Pages

Sunday, December 23, 2012

നിയമവും നിയന്ത്രണവും

കഴിഞ്ഞ ഒരാഴ്ച ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ ഭാരതത്തിന്‍റെ പേര് കളങ്കപ്പെടുത്തിയ വാര്‍ത്തയാണ് തലസ്ഥാന നഗരിയില്‍ പട്ടാപ്പകല്‍ അരങ്ങേറിയ കൂട്ട മാനഭംഗം. എന്നും കാണുന്ന ഇത്തരം വാര്‍ത്തകളുടെ രീതി മാറുന്നതല്ലാതെ ഉള്ളടക്കം മാറുന്നില്ല. കണ്ണൂരില്‍ ഒരു പെണ്‍കുട്ടിയെ  ജന്മം നല്‍കിയ പിതാവും കൂടെപ്പിറന്ന സഹോദരനും നിഷ്കരുണം വീടിനുള്ളില്‍ പീഡിപ്പിച്ച സംഭവം എഴുതിയിട്ട് ചില ദിവസങ്ങള്‍ മാത്രം പിന്നിട്ടപ്പോള്‍ നടന്ന ഈ സംഭവത്തെ കുറിച്ച് ഒന്നും എഴുതേണ്ടാ എന്ന് കരുതിയിതാണെങ്കിലും അതിന്‍റെ വാര്‍ത്തകള്‍ തുടരെ കാണുമ്പോള്‍ എഴുതാതിരിക്കാന്‍ കഴിയുന്നില്ല. 

ഒരു വശത്ത് ഇത്തരം കുറ്റകൃത്യങ്ങള്‍(ക്രൂരതകള്‍) ചെയ്യുന്നവരെ വധശിക്ഷയ്ക്ക് വിധിക്കണം എന്ന നിയമം നടപ്പിലാക്കുമെന്ന ഉറപ്പ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നു (തയ്യാറാക്കുന്നു എന്നാവും കൂടുതല്‍ ശരി), മറുവശത്ത് ഈ പ്രശ്നത്തിനെതിരെ ഉണ്ടായ ജനരോഷത്തെ കണ്ണീര്‍ വാതക പ്രയോഗത്തിലൂടെ നേരിടുന്ന നിയമ പാലകര്‍. നിയമപാലകരുടെ ഈ കാര്യക്ഷമത കുറ്റകൃത്യങ്ങള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യയുടെ മുഖഛായ പാടെ മാറേണ്ട കാലം എന്നെ കഴിഞ്ഞിരിക്കുന്നു.

 പെണ്‍വാണിഭത്തിനും സ്ത്രീ പീഡനത്തിനും വേണ്ടി ഇന്ത്യന്‍ പത്രങ്ങള്‍ പ്രത്യേകം കോളങ്ങള്‍ ഉണ്ടാക്കി എഴുതാന്‍
 തുടങ്ങിയിട്ട് പല വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അതില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത പല വാര്‍ത്തകള്‍ ആരുമറിയാതെ നമ്മുടെ ചുറ്റും അനുസ്യൂതം സംഭവിച്ചു കൊണ്ടിരിക്കുന്നു.

പത്രക്കാര്‍ എഴുതട്ടെ.....ചാനലുകാര്‍ കാണിക്കട്ടെ.....അന്വേഷകര്‍ അന്വേഷിക്കട്ടെ....പുതിയൊരു വാര്‍ത്ത വരുമ്പോള്‍ അവരെല്ലാം അതിന്‍റെ പിന്നാലെ പൊയ്ക്കോളും....ഞങ്ങള്‍ ഞങ്ങളുടെ പണിയും തുടരും.....ഇതാണ് ഇന്ത്യയിലെ ഓരോ കുറ്റവാളിയുടെയും മനോഭാവം....

സ്വന്തം രാജ്യത്തെ കുറിച്ച് ഇങ്ങനെ എഴുതേണ്ടി വന്നതില്‍ തികച്ചും ഖേദത്തോടെ
- പനയം ലിജു

1 comment:

ഷാജു അത്താണിക്കല്‍ said...

നമ്മളും നിയമവും, നടപ്പും മാറണം, അല്ലേൽ നിലനില്ല്പില്ല എന്നുറപ്പ് ആർക്കും