ്ണുതുറപ്പിക്കാത്ത ക്രൂര മനസ്സിന് മലയാളിയും അടിമയായോ? എന്തുകൊണ്ട് ഇതിനൊരു പരിഹാരമാര്‍ഗ്ഗം കണ്ടെത്താന്‍ നമുക്ക് കഴിയുന്നില്ല? സമ്പൂര്‍ണ്ണ സാക്ഷരതയിലും വിദ്യാഭ്യാസത്തിനു നല്‍കുന്ന പ്രാധാന്യത്തിലും മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മികച്ചതും സാംസ്കാരികതയില്‍ മുന്നിട്ടു നില്‍ക്കുന്നതുമായ കേരളത്തില്‍ ഈവിധം വാര്‍ത്തകള്‍ അനുദിനം വര്‍ധിച്ചു വരുന്നത് തടയാന്‍ കര്‍ശന നിയമ നടപടികള്‍ എന്തേ പ്രാബല്യത്തില്‍ വരുന്നില്ല? ജന്മം നല്‍കിയ പിതാവില്‍ നിന്നും കൂടെപ്പിറപ്പായ സഹോദരനില്‍ നിന്നും ഇത്തരം പീഡനങ്ങള്‍ സഹിക്കേണ്ടി വരുന്ന ഇതുപോലെയുള്ള അനേക പെണ്‍കുട്ടികള്‍ സമൂഹം അറിഞ്ഞാല്‍ ഉണ്ടാവുന്ന മാനഹാനി ഭയന്ന് മൌനം ഭജിക്കുകയാണ്.

ഈ സംഭവം വിരല്‍ ചൂണ്ടുന്ന ധാര്‍മിക മൂല്യച്യുതി  നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ ആരും അറിയാതിരുന്നതോ അതോ അറിഞ്ഞിട്ടു കണ്ണടച്ചതോ?
"22 female Kottayam" എന്ന മലയാള ചലച്ചിത്രം സംവേദിക്കുന്ന സന്ദേശം നമ്മുടെ പെണ്‍കുട്ടികളെ ചങ്കൂറ്റമുള്ളവരാക്കണം. നിയമങ്ങള്‍ കണ്ണടയ്ക്കുന്നിടത്ത് സ്വയം രക്ഷിക്കാന്‍ അവര്‍ പ്രാപ്തരാകേണ്ട കാലമാണിത്.

Thursday, November 29, 2012

എഴുത്തുപെട്ടി

കാലം പുരോഗമിച്ചപ്പോള്‍ നമുക്ക് അന്യമായി പോയ പല സംഗതികളില്‍ മുഖ്യമായ ഒന്നാണ് എഴുത്തുപെട്ടി. ഒരു കാലത്ത് സന്ദേശങ്ങള്‍ കൈമാറാന്‍ ഏക ആശ്രയം ഈ പെട്ടികള്‍ മാത്രമായിരുന്നു. വഴിവക്കിലും പ്രധാന കവലകളിലും ചുട്ടു പൊള്ളുന്ന ഉച്ച വെയിലിലും തകര്‍ത്തു പെയ്യുന്ന പേമാരിയിലും പരിഭവമോ സങ്കടമോ ഇല്ലാതെ തനിച്ചിരിക്കുന്ന ഈ പാവം പെട്ടിയുടെ ഇന്നത്തെ ദുര്യോഗം കാണുമ്പോള്‍ കഷ്ടം തോന്നുന്നില്ലേ...?   'തപാലാപ്പീസ്' എന്ന ശീര്‍ഷകം എഴുതിയ ബോര്‍ഡിനു സമീപം ആരെയോ കാത്ത് നിരാശാകാമുകനെ പോലെ നില്‍ക്കുന്ന ഇന്നത്തെ എഴുത്തുപെട്ടികള്‍ക്ക് അന്നന്നത്തെവിശപ്പിനുള്ള ആഹാരം പോലും കൃത്യമായിലഭിക്കുന്നില്ല. ക്രിസ്മസ്, പുതുവര്‍ഷം തുടങ്ങിയ ആഘോഷവേളകളില്‍ ഇവന്‍ നമ്മെ സഹായിച്ചിട്ടുള്ളത്കണക്ക്പറഞ്ഞുതീര്‍ക്കാന്‍കഴിയില്ല. പ്രണയങ്ങള്‍ക്കും വിരഹങ്ങള്‍ക്കും വിവാഹങ്ങള്‍ക്കുമായി എത്രയോ ദൂതുകള്‍ ഇവന്‍ നമുക്ക് വേണ്ടി കൈമാറി....? എത്ര സുഖ ദുഃഖങ്ങള്‍ക്ക് മൂകസാക്ഷ്യംവഹിച്ചു...? 
എഴുത്തുപെട്ടിയുടെ ജോലികള്‍ ഇന്ന് ഇ മെയിലും SMS ഉം ഓര്‍ക്കൂട്ടും ഫേസ് ബുക്കും ട്വിറ്ററും  ഏറ്റെടുത്തപ്പോള്‍ അവനു കൂട്ടിനെത്തുന്നത് കോടതി നോട്ടീസും രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാകമ്മിറ്റി അറിയിപ്പും മാത്രമായിമാറിയിരിക്കുന്നു.

Wednesday, November 28, 2012

പ്രചോദനം

മറ്റൊരു വ്യക്തിയുടെ ഏതെങ്കിലും സല്‍ഗുണങ്ങള്‍ പിന്തുടരാന്‍ നമ്മളില്‍ നാം തന്നെ ഉളവാക്കുന്നതാണ് പ്രചോദനം (Inspiration). അത് മണ്മറഞ്ഞു പോയ മതപണ്ഡിതന്മാരുടെതോ ലോക നേതാക്കന്മാരുടെതോ മാത്രമല്ല, നമ്മുടെ സഹപ്രവര്‍ത്തകരില്‍ നിന്നോ സഹപാഠികളില്‍ നിന്നു കൂടി ആവാം. ചിലപ്പോള്‍ ഒരു കൊച്ചു കുട്ടിയുടെ പ്രവൃത്തികള്‍ കൂടി നമ്മളില്‍ ചിന്താശേഷി ഉണര്‍ത്തുകയും ഒരുപക്ഷെ നമ്മളില്‍ ഉണ്ടായിരുന്ന ചില ദുഷിച്ച ശീലങ്ങളില്‍ നിന്നും മാറ്റമുണ്ടാക്കാന്‍ കഴിയുകയും ചെയ്യും.  പക്ഷെ പ്രചോദനം ഉള്‍ക്കൊണ്ടു സ്വഭാവത്തിലോ ശീലങ്ങളിലോ മാറ്റമുണ്ടാവണമെങ്കില്‍ അതിനെ സ്വീകരിക്കാനുള്ള മനസ്സ് അത്യന്താപേക്ഷിതമാണ്.
മാത്രമല്ല പ്രചോദനം ഉള്‍ക്കൊള്ളുന്നതോടൊപ്പം അത് പകര്‍ന്നു കൊടുക്കാനും നമുക്ക് കഴിയണം. നമ്മളില്‍ Unique ആയത് എന്താണെന്ന് തിരിച്ചറിഞ്ഞാല്‍ മാത്രമേ അത് പ്രാവര്‍ത്തികമാവൂ. ഇനിയും അത് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അതിനുള്ള അന്വേഷണം ആവട്ടെ ഇന്ന് മുതല്‍....

Tuesday, November 27, 2012

ഗൃഹാതുരത്വം

മലയാളി എന്ന വാക്ക്‌ പ്രവാസിയുടെ പര്യായമായി മാറിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും കേരളവും അതിന്റെ സാംസ്കാരിക തനിമയും പ്രവാസി മലയാളികളായ നമുക്കെന്നും ഹൃദയമിഡിപ്പിനക്കാള്‍ പ്രിയപ്പെട്ടത് തന്നെയാണ്..ഗൃഹാതുരത്വത്തിന്‍റെ നാള്‍വഴികളിലൂടെ പ്രയാണം ചെയ്യുന്ന പ്രവാസിയുടെ മനസ്സില്‍ നിലാവുറങ്ങുന്ന നാട്ടിടവഴിയും നക്ഷത്രങ്ങള്‍ മുഖം നോക്കുന്ന പുഴകളും പച്ചപ്പട്ടുടുത്ത വയലേലകളും കേള്‍ക്കാന്‍ കൊതിക്കുന്ന കൊയ്ത്തുപാട്ടും വഞ്ചിപ്പാട്ടും നാടന്‍ പാട്ടുകളും പ്രിയങ്ങളില്‍ പ്രിയപ്പെട്ടതാകുന്നു.  
പിന്നിട്ട വഴികളിലേക്കുള്ള ഒരെത്തിനോട്ടം,ബാല്യത്തിലേക്കൊരു മടക്കയാത്ര,അവിടെ ലഭിക്കുന്ന സുഖമുള്ള നിനവുകളുടെ സാന്ദ്രഭാവം ഈ പഴയകാലത്തിലേക്കുള്ള തിരിച്ചു പോക്കില്‍ ഓര്‍മ്മകള്‍ ഉടക്കി നില്‍ക്കുന്ന ചില നാള്‍വഴികള്‍...
ഈ ഓര്‍മ്മകള്‍ ഗൃഹാതുരത്വത്തോടൊപ്പം ഒരു നങ്കൂരം കൂടിയല്ലേ?
"ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം" ബാല്യമെന്ന ഗൃഹാതുരതയിലെക്ക് എത്തുവാനുള്ള മോഹമെന്ന കപ്പലിനെ നങ്കൂരമിടുവാന്‍ തിരുമുറ്റമെന്ന തുറമുഖത്തെ കവി കാണുന്നു. 
മുന്നോട്ട് പോകുന്തോറും മനസ്സിനും മസ്തിഷ്കത്തിനും മോഹവും ഉല്ലാസവും ഉണര്‍വും ഉത്തേജനവും പകരുന്ന ഓര്‍മ്മകളായ ഗൃഹാതുരതയുടെ സുഖവും ആഴവും വലിപ്പവും കൂടുകയുംഅവിടെക്കൊന്നു മടങ്ങിപ്പോകാന്‍ ആഗ്രഹം ജനിപ്പിക്കയും ചെയ്യും.

Monday, November 26, 2012

നഷ്ടബോധം

നഷ്ടങ്ങള്‍ എന്നും വേദനയുളവാക്കുന്നവയാണ്. അത് വ്യക്തിബന്ധങ്ങള്‍ ആയാലും ഭൌതീകമായ വസ്തുവകകള്‍ ആയാലും താല്കാലികമോ ശാശ്വതമോ ആയാലും നഷ്ടപ്പെടുമ്പോള്‍ നികത്താനാവാത്ത ഒരു വിടവ് അന്തരംഗത്തില്‍ ഉണ്ടാകുന്നു. ഭൌതീകമായ നഷ്ടങ്ങള്‍ ഒരു പക്ഷെ തിരിച്ചെടുക്കാനോ അല്ലെങ്കില്‍ പകരം വേറൊന്നു കൈവശമാക്കാനോ സാധിച്ചേക്കാം. പക്ഷെ വ്യക്തിബന്ധങ്ങള്‍ക്കിടയില്‍ വിടവുകള്‍ ചെറിയ തോതില്‍ സൃഷ്ടിക്കപ്പെട്ടു തക്ക സമയത്ത് പരിഹരിക്കാന്‍ ശ്രമിക്കാനുള്ള മടികൊണ്ടോ വിട്ടുകൊടുക്കാനുള്ള മനസ്സില്ലാതെയോവളര്‍ന്നു വലുതായി പിന്നീട് ശ്രമിച്ചാല്‍ പോലും പരിഹാരം കണ്ടെത്താനാവാത്ത വിധത്തില്‍ വലുതാകുകയാണ് ചെയ്യുന്നത്.
എതിര്‍ഭാഗത്ത് നില്‍ക്കുന്ന ആളിന്‍റെ മാനസിക വൈകല്യം മനസ്സിലാക്കി ക്ഷമിച്ചാലും ഒരുപക്ഷെ അവരത് തിരിച്ചറിയണമെന്നില്ല. ഒരുപാട് തവണ ക്ഷമിച്ചിട്ടും വീണ്ടും അവര്‍ക്ക് ദുഃഖം കൊടുക്കരുതെന്ന് അവര്‍ മനസ്സിലാക്കാതെ പോകുന്നതും നമ്മില്‍ ഏറെ വിഷമവും നിരാശയും വെറുപ്പും ഉളവാക്കും. ഇതുണ്ടാക്കുന്ന നഷ്ടബോധം ഇരു കൂട്ടര്‍ക്കും ഉണ്ടാവുന്നു.
മാനുഷിക പരിമിതികള്‍ക്കതീതമായ ഒരു ക്ഷമ ആവശ്യമായി വരുമ്പോള്‍ അതിനുള്ള ശക്തി ദൈവത്തില്‍ നിന്നും ആര്‍ജ്ജിക്കാന്‍ നമുക്ക് ശ്രമിക്കാം.

Sunday, November 25, 2012

ആത്മ നിയന്ത്രണം

നിയന്ത്രണങ്ങള്‍ നിറഞ്ഞ നിത്യജീവിതത്തില്‍പലതരം നിയന്ത്രണങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ നിയന്ത്രണങ്ങളില്ലാതെ മനസ്സിലേക്ക് ഓടിവരുന്ന ചില ചിന്തകള്‍ പങ്കു വയ്ക്കട്ടെ,

നിയന്ത്രണങ്ങള്‍ രണ്ട് വിധമുണ്ട്, ഒന്ന് നിയമ നിയന്ത്രണങ്ങള്‍ പോലെയുള്ള നിര്‍
ബന്ധിത നിയന്ത്രണങ്ങള്‍, അടുത്തത് സ്വഭാവങ്ങളിലും ശീലങ്ങളിലും ഉണ്ടാവേണ്ട സാന്മാര്‍ഗ്ഗിക ജീവിതത്തിനു ഉതകുന്ന ആത്മ നിയന്ത്രണങ്ങള്‍.

സ്വഭാവരൂപീകരണത്തിനും വ്യക്തിത്വ വികസനത്തിനും നമ്മെ സഹായിക്കുന്ന നിയന്ത്രണങ്ങളാണ്‌ ആത്മ നിയന്ത്രണം.തെറ്റിലേക്ക് പോകാന്‍ സാധ്യതയില്ലാത്ത ഒരിടത്ത് നിയന്ത്രിതമായിരിക്കുന്നതിനേക്കാള്‍ തെറ്റുകള്‍ക്ക് സാധ്യതയും വഴികളും സുലഭമായ ഇടങ്ങളില്‍ നിയന്ത്രണത്തിന് കീഴ്പെട്ടു ജീവിക്കുക എന്നതാണ്.

നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെയാണ് സര്‍വ്വ പ്രപഞ്ചത്തിന്‍ മേലും വാഴാന്‍ അധികാരം നല്‍കി ദൈവം മനുഷ്യനെ സൃഷ്ടിച്ചു ഭൂമിയിലാക്കിയത്. കാലാന്തരത്തില്‍ പല കര്‍ശന നിയന്ത്രണങ്ങള്‍ മനുഷ്യന് ദൈവം തന്നെ ഏര്‍പ്പെടുത്തേണ്ട ഒരവസ്ഥ മനുഷ്യനുണ്ടാക്കി. തന്മൂലം ഒരു പ്രത്യേക വലയത്തിനുള്ളില്‍ മാത്രം ജീവിച്ചാലേ മരണാനന്തരമുള്ള ഒരു നിത്യജീവിതത്തിന് അര്‍ഹതയുണ്ടാവൂ എന്ന സ്ഥിതിവിശേഷത്തിലേക്ക് മനുഷ്യന്‍ എത്തിപ്പെട്ടു. ഈ വലയത്തോട് ലയിച്ചു പോയാല്‍ അതൊരു ഭാരമായി തോന്നാതെ മുന്നേറാന്‍ സാധിക്കും.
ഭൌതീകവും ആത്മീയവും നിര്‍മ്മിതവും സ്വയാര്‍ജ്ജിതവുമായ നിയന്ത്രണങ്ങള്‍ നമുക്ക് മുന്നിലും നമ്മെ ചുറ്റിയും വരാനിടയായത് അങ്ങനെയാണ്.
നിയന്ത്രണമില്ലാത്ത ജീവിതത്തില്‍ അവശ്യമായ ചില നിയന്ത്രണങ്ങള്‍ക്ക് കീഴ്പെട്ടു ഒരു നിയന്ത്രിത രേഖയില്‍ കൂടിയുള്ള പ്രയാണം ഒരു ശുഭ പര്യവസായി ആയ ലക്ഷ്യത്തിലെത്തിക്കും.

Saturday, November 24, 2012

മാറ്റങ്ങള്‍

മാറ്റങ്ങള്‍ മനുഷ്യജീവിതത്തില്‍ അനിവാര്യമാണെന്ന വാചകം നാം വര്‍ഷങ്ങളായി കേള്‍ക്കുന്നു. ഏതു തരത്തിലുള്ള മാറ്റങ്ങളാണ് നമുക്ക് അനിവാര്യം എന്ന് മനസ്സിലാക്കുന്നവര്‍ എത്ര പേരുണ്ടാവും? ഇന്ന് സാമൂഹിക, രാഷ്ട്രീയ, കലാ - സാംസ്കാരിക-കായിക മേഖലകളിലെല്ലാം മാറ്റങ്ങള്‍ നാം കാണുന്നു. കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബങ്ങളിലേക്കുള്ള മാറ്റം, നാം രണ്ട്-നമുക്ക് രണ്ടില്‍ നിന്ന് നാം ഒന്ന് നമുക്കൊന്നിലേക്കുള്ള മാറ്റം, വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍ വന്ന മാറ്റം ചിന്തകളില്‍ വന്ന മാറ്റം  തുടങ്ങി കാലം മാറുന്നതിനു സമാന്തരമായി നല്ലതും അല്ലാത്തതുമായ ഒരുപാട് മാറ്റങ്ങള്‍ നാം കാണുകയും അവയില്‍ പല മാറ്റങ്ങളും നാം സ്വീകരിക്കയും ചിലതിലേക്ക് നാം വഴുതി വീഴുകയും ചെയ്യുന്നു. കാലാകാലങ്ങളായി ഈ മാറ്റങ്ങള്‍ നമുക്ക് നല്‍കാന്‍ പലരും വിവിധ മേഖലകളില്‍ കടന്നു വന്നത് നമുക്കറിയാം. 
കാലോചിതങ്ങളായ മാറ്റങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിനോടെല്ലാം അനുരൂപപ്പെടാതെ നമുക്ക് അനുയോജ്യമായത് മാത്രം വേര്‍തിരിച്ചറിഞ്ഞു മാറ്റങ്ങളെ സ്വീകരിക്കാനും തിരസ്കരിക്കാനും നമുക്ക് ഇടയാവണം.

Friday, November 23, 2012

മൌനം

ഇന്നലെ ഞാന്‍ പറഞ്ഞ 'പുഞ്ചിരി' നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗമാണെങ്കില്‍ 'മൌനം' പല പ്രശ്ന ഘട്ടങ്ങളിലും അകപ്പെടാതെ നമ്മെ സംരക്ഷിക്കാന്‍ സഹായിക്കുന്നതാണ്.

നമ്മുടെ സ്വഭാവം, പെരുമാറ്റം, സംസാരം ഇവയൊക്കെയാണ് നമ്മുടെ വ്യക്തിത്വം മറ്റുള്ളവരില്‍ എത്തിക്കുന്നത്. പൊട്ടിത്തെറിക്കാന്‍ തോന്നുന്ന ചില സന്ദര്‍ഭങ്ങളില്‍ മൌനം പാലിക്കാന്‍ സാധിച്ചാല്‍ ഗുരുതരമായെക്കാവുന്നപ്രശ്നങ്ങളില്‍നിന്നുംനമുക്ക്ഒഴിവാകാന്‍സാധിക്കും.
പക്ഷെ പലപ്പോഴും മാനുഷികമായ പരിമിതികള്‍ നമ്മെ അതിനു അനുവദിക്കാറില്ല എന്നത് സത്യം തന്നെ. 

 
എല്ലാത്തിനും പ്രതികരിക്കുന്ന സ്വഭാവം പല അപകടങ്ങളിലേക്കും നമ്മെ കൊണ്ടെത്തിക്കാറുണ്ട്. നമ്മുടെ ചില നിസ്സാര വാക്കുകള്‍ ചിലപ്പോള്‍ മറ്റൊരാളെ അളവിലധികം വേദനിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി, മറ്റുള്ളവരില്‍ നിന്ന് നാം ആഗ്രഹിക്കുന്ന സ്നേഹവും കരുതലും തിരികെ നല്‍കാന്‍ വാക്കുകളേക്കാള്‍ മൌനത്തിനു കഴിയും. 

പ്രതികരിക്കേണ്ടിടത്ത് മാത്രം പ്രതികരിക്കുക; പ്രതികരിക്കേണ്ട രീതിയില്‍ പ്രതികരിക്കുക, പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുക. 

ആയിരം വാക്കുകളേക്കാള്‍ ശക്തിയുള്ള ഒരു നിമിഷത്തെ മൌനത്തെ നമുക്ക് പിന്തുടരാം. അത് നമ്മുടെ വ്യക്തിത്വം മറ്റുള്ളവരില്‍ വര്‍ധിപ്പിക്കാന്‍ കാരണമായേക്കും.

Thursday, November 22, 2012

പുഞ്ചിരി

നമ്മുടെ ശാരീരികവും മാനസികവും ബൌദ്ധികവുമായ ജീവിതത്തിനു പുതിയൊരു ഉണര്‍വ്വും ഉന്മേഷവും പകരാന്‍ പുഞ്ചിരി നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. ചിരിക്കുന്നത് ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും നല്ലതെന്ന് വൈദ്യശാസ്ത്രവും പറയുന്നുണ്ട്. ചില നിസ്സാര കാര്യങ്ങളുടെ മേല്‍ നമുക്കുണ്ടാവാറുള്ള വലിയ സമ്മര്‍ദ്ദങ്ങള്‍ ഒരു നറുപുഞ്ചിരിയില്‍ മായിച്ചു കളയാന്‍ സാധിക്കും. നമ്മോട് വിദ്വേഷം ഉണ്ടെന്നു നമുക്ക് തോന്നുന്ന ഒരാളെ നോക്കി ഒന്ന് പുഞ്ചിരിച്ചാല്‍ അവിടെ ഉണ്ടായിരുന്ന ഒരു മതില്‍കെട്ടിനെ വെണ്ണ പോലെ ഉരുക്കി കളയാന്‍ ഉപകാരപ്രദമായേക്കും. നമ്മെ നോക്കി ഒരാള്‍ പുഞ്ചിരിക്കുമ്പോള്‍ അവര്‍ നമുക്ക് പകര്‍ന്നു തരുന്ന ഒരു എനര്‍ജി വളരെ വലുതാണ്‌.
ഭയപ്പാടോടെ ആരംഭിക്കയും വേദനയോടെ അവസാനിക്കയും ചെയ്യുന്ന വളരെ നൈമിഷികമായ യാത്രയുടെ വിസ്മയങ്ങള്‍ നിറഞ്ഞ  ജീവിതത്തില്‍, സുഖ സന്തോഷങ്ങളെ മാത്രമല്ല; ദുഃഖ വിലാപങ്ങളെ കൂടി പുഞ്ചിരിയോടെ അഭിമുഖീകരിക്കാന്‍ കഴിഞ്ഞാല്‍ അര്‍ത്ഥപൂര്‍ണ്ണമായ ഒരു നിര്‍വൃതി അനുഭവവേദ്യമാകും.
നമ്മുടെ പ്രശ്നങ്ങള്‍ക്കും പരിഹാരമാവാന്‍ പുഞ്ചിരി നമ്മെ സഹായിക്കുമ്പോള്‍ പ്രശ്നങ്ങളില്‍ അകപ്പെടാതെ സംരക്ഷിക്കുന്ന ഒന്നിനെ കുറിച്ച് നാളെ ചിന്തിക്കാം.

Wednesday, November 21, 2012

കരയും കടലും

ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ ദൈവം അതിനെ രണ്ട് മുഖ്യ ഭാഗങ്ങളായി വേര്‍തിരിച്ചതാണ് കടലും കരയും. ആര്‍ത്തിരമ്പുന്ന തിരമാലകളാല്‍ മുഖരിതമായ കടല്‍ പലപ്പോഴും ജീവിതത്തിന്‍റെ പ്രശ്ന സങ്കീര്‍ണ്ണതയെ വരച്ചു കാട്ടാനാണ് സാധാരണ ചിത്രകാരന്മാരും ചലച്ചിത്ര സംവിധായകരും ശ്രമിക്കുക. സുനാമി പോലെയുള്ള കടല്‍ ക്ഷോഭങ്ങളിലൂടെ ഈ കോപാഗ്നി നാം കണ്ടറിഞ്ഞതുമാണ്. എന്നാല്‍ സംഘര്‍ഷ ഭരിതമായ മനസ്സുമായി അലയുന്ന നായകന്‍റെ മനസ്സ് ശാന്തമാക്കാനായി കൊണ്ടിരുത്തുന്നതും ഇതേ കടല്‍തീരത്താണ്. ഒരേ സ്ഥലത്തുനിന്നു തന്നെ പ്രശ്നവും സമാധാനവും. ഭീതിപ്പെടുത്തുന്ന ശബ്ദത്തോടെ ഉയര്‍ന്നടിച്ചു വരുന്ന തിരമാലയെ നോക്കി പ്രതീക്ഷയോടെ നില്‍ക്കയും അത് വരുമ്പോള്‍ ഓടി അകലാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് നാമെല്ലാം. എന്നാല്‍ തൊട്ടു മുന്നില്‍ തിരമാലകള്‍ അടിച്ചു കയറുമ്പോഴും അതിനടുത്തിരുന്നു അതിനെ വീക്ഷിക്കുമ്പോള്‍ മനസ്സിന് കുളിര്‍മ്മയേകുന്ന കാഴ്ചയായി മാറുന്നു.

ഇനി കരയിലേക്ക് നോക്കിയാല്‍ കാടും മലയും വൃക്ഷലതാദികളും നിറഞ്ഞ മനോഹരമായ അവസ്ഥയിലും അവിടെ മഴയ്ക്കായി കാത്തിരിക്കുന്ന കൊടും ചൂടിന്‍റെ ദിനരാത്രങ്ങളും അതെ മഴ വരുത്തുന്ന കെടുതികളുടെ വിനാശങ്ങളും നമുക്കറിയാം.

നമ്മുടെ എല്ലാം ഉള്ളിലുമുണ്ട് ഒരു കടലും കരയും. ആ കടലില്‍ തിരമാലകള്‍ ഉയരുമ്പോള്‍ അവിടെ തന്നെ സാന്ത്വനവും ശാന്തിയും ഉണ്ടെന്നു മനസ്സിലാക്കിയാല്‍ മറ്റെങ്ങും അത് തേടി പോകേണ്ട ആവശ്യമില്ല.

Tuesday, November 20, 2012

ലക്‌ഷ്യം

ഇന്നലെ ഞാന്‍ പറഞ്ഞ സാധ്യതയെ കുറിച്ചുള്ള ആശങ്ക കൂടാതെ പ്രതീക്ഷയോടെ മുന്നേറുന്നവര്‍ക്ക് കൈവരിക്കാനാവുന്നതാണ് ലക്‌ഷ്യം. ലക്ഷ്യത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ വരുന്നത്  നാലാം ക്ലാസ്സില്‍ പഠിച്ച  ദ്രോണാചാര്യര്‍ ശിഷ്യന്മാരുടെ ലക്ഷ്യബോധത്തെ പരീക്ഷിച്ച കഥയാണ്. ശിഷ്യഗണങ്ങളില്‍ ആരും ചിന്തിക്കാത്ത ലക്‌ഷ്യത്തില്‍ മാത്രം കണ്ണ് നട്ട അര്‍ജ്ജുനനെ മാത്രമാണ് അവിടെ ദ്രോണര്‍ അമ്പെയ്യാന്‍  അനുവദിക്കുന്നത് തന്നെ. മറ്റുള്ളവരും ലക്‌ഷ്യം കണ്ടിരുന്നു. പക്ഷെ അവര്‍ ലക്ഷ്യത്തോടൊപ്പം അതിനടുത്തുള്ള മറ്റ് പലതും കൂടി ശ്രദ്ധിച്ചു. ഒരുപക്ഷെ അത് തടസ്സങ്ങള്‍ ആവാം, ലക്‌ഷ്യം നേടുന്നതിനു തടസ്സമാകുന്ന ഒന്നിനെയും നോക്കുക പോലും ചെയ്യാതെ ലക്ഷ്യത്തില്‍ മാത്രം നോക്കിയാലേ വിജയം ലഭിക്കൂ എന്നതാണ് നാം ആ കഥയിലൂടെ മനസ്സിലാക്കിയത്.

ലക്‌ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്നത് കൊണ്ട് എന്ത് വളഞ്ഞ മാര്‍ഗ്ഗം ഉപയോഗിച്ചും ലക്‌ഷ്യം നേടാം എന്ന് തെറ്റിദ്ധരിക്കരുത്. നേരായ മാര്‍ഗ്ഗം തന്നെയാണ് ലക്ഷ്യപ്രാപ്തിക്ക് അഭികാമ്യം. എളുപ്പ വഴികള്‍ തെരഞ്ഞെടുക്കുമ്പോള്‍ ചിലപ്പോള്‍ അത് ലക്‌ഷ്യം തെറ്റിക്കാനും നാശത്തിലേക്ക് വഴി തെളിക്കാനും സാധ്യതയുണ്ട്. എന്തിനു പോയാലും ഏതു വഴി സ്വീകരിച്ചാലും ലക്‌ഷ്യം മറക്കാതിരിക്കുക. അപ്പോള്‍ നമ്മുടെ വഴികളും നേരോടെ തന്നെയാവും. അല്ലെങ്കില്‍ അങ്ങനെ ആവണം.

Monday, November 19, 2012

സാധ്യതകള്‍

സാധ്യതകളെ കുറിച്ച് പലപ്പോഴും നമുക്ക് ആശങ്കകളാണ്. എന്ത് കാര്യം ചെയ്യുമ്പോഴും ചെയ്യാന്‍ആഗ്രഹിക്കുമ്പോഴും തീരുമാനിക്കുമ്പോഴും ഫലപ്രാപ്തിയുടെ സാധ്യതകളെ കുറിച്ച് ആശങ്കപ്പെടാറുണ്ട്. ഇത്തരം ആശങ്കകള്‍ നമ്മുടെ തീരുമാനങ്ങളില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കാറാണ് അധികവും. ആത്മവിശ്വാസത്തെ തളര്‍ത്തുന്നതും അനാവശ്യമായതും അര്‍ത്ഥശൂന്യമായതുമായ ഒരു ഭയം നമ്മില്‍ ഉളവാക്കുന്നതും ഈ ആശങ്കയാണ്.

 എന്നാല്‍ ഈ ആശങ്ക കൂടാതെ സധൈര്യം മുന്നിട്ടിറങ്ങിയവരെല്ലാം ലക്ഷ്യപ്രാപ്തി നേടിയതായും നാം പഠിക്കുന്നുണ്ട്. പില്‍ക്കാലത്ത് ലോകജനതയ്ക്ക് തന്നെ പ്രയോജനകരങ്ങളായി മാറിയ അനേക കണ്ടുപിടിത്തങ്ങള്‍ ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും കൈവരിച്ചവര്‍ അത് നേടിയത് സാധ്യതകളെ കുറിച്ചുള്ള ആശങ്ക കൂടാതെ വര്‍ഷങ്ങളോളം ക്ഷമയോടെ പ്രയത്നിച്ചതിന്‍റെ ഫലമാണെന്ന് നമുക്കറിയാം. ഇനിയും ഇത്തരം   ആശങ്കകളെ തള്ളിക്കളഞ്ഞു അസാധ്യം എന്ന് സംശയിക്കാതെ സാധ്യതയിലേക്ക്‌ നമുക്കും നീങ്ങാം.
==========================================================
"വേറൊരാള്‍ക്ക് കഴിയുന്നത് എന്തുകൊണ്ട് എനിക്ക് സാധ്യമല്ല....?
മറ്റെല്ലാവര്‍ക്കും കഴിയുന്നത്‌ എന്തുകൊണ്ട് എനിക്ക് സാധ്യമല്ല...?
ആര്‍ക്കും കഴിയാത്തത് എന്തുകൊണ്ട് എനിക്ക് സാധ്യമാക്കിക്കൂടാ...?"
==========================================================
ഇതായിരിക്കട്ടെ നമ്മുടെ ആപ്തവാക്യം

Wednesday, November 14, 2012

സമാധാനം

സമാധാനം ഇല്ലാത്ത ലോകത്ത് സമാധാനത്തെ കുറിച്ച് എന്തെഴുതണം എന്ന് എനിക്കും അറിയില്ല. എവിടെ നോക്കിയാലും പ്രകൃത്യാ ഉള്ളതോ മനുഷ്യനാല്‍ സൃഷ്ടിക്കപ്പെടുന്നതോ ആയ സമാധനമില്ലായ്മയുടെ വാര്‍ത്തകളാണ്‌  നാം കേള്‍ക്കുന്നത്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്‍റെയും ക്ഷാമത്തിന്‍റെയും പ്രകൃതി ക്ഷോഭങ്ങളുടെയും ഫലമായ സമാധാനമില്ലായ്മ ഒരു കൂട്ടര്‍ അനുഭവിക്കുമ്പോള്‍, ഇപ്രകാരം ഒരു ബുദ്ധിമുട്ടുകളുമില്ലാതെ ജീവിക്കുന്ന സമൂഹത്തില്‍ സമാധാനം നഷ്ടപ്പെടുത്താനും നശിപ്പിക്കാനും  
അക്രമങ്ങളും അനീതികളും അഴിമതികളും കാരണങ്ങളാവുന്നു. 

സമാധാനം നഷ്ടപ്പെട്ട മനുഷ്യന്‍ ഇന്ന് അതിനായി പലതും ചെയ്യുന്നു. ഇത്തരത്തില്‍ സമാധാന കാംക്ഷികളായ ആളുകളെ ചൂഷണം ചെയ്യുന്ന മറ്റൊരു വിഭാഗം കപട മുഖങ്ങളുമായി വഴിയില്‍ കാത്തു നില്‍ക്കുന്നു. പൈസാ കൊടുത്തും ക്രിയകള്‍ ചെയ്തും സമാധാനത്തിനായി ഓടുന്ന തലമുറ. എന്നാല്‍ എവിടെ ആര്‍ക്ക് കിട്ടുന്നു അവര്‍ ആഗ്രഹിക്കുന്ന പൂര്‍ണ്ണ സമാധാനം...?

മതഗ്രന്ഥങ്ങള്‍ പറയുന്നു ഇവിടെ സമാധാനം....ആരാധനാലയങ്ങള്‍ മത്സരിച്ചു പറയുന്നു ഇവിടെയാണ് സമാധാനം....കപട സന്യാസിമാര്‍ വശീകരിക്കുന്നതും മനുഷ്യന്‍റെ ഈ ബലഹീനതയെ ആണ്. ദരിദ്രന് ഇല്ലായ്മ അസമാധാനത്തിനു കാരണമാണെങ്കില്‍ ഉള്ളവന് നഷ്ടമാകുമോ എന്ന ഭയം ഇതുളവാക്കുന്നു. 

സമാധാനം ഉണ്ടാക്കുവാന്‍ മനുഷ്യന്‍ അപ്രാപ്തനാവുമ്പോള്‍ പൂര്‍ണ്ണതയുള്ള ദൈവീക സമാധാനത്തിനായി നമുക്ക് പ്രാര്‍ഥിക്കാം. 

Tuesday, November 13, 2012

വിദൂര ശക്തി

ചിലപ്പോള്‍ നമ്മുടെ കണ്മുന്നില്‍ കാണുന്നതോ അടുത്ത് ചേര്‍ന്ന് നില്‍ക്കുന്നതോ ആയ വ്യക്തികള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതലായ ഒരു ശക്തി നമ്മില്‍ നിന്ന് വിദൂരതയില്‍ ആയിരിക്കുന്നവരില്‍ നിന്ന് ലഭിക്കാറുണ്ട്. ഈ ശക്തി നെഗറ്റിവും പോസിറ്റിവുമായ ഒരു ഫലം നമ്മില്‍ ഉളവാക്കാന്‍ സാധിക്കുന്ന ഒന്നാണ്. ചരിത്രത്തില്‍ നമുക്ക് വായിച്ചറിവ് മാത്രമുള്ള ചില കഥാപാത്രങ്ങളോട് നമുക്ക് തോന്നുന്ന മാനസികമായ ഒരു അടുപ്പവും വൈകാരികമായ വെറുപ്പും ഈ വിദൂര ശക്തിയുടെ ഉദാഹരണങ്ങളാണ്. സൌഹൃദത്തിനും പ്രണയത്തിനും ആത്മബന്ധങ്ങള്‍ക്കും ഈ ഒരു ശക്തി കാരണമാവാറുണ്ട്.
ഒരുപക്ഷെ നമ്മുടെ ചിന്താഗതികള്‍ക്ക് അനുരൂപമായി ചിന്തിക്കുന്നവര്‍ ആകാം, അല്ലെങ്കില്‍ നാം ആഗ്രഹിക്കുന്ന സമയത്ത് അത് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവര്‍ ആവാം ഈ ശക്തി നമ്മില്‍ പ്രതിഫലിപ്പിക്കുന്നത്. അവരോടുണ്ടാവുന്ന ബഹുമാനം, സ്നേഹം അത് അനിര്‍വചനീയമാണ്. നമുക്ക് ഈ ശക്തി പകര്‍ന്നു തന്നത് മറ്റാരെങ്കിലും ആയിരിക്കും. ഈയൊരു ശക്തി നമ്മിലും ഉല്‍പാദിതമാക്കി ദൂരത്തുള്ള പലരെയും  ആശ്വസിപ്പിക്കുവാന്‍ നമുക്ക് ശ്രമിക്കാം.

Monday, November 12, 2012

സ്നേഹം

'സ്നേഹം' എത്ര മനോഹരമായ വികാരം...! വായിച്ചറിഞ്ഞ പുസ്തകങ്ങളിലെയും കേട്ടറിഞ്ഞ കഥകളിലെയും കണ്ടു മറന്ന വെള്ളിത്തിരയിലെയും പ്രമേയങ്ങളില്‍ ഏറെ വന്നിട്ടുള്ള സാരാംശം....! യഥാര്‍ത്ഥ സ്നേഹത്തിന് ആകാശത്തോളം ഉയരവും ആഴിയോളം ആഴവും ദൈവത്തോളം ശക്തിയും ഉണ്ട്....! അത് അളക്കാന്‍ അളവുകോല്‍ ഒന്നുമില്ല....! ശൈശവ കാലത്ത് മുലയൂട്ടിയ അമ്മയുടെ വാത്സല്യവും പിച്ച വച്ച് തുടങ്ങിയപ്പോള്‍ വീഴാതെ കൈപിടിച്ച് താങ്ങിയ അച്ഛന്‍റെ കരുതല
ും അംഗനവാടി മുതല്‍ കലാലയം വരെ കൂടെ നടന്ന ചങ്ങാതിമാരുടെ സ്നേഹവും കൌമാരപ്രയത്തില്‍ മനസ്സില്‍ പ്രണയം മൊട്ടിടുന്ന കാലത്ത് സഹപാഠിയോടു തോന്നിയ ഇഷ്ടവും പക്വതയായപ്പോള്‍ സുഖ ദുഃഖങ്ങള്‍ പങ്കുവയ്ക്കാന്‍ ലഭിച്ച ജീവിത സഖിയോട് ഉണ്ടായ സ്നേഹവും...അങ്ങനെ എത്രയെത്ര തലങ്ങലളില്‍ ഈ സ്നേഹം നാം അനുഭവിച്ചു...? ഒരിക്കലും മരിക്കാത്ത വികാരമായി എന്നും നമ്മോടൊപ്പം സ്നേഹം ഉണ്ടാവും....ഇനിയും നാം എത്രയോ സ്നേഹം വാങ്ങാനും കൊടുക്കാനുമിരിക്കുന്നു ഈ ജീവിതയാത്രയില്‍....! സ്നേഹിച്ചവര്‍ കൈവിട്ടു പോയാലും സ്നേഹം മരിക്കില്ല....!

Friday, November 9, 2012

മഞ്ഞുതുള്ളി

മഞ്ഞുതുള്ളികള്‍ എന്നും മനസ്സിന് കുളിര്‍മ്മയേകുന്ന ഒന്നാണ്. കലുഷിതമായ മനസ്സില്‍ ശാന്തതയുടെ ഭാവമായ തണുപ്പേകാന്‍ ഒരു മഞ്ഞുതുള്ളിക്ക് കഴിഞ്ഞേക്കുമെന്ന ചിന്തയില്‍ നിന്നാവാം മധുരവും ശാന്തവുമായ വികാരങ്ങള്‍ക്ക് എന്നും ഒരു മഞ്ഞുതുള്ളിയുടെ നനുത്ത സ്പര്‍ശമേകാന്‍ കവികളും സാഹിത്യകാരും ശ്രദ്ധിച്ചിരുന്നത്. ശൈശവകാല ഓര്‍മ്മകളില്‍ ആലിപ്പഴമായും കൌമാര പ്രണയത്തിന്‍റെ പ്രതീകമായി, പിന്നണിയില്‍  മഞ്ഞിന്‍ കണങ്ങളുടെ സാന്നിധ്യം നിറഞ്ഞ ഗാനങ്ങളും കവിതകളും ലോകാരംഭം മുതല്‍ക്കേ ഉണ്ടായിരുന്നതിന് കാരണവും മഞ്ഞുതുള്ളിയുടെ നൈര്‍മ്മല്യവും വിശുദ്ധിയും നിഷ്കളങ്ക രൂപവുമാണെന്ന് നമുക്ക് വിശ്വസിക്കാം.

Thursday, November 8, 2012

ഒബാമയുടെ മതം

അമേരിക്കയുടെ പ്രഥമ പൌരനായി തുടര്‍ച്ചയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട ബരാക്ക് ഒബാമ ഒരു മുസ്ലിം മതവിശ്വാസിയാണെന്നാണ് അമേരിക്കയിലുള്ള ചിലരുള്‍പ്പെടെ ലോകമെങ്ങുമുള്ള ഭൂരിഭാഗം  ആള്‍ക്കാരുടെയും വിചാരം. എന്നാല്‍ ഒബാമ അദ്ദേഹത്തിന്‍റെ വിശ്വാസത്തെ പറ്റി സ്വയം പറഞ്ഞിരിക്കുന്നത് വീക്ഷിച്ചാല്‍  അദ്ദേഹം ഒരു ക്രിസ്ത്യാനി ആണെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

"I'm a Christian by choice. My family didn't – frankly, they weren't folks who went to church every week. And my mother was one of the most spiritual people I knew, but she didn't raise me in the church. So I came to my Christian faith later in life, and it was because the precepts of Jesus Christ spoke to me in terms of the kind of life that I would want to lead – being my brothers' and sisters' keeper, treating others as they would treat me. I think also understanding that Jesus Christ dying for my sins spoke to the humility we all have to have as human beings, that we're sinful and we're flawed and we make mistakes, and that we achieve salvation through the grace of God. But what we can do, as flawed as we are, is still see God in other people and do our best to help them find their own grace. That's what I strive to do. That's what I pray to do every day. I think my public service is part of that effort to express my Christian faith."

അദ്ദേഹത്തിന്‍റെ പിതാവ് ഒരു  നാമധേയ മുസ്ലിം ആയിരുന്നെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു തികഞ്ഞ നിരീശ്വരവാദി ആയിട്ടാണ് തന്‍റെ പിതാവും മുത്തച്ഛനും ജീവിച്ചിരുന്നതെന്നും  പറയുന്ന ഒബാമ തന്‍റെ അമ്മയും ഒരു നാമധേയ ക്രിസ്ത്യാനി  ആയിരുന്നതിനാല്‍ ഏതു തരം വിശ്വാസത്തിലും പിന്തുടരാന്‍ സ്വാതന്ത്ര്യം തനിക്ക് നല്‍കിയിരുന്ന ഒരാളായിരുന്നെന്ന് പറയുന്നു. ഗ്രീക്ക്,ആഫ്രിക്കന്‍  ഐതീഹ്യ പുസ്തകങ്ങളോടൊപ്പം ബൈബിളും ഖുറാനും ഭഗവത്‌ഗീതയും തന്‍റെ വീടിന്‍റെ അലമാരയില്‍ സൂക്ഷിച്ചിരുന്നത് ബാല്യകാല ഓര്‍മ്മകളില്‍ നിലകൊള്ളുന്നുണ്ട്. ക്രിസ്മസ്, ഈസ്ടര്‍ തുടങ്ങിയ വിശേഷ ദിനങ്ങളില്‍ പള്ളികളിലും ചൈനീസ് ന്യു ഇയര്‍ സമയത്ത് ബുദ്ധിസ്റ്റ്  ക്ഷേത്രങ്ങളിലും മാതാവ് തന്നെ  കൂട്ടിക്കൊണ്ടു പോയിരുന്നതായും ഓര്‍ക്കുന്നു.

  1988 ല്‍ ആണ്  ജ്ഞാനസ്നാനം സ്വീകരിച്ചു താനൊരു പൂര്‍ണ്ണ ക്രിസ്തീയ വിശ്വാസിയായി മാറിയതെന്നും അതിനുള്ള പ്രചോദനം യേശു ക്രിസ്തുവുമായുള്ള വ്യക്തിപരമായ ഒരു ബന്ധം സ്ഥാപിക്കാന്‍ മാനസികമായി തനിക്ക് ഇടയായതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ബാരാക് ഒബാമയെ 'അന്തിക്രിസ്തു' എന്നു വരെ വിശേഷിപ്പിച്ച സാഹചര്യങ്ങള്‍ നില നില്‍ക്കെ പലര്‍ക്കും അദ്ദേഹത്തെക്കുറിച്ച് അറിവിന്‍റെ പുതിയൊരു വെളിച്ചം വീശാന്‍ ഈ ലേഖനത്തിലൂടെ കഴിയുന്നെങ്കില്‍ ഞാനും കൃതാര്‍ത്ഥനാവുന്നു.

-പനയം ലിജു.

Tuesday, November 6, 2012

വിശ്വസ്തത

മനുഷ്യജീവിതത്തില്‍ അനുദിനം നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് വിശ്വസ്തത. സൌഹൃദങ്ങള്‍, കുടുംബം, അധ്യാപക - വിദ്യാര്‍ഥി, മാതാപിതാക്കള്‍ - കുഞ്ഞുങ്ങള്‍, മുതലാളി - തൊഴിലാളി എന്ന് വേണ്ടാ, എണ്ണിപ്പറയാന്‍ കഴിയാത്ത വിധം എല്ലാ ബന്ധങ്ങളിലും വിശ്വസ്തത നഷ്ടപ്പെടുന്നു. ജീവന് സുരക്ഷ നല്‍കാന്‍ ബാധ്യതയുള്ള സുരക്ഷാഭടന്‍റെ വിരല്‍തുമ്പില്‍ നിന്നുതിര്‍ന്ന വെടിയുണ്ടയില്‍ ജീവന്‍ കൊടുക്കേണ്ടി വന്ന ഇന്ദിരാഗാന്ധിയുടെ മരണം തൊഴിലിനോടുള്ള അവിശ്വസ്തതയ്ക്ക് ഉദാഹരണമായപ്പോള്‍; പ്രതീക്ഷയോടെ വോട്ടിട്ട് തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍  അധികാരത്തിലേറ്റുന്ന ജനങ്ങളോട് കാണിക്കുന്ന അവിശ്വസ്തത ധാര്‍മികമായ അവിശ്വസ്തതയായി. 
സാന്മാര്‍ഗ്ഗിക ഉപദേശങ്ങള്‍ പഠിപ്പിച്ച സ്വന്തം ഗുരുവിനെ ചതിച്ച യൂദാസ് ഗുരുനിന്ദയായി  വിശ്വാസ വഞ്ചന പ്രവര്‍ത്തിച്ചപ്പോള്‍; അല്പനേരത്തെ സുഖങ്ങള്‍ക്കായി സ്വന്തം നാടിനെ വഞ്ചിച്ച ചാരന്‍മാര്‍ അവിശ്വസ്തതയിലൂടെ ദേശദ്രോഹമാണ് ചെയ്തത്.

ബന്ധങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടപ്പോള്‍ താല്‍ക്കാലികമായ മോഹങ്ങള്‍ക്കായി ഇതര ബന്ധങ്ങള്‍ തേടിപ്പോയി കുടുംബ ജീവിതം തകര്‍ത്ത കഥകള്‍ എത്രയാണ് നാം  ദിനമ്പ്രതി വായിച്ചും കണ്ടും അറിയുന്നത് ! ലോക്കല്‍ നേതാക്കന്മാര്‍ വാങ്ങുന്ന കൈക്കൂലിയും  ബഡാ നേതാക്കള്‍ വാങ്ങുന്ന കോഴയും അവിശ്വസ്തതയുടെ വ്യത്യസ്ത പദങ്ങള്‍ മാത്രമാണ്. അധികാര ദുര്‍വിനിയോഗവും ചതിയും കബളിപ്പിക്കലും എല്ലാം അവിശ്വസ്തതയുടെ വ്യത്യസ്ത മുഖങ്ങളായി നമ്മുടെ മുന്നില്‍ കാണുമ്പോള്‍ ഒന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുക....ഇത്തരം പ്രവൃത്തികളിലൂടെ നഷ്ടമാക്കുന്നത് ആത്മാഭിമാനത്തോടൊപ്പം സമൂഹത്തിന്‍റെയും രാഷ്ട്രത്തിന്‍റെയും അഭിമാനം കൂടിയാണ്.
 

Monday, November 5, 2012

പ്രകാശം

ഭൂലോകത്തിന് മുഴുവന്‍ വെളിച്ചം പകരുന്ന സൂര്യപ്രകാശം മുതല്‍ ചെറിയൊരു മെഴുകുതിരി നാളം തരുന്ന വെളിച്ചവും പ്രകാശത്തിന്‍റെ പ്രതിരൂപങ്ങളാണ്. കാഴ്ച്ചയുള്ളപ്പോള്‍ കണ്ണിന്‍റെ വിലയറിയില്ലെന്നു പറയുന്നതു പോലെ സൂര്യപ്രകാശത്തിന്‍റെ വില നാമറിയാറില്ല. കാരണം, സൂര്യന്‍ പോയ്മറഞ്ഞാലുടനെ രാവിന്‍റെ പുതിയ ലോകത്തിലേക്ക് നാം കടക്കുന്നു. എന്നാല്‍ ഇരുളില്‍  തിരിനാളം തെളിക്കുന്ന ഒരു മെഴുകുതിരിയ്ക്ക് ആ വെളിച്ചം പകര്‍ന്നു കൊടുക്കുന്നത് ഒരു തീപ്പെട്ടിക്കുള്ളിലെ ഒരുപാട് കമ്പുകളില്‍, ഒന്നില്‍ നിന്നുതിരുന്ന തീ നാളമാണ്. പ്രകൃത്യാ ലഭിക്കുന്ന പ്രകാശമായ സൂര്യപ്രകാശത്തെ സര്‍വേശ്വരനായ ദൈവത്തിന്‍റെ വെളിച്ചമായി കാണുമ്പോള്‍ ഒരു ചെറിയ തീപ്പെട്ടിക്കോലായി ഇരുളില്‍ വെളിച്ചം പകരാന്‍ നമുക്ക് ശ്രമിക്കാം.

Sunday, November 4, 2012

മനുഷ്യത്വം

ആധുനിക ജീവിതത്തിന്‍റെ തിരക്കുകളില്‍ നമുക്ക് അന്യമാവുന്ന നന്മയുടെ ഗുണങ്ങളില്‍ ഒന്നായി മനുഷ്യത്വം മാറിക്കഴിഞ്ഞു. മറ്റെല്ലാ ജീവജാലങ്ങളില്‍ നിന്നും മനുഷ്യന് മാത്രം ദൈവം നല്‍കിയ സവിശേഷതകളില്‍ ഏറ്റവും പ്രധാനം സ്വയം ചിന്തിക്കാനും വിവേചിക്കാനും ഉള്ള കഴിവാണ്. ഈ കഴിവാണ് മനുഷ്യനെ മനുഷ്യനാക്കുന്നതും അവനെ മനുഷ്യത്വം ഉള്ളവനാക്കുന്നതും. എന്നാല്‍, സ്വാര്‍ഥതയുടെ പടുകുഴിയില്‍ വീണുപോയ മനുഷ്യന്‍ സഹജീവികളോടുള്ള സമീപനത്തില്‍ വ്യതിയാനം വന്നതോടെ സ്വയം സൃഷ്‌ടിച്ച കൂടിനുള്ളില്‍ ഒതുങ്ങിക്കൂടാന്‍ ശ്രമിക്കുന്ന ഇടുങ്ങിയ ചിന്താഗതിക്ക് അധീനനാവുകയും അതിലൂടെ അവന്‍റെ മനുഷ്യത്വം തന്നെ നഷ്ടമാവുകയും ചെയ്യുന്ന അവസ്ഥാന്തരത്തിന് അടിമയാവുകയുമാണുണ്ടായത്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആധ്യാത്മിക മേഖലകളില്‍ പോലും മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ ഇന്ന്‍ നിറഞ്ഞു നില്‍ക്കുന്നു. 
മനുഷ്യത്വത്തിന്‍റെ സന്ദേശം ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തനങ്ങള്‍ വ്യക്തികളില്‍ ആരംഭിച്ച് കുടുംബങ്ങളിലൂടെ സമൂഹത്തില്‍ ഒരു പരിവര്‍ത്തനമുണ്ടാക്കാന്‍ ഇടയായാല്‍ നമ്മുടെ ജീവിതം സാര്‍ത്ഥകമാവും. 

Friday, November 2, 2012

നിസ്വാര്‍ഥത

സ്വാര്‍ഥതയും സ്നേഹവും അടുത്തായി എഴുതാന്‍ പോലും പാടില്ലാത്ത വാക്കുകളാണെന്ന് കേട്ടിട്ടുണ്ട്. ഒരമ്മ സ്വന്തം കുഞ്ഞിനു കൊടുക്കുന്ന ചുംബനത്തില്‍ പോലും അതിലൂടെ അമ്മയ്ക്ക് ലഭിക്കുന്ന ഒരു നിര്‍വൃതിയ്ക്കായുള്ള സ്വാര്‍ഥത ഉണ്ടത്രേ. സ്വാര്‍ഥത കലര്‍ന്ന സ്നേഹത്തിനു സൗന്ദര്യം കുറവായിരിക്കും. സ്വയം എന്ന ചിന്ത വെടിയാനും ഞാന്‍ എന്ന ഭാവം മറക്കാനും പലപ്പോഴും പരാജിതരാകുന്ന അവസ്ഥയ്ക്കൊരു മാറ്റം വേണ്ടേ...?

'അനാഥരരുടെ അമ്മ' എന്നറിയപ്പെട്ട മദര്‍ തെരേസ്സ പറയുകയുണ്ടായി: ''ഈ തെരുവിലെ കുഞ്ഞുങ്ങളില്‍ ഞാന്‍ ദൈവത്തെ കാണുന്നു". സ്വാര്‍ത്ഥതയില്ലാത്ത ഈ കാഴ്ചപ്പാടാണ് സമ്പന്ന രാഷ്ട്രത്തില്‍ ജനിച്ചു വളര്‍ത്തപ്പെട്ട അവരെ സൗഭാഗ്യങ്ങള്‍ വെടിഞ്ഞ്; കല്‍ക്കട്ടയിലെ ചേരികളില്‍ സ്നേഹത്തിന്‍റെയും കരുണയുടെയും ജീവനുള്ള രൂപമായി നിലകൊള്ളാന്‍ പ്രാപ്തയാക്കിയത്.

നിത്യ സൗഭാഗ്യങ്ങള്‍ നിറഞ്ഞ ജീവിതത്തില്‍ എല്ലാവരോടും നിസ്വാര്‍ഥ മനോഭാവത്തോടെ സഹവര്‍ത്തിക്കാന്‍ ശ്രമിക്കാം.

Thursday, November 1, 2012

ക്ഷമ

മനുഷ്യന് അത്യാവശ്യം വേണ്ടിയതും എന്നാല്‍ അധികം ആര്‍ക്കും കഴിയാത്തതുമായ ഒന്നാണ് ക്ഷമ. ഇതൊരു പ്രവൃത്തിയാണോ വികാരമാണോ എന്ന്‍ വ്യക്തമായി പറയാന്‍ കഴിയില്ല. ഉള്ളില്‍ കത്തുന്ന കോപം ജ്വലിക്കുന്ന നേരങ്ങളില്‍ ആ കോപത്തെ അടക്കി സംയമനം പാലിക്കുന്ന ക്ഷമയുടെ രൂപം ഒരു പ്രവൃത്തിയായി പറയാം. എന്നാല്‍ ചെയ്യുന്നത് തെറ്റാണെന്ന് മനസ്സിലാക്കാതെയുള്ള പ്രവൃത്തികള്‍ മറ്റുള്ളവരില്‍ നിന്ന് ഉണ്ടാകുമ്പോള്‍ ഒരു പക്ഷെ നമുക്ക് ദേഷ്യം തോന്നിയാലും അതിനോട് നാം കാട്ടുന്ന സ്നേഹപൂര്‍വ്വമായ സമീപനം 'ക്ഷമ' എന്ന വികാരത്തെ കാണിക്കുന്നു. കൊച്ചു കുഞ്ഞുങ്ങളില്‍ നിന്നോ എന്തെങ്കിലും വൈകല്യമുള്ളവരില്‍ നിന്നോ ഉണ്ടാകുന്ന താല്‍കാലികമായ അപമര്യാദയോ അവിവേകമോ നാം ക്ഷമിക്കുമ്പോള്‍ ഈ വികാരമാണ് നമുക്കുണ്ടാവുക.
ഏതു മതവും എല്ലാ വേദഗ്രന്ഥങ്ങളും നമുക്ക് ഓതി തരുന്നത് ഈ ക്ഷമയുടെ പാഠങ്ങളാണ്.
പ്രവൃത്തിയും വികാരവുമായ 'ക്ഷമ' ഒരു ശീലമായി നമ്മിലൂടെ പരിവേഷിപ്പിക്കാന്‍ ശ്രമിക്കാം.   

Wednesday, October 31, 2012

നിഴലുകള്‍

ഈ പ്രപഞ്ചത്തിലുള്ള സര്‍വ്വ ജീവജാലങ്ങള്‍ക്കും സകല വസ്തു വകകള്‍ക്കും നിഴലുണ്ട്. ബാഹ്യമായ ഒരു വെളിച്ചത്തിന്‍റെ സാന്നിധ്യത്തില്‍ മാത്രമേ നിഴല്‍ രൂപപ്പെടുന്നുള്ളൂ. എന്നാല്‍ എപ്പോഴും വെളിച്ചത്തിന്‍റെ സ്രോതസ്സിന് വിപരീത ദിശയില്‍ നില്‍ക്കാനാണ് നിഴല്‍ ആഗ്രഹിക്കുന്നത്. പൂര്‍ണ്ണ വെളിച്ചമുള്ള പകലിലും  രാത്രിയിലെ നിലാവിലും  നിഴലിന്‍റെ നിറം ഇരുള്‍ നിറഞ്ഞത്‌ മാത്രമാണ്.  എപ്പോഴും നമ്മെ പിന്തുടരുന്ന;  ഇരുള്‍ നിറമണിഞ്ഞ നിഴല്‍ പോലും നാം ഇരുട്ടിലാകുമ്പോള്‍ നമ്മെ കൈവെടിയുന്നു.

ഇരുള്‍ നിറഞ്ഞ ഇടവഴികളിലൂടെ യാനം ചെയ്യുന്ന നമ്മെ സ്വന്തം നിഴല്‍ പോലും കൈവിട്ടാലും കൈവിടാത്തവനായ ദൈവത്തില്‍ ആശ്രയിക്കാം....അവന്‍ നമ്മെ വെളിച്ചത്തിലൂടെ വഴി നടത്തട്ടെ.

Monday, October 29, 2012

നിരാശ

ആശകള്‍ നിറവേറാതെ പോകുമ്പോള്‍ നമുക്ക് ഉണ്ടാവുന്ന ഒരു തോന്നലാണ് നിരാശ. എന്നാല്‍ നാം ആഗ്രഹിക്കുന്ന സമയപരിധിക്കുള്ളില്‍ നമ്മുടെ ആഗ്രഹങ്ങള്‍ നിറവേറപ്പെടാതെ പോകുന്ന സന്ദര്‍ഭങ്ങളെയാണ് നാം നിരാശ എന്ന് വിളിക്കുന്നത്‌. കാരണം, ഒരു പക്ഷെ ഈ ആഗ്രഹപൂര്‍ത്തീകരണമായിരിക്കാം  അപ്പോഴത്തെ നമ്മുടെ പ്രധാന ലക്ഷ്യം. അല്‍പസമയം കൂടി ക്ഷമയോടെ കാത്തിരുന്നാല്‍ ലഭിക്കാവുന്ന അല്ലെങ്കില്‍ സഫലമാക്കപ്പെടാവുന്ന ഒന്നായിരിക്കാം ഈ ആശകള്‍.
നമ്മെക്കാള്‍  നമ്മുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുന്ന ദൈവം ഓരോ ദാനങ്ങള്‍ നമുക്ക് നല്കിതരുന്നതിന് ഒരു സമയം കുറിച്ചു വച്ചിട്ടുണ്ടെന്ന സത്യം പലപ്പോഴും നാം വിസ്മരിച്ചിട്ട് നാം ഉദ്ദേശിക്കുന്ന സമയത്തും രീതിയിലും മാര്‍ഗ്ഗത്തിലും അത് ലഭിക്കുവാന്‍ ആശിക്കുന്നു.
കൂടുതല്‍ പ്രാര്‍ഥനയോടെ ക്ഷമയോടെ ദൈവത്തിന്‍റെ സമയത്ത് അവന്‍റെ തീരുമാനപ്രകാരം ആശകള്‍ നിറവേറപ്പെടാന്‍ കാത്തിരിക്കാം.

Sunday, October 28, 2012

ഓര്‍മ്മകള്‍

പിന്നിട്ട വഴികളിലെ അനുഭവങ്ങള്‍ എന്നും നനുത്ത ഓര്‍മ്മകള്‍ പ്രദാനം ചെയ്യുന്നവയാണ്.ബാല്യത്തിന്‍റെ കുസൃതുകളും, കൌമാരത്തിന്‍റെവികൃതികളും യൌവ്വനത്തിന്‍റെ ചാപല്യങ്ങളും സ്കൂള്‍ കലാലയ ജീവിതത്തിന്‍റെ സുഖമുള്ള നിമിഷങ്ങളും ഓര്‍മ്മകളുടെ മുകുളങ്ങളില്‍ മായാ മരീചികയായി നില്‍ക്കുമ്പോള്‍ മനസ്സില്‍ മഞ്ഞുതുള്ളി വീണ പോലെയില്ലേ...? ജീവിതത്തിന്‍റെ തിരക്കിനിടയില്‍ കൈവിട്ടു പോയ സൗഹൃദങ്ങളും പ്രണയവും തിരിച്ചു നല്‍കാന്‍ ഇന്ന് ഓര്‍മ്മകള്‍ക്ക് മാത്രമേ കഴിയൂ.
ഇന്നലെകളെ പോലെ ഇന്നുകളും നാളെ ഓര്‍മ്മകളായി മാറും....ഇന്നത്തെ അനുഭവങ്ങള്‍ നാളെയുടെ ഓര്‍മ്മകളാവുമ്പോള്‍ നീറുന്ന ഓര്‍മ്മകള്‍ക്ക് പകരം സുഖമുള്ള ഓര്‍മ്മകളായി മാത്രം നിലനില്‍ക്കട്ടെ.

Saturday, October 27, 2012

നിശ്ശബ്ദത

ഇന്നലെ ഞാന്‍ പറഞ്ഞ ഇരുട്ടിനെ പോലെ തന്നെ സൃഷ്ടിക്കാന്‍ കഴിയാത്ത മറ്റൊന്നിന്‍റെ അഭാവത്തില്‍ മാത്രമുണ്ടാവുന്ന ഒന്നത്രേ നിശ്ശബ്ദത. ചിലപ്പോള്‍ ചില നഷ്ടങ്ങള്‍, വേദനകള്‍, നൊമ്പരങ്ങള്‍ ജീവിതത്തില്‍ ക്ഷണിക്കപ്പെടാതെ കടന്നു വരുമ്പോള്‍ ആരോടും പങ്കു വയ്ക്കാനാവാതെ, ഉള്ളിലൊതുക്കി, മനസ്സിന്‍റെ മണിയറയ്ക്കുള്ളിലിട്ടു പൂട്ടി വിങ്ങുന്ന ഹൃദയവും തേങ്ങുന്ന മനസ്സുമായി സ്വയം ഒതുങ്ങിക്കൂടുന്ന വേളകളില്‍ ഒഴിവാക്കാനാവാത്ത ചില കൂടിചേരലുകളില്‍ വേറിട്ട്‌ നില്‍ക്കാന്‍ നാം കണ്ടെത്തുന്ന ഒരു കുറുക്കുവഴി. സാമൂഹ്യ ജീവിയായ മനുഷ്യന് സമൂഹത്തില്‍ നിന്ന് മാറിനില്‍ക്കാനാവില്ലെന്ന സത്യം തിരിച്ചറിയുമ്പോഴും സമൂഹത്തിന്‍റെ സന്തോഷങ്ങളില്‍ പങ്കു ചേരുവാന്‍ കഴിയാത്ത ഇത്തരം സന്ദര്‍ഭങ്ങളില്‍ നിശ്ശബ്ദത നമ്മെ ഒരുപാട് സഹായിക്കാറുണ്ട്. 

ചിലപ്പോള്‍ നാം പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ തികച്ചും ന്യായമാണെങ്കിലും അത് മനസ്സിലാക്കാന്‍ എതിര്‍ഭാഗത്തുള്ളവര്‍ക്ക് കഴിയുന്നില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുമ്പോഴും ഈ നിശബ്ദതയെ തന്നെ നാം കൂട്ട് പിടിക്കുന്നു. 

നിശബ്ദത തളം കെട്ടി നില്‍ക്കുന്ന ഈ രാവിലിരുന്ന് നിശ്ശബ്ദതയെ കുറിച്ചെഴുതുമ്പോഴും അറിയാതെ എന്‍റെ മനസ്സും നിശ്ശബ്ദമാകുന്നു....ഈ നിശ്ശബ്ദത മനസ്സിനൊരു ശാന്തി പകരുന്നു.

Friday, October 26, 2012

ഇരുട്ട്

ഇരുട്ടിന് ഒരു നിര്‍വചനം ഉണ്ടോ...? വെളിച്ചത്തിന്‍റെ അഭാവമാണ് നാം ഇരുട്ട് എന്ന് വിളിക്കുന്നത്‌. ഇരുട്ട് എന്നൊരു പ്രതിഭാസം സൃഷ്ടിക്കുവാന്‍ കഴിയില്ല. വെളിച്ചമാണ് നമുക്ക് ഉണ്ടാക്കുവാന്‍ കഴിയുക. അത് ഇല്ലാതാകുമ്പോള്‍ അഥവാ അതിനെ ഒഴിവാക്കുമ്പോളത്രേ ഇരുള്‍ ഉണ്ടാവുന്നത്. ഇരുളിന്‍റെ നിഗൂഡത ഭയം നല്‍കുന്നു. വെളിച്ചമെന്നും പോസിറ്റിവ് എനെര്‍ജി നമ്മില്‍ പകരുന്നതാണ്. മറയില്ലാത്ത പ്രകാശത്തില്‍ നിന്നും മറഞ്ഞിരിക്കാന്‍ നാം ശ്രമിക്കുമ്പോള്‍ സ്വയം സൃഷ്ടിക്കുന്ന ഒരവസ്ഥയാണ് ഇരുട്ട്. വെളിച്ചം നഷ്ടപ്പെട്ട് ഇരുളിലായ ഇടങ്ങളില്‍ ഒരു മെഴുകുതിരി നാളമായ് വെളിച്ചം പകരാന്‍ നമുക്ക് ശ്രമിക്കാം.

''....Positive picture come out from negatives developed in a darkroom, So if you find yourself lonely and in dark, understand that, Life is working on a beautiful picture for you.....

What ever be your situation in your life be thankful to GOD till the END........"

Thursday, October 25, 2012

മറുകര

മൂവന്തി നേരത്ത് ശീതകാറ്റിന്‍റെ മൃദുസ്പര്‍ശമേറ്റ് നക്ഷത്രങ്ങള്‍ മുഖം നോക്കുന്ന ശാന്തമായൊഴുകുന്ന പുഴയ്ക്കരികില്‍ ഇരിക്കുമ്പോള്‍ മറുകരയില്‍ കാണുന്ന മങ്ങിയ വെളിച്ചത്തിന്‍റെ പ്രതിബിംബം ഇങ്ങേക്കരയിലെ എന്നെ നോക്കി പറയുന്നത് കഥയോ കവിതയോ....?