Pages

Friday, May 24, 2013

റിയാലിറ്റിയും ഷോയും

റിയാലിറ്റി ഷോകളുടെ കാലമാണിത്. സംഗീതത്തില്‍ തുടങ്ങി, നൃത്തത്തിലൂടെ ഹാസ്യത്തിലും അഭിനയത്തിലും നടത്തിയ റിയാലിറ്റി ഷോകള്‍ കണ്ടു മടുത്ത ജനങ്ങള്‍ക്ക് വ്യത്യസ്തത നല്‍കാന്‍ ഒരു പ്രമുഖ മലയാളം ചാനല്‍ നടത്തി വരുന്ന നവ റിയാലിറ്റി ഷോയുടെ വാര്‍ത്തകളാണ് സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ മുഴുവന്‍. റിയല്‍ റിയാലിറ്റി എന്ന്‍ അണിയറ പ്രവര്‍ത്തകര്‍ അവകാശം പറയുന്ന ഈ റിയാലിറ്റി ഷോയെ കുറിച്ച് നല്ലതായി ഒരു വാക്ക് പോലും ഇതുവരെ കേള്‍ക്കാത്ത സാഹചര്യത്തില്‍ എന്താണിതെന്ന് അറിയാന്‍ ഈയുള്ളവനും ഒരു ആകാംക്ഷ തോന്നി. എന്തെങ്കിലും നല്ലതോ മോശമോ എഴുതുന്നതിനു മുന്‍പേ ഇതെന്താണെന്നു അറിയണമല്ലോ !
അതിലേക്ക് കടക്കും മുന്‍പേ ഹാസ്യ റിയാലിറ്റി ഷോ എന്ന പേരും ജനങ്ങളെ കരയിക്കുന്ന (ഇത് കാണേണ്ടി വന്നല്ലോ എന്നോര്‍ത്ത്) ചില ഷോകള്‍ അസഹനീയമായി മാറിയിരിക്കുന്ന കാര്യം പറയാതെ വയ്യ. അടുത്തിടെ സിംഗപ്പൂരില്‍ നടന്ന ഒരു പരിപാടിയില്‍ അതിഥിയായി വന്ന ഒരു ഹാസ്യതാരം മുന്‍‌കൂര്‍ ജാമ്യമായി പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുന്നു. റിയാലിറ്റി ഷോകളിലൂടെ ദിവസേന ഹാസ്യം കാണാന്‍ തുടങ്ങിയ ജനങ്ങളോട് ആവര്‍ത്തന വിരസത തോന്നിയാല്‍ ക്ഷമിക്കണേ എന്ന ആമുഖത്തോടെയാണ് അദ്ദേഹം പരിപാടിയിലേക്ക് പ്രവേശിച്ചത്. വിഷയങ്ങളുടെ അപര്യാപ്തത ഇത്തരം പരിപാടികളില്‍ പ്രകടമാണ്. പിന്നെ ഇതിന്‍റെ ന്യായവിധിയെ കുറിച്ച് പറയാതിരിക്കുകയാണ് ഭേദം. ഒരു കോമഡി സ്കിറ്റ് അവതരിപ്പിച്ചതിന്‍റെ വിശകലനം കേട്ടാല്‍ കവല പ്രസംഗം ചെയ്യുന്ന തീവ്രതയാണ്. അതൊരെണ്ണം സഹിക്കാന്‍ കഷ്ടപ്പെടുമ്പോള്‍ തന്നെ വേറെയും സമാനമായ ഷോകള്‍ അതെ ചാനലില്‍. ജഡ്ജസിന്‍റെ രൂപവും വേഷവും കണ്ടാല്‍ പണ്ട് ഷോ കേസില്‍ വച്ചിരുന്ന കണ്ണും വായും ചെവിയും പൊത്തിയ പ്രതിമകള്‍ കണ്ട ഓര്‍മ്മയാണ് വരിക.
ഒടുവില്‍, ഒരു വീടിനുള്ളില്‍ കുറച്ചു പേരെ പുറം ലോക ബന്ധമില്ലാതെ താമസിപ്പിച്ചിട്ട് ബാത്ത് റൂമില്‍ വരെ ഒളി കാമറ വച്ച് ആ വീട്ടിലെ സകല സംഭവങ്ങളും പുറം ലോകത്തെ കാണിക്കുന്ന ഈ ഷോ കൊണ്ട് എന്താണ് ചാനലും നിര്‍മാതാവും ഉദ്ദേശിക്കുന്നതെന്ന് മാത്രം വ്യക്തമാവുന്നില്ല. ഈ പരിപാടി കഴിഞ്ഞു സമ്മാനവും വാങ്ങി വീട്ടില്‍ ചെല്ലുമ്പോള്‍ അവിടെ എന്താവും സംഭവിക്കുക എന്നും പറയാനാവില്ല.
ഇതിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുത്ത് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്ന പോലെ അല്ലല്ലോ ഇവരൊക്കെ എന്ന്‍ പറയുന്നവര്‍ മനസ്സിലാക്കേണ്ട കാര്യം, ഈ വ്യക്തികളെ നമ്മള്‍ കണ്ടിരുന്നത് അവരുടെ കഥാപാത്രങ്ങളിലൂടെയും സ്റ്റേജിലെ പ്രകടനങ്ങളിലൂടെയും മാത്രമാണ്. അവരും സാധാരണ മനുഷ്യരാണ്. അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെക്കാള്‍ വളരെ അന്തരമുണ്ട് അവരുടെ വ്യക്തിത്വത്തിന്. അതില്‍ നല്ലവരും മോശവും ഉണ്ടാവും. സമൂഹത്തിനു നല്ല സന്ദേശം കൊടുക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരുടെ സ്വഭാവവും അങ്ങനെയാണെന്നു നമ്മുടെ മിഥ്യാ ധാരണയാണ്. രഹസ്യങ്ങള്‍ പോലും പറയാന്‍ കഴിയാതെ, ആത്മഗതങ്ങള്‍ പോലും റെക്കോര്‍ഡ് ചെയ്യപ്പെടുന്ന ഈ ഷോ അവരുടെ സ്വകാര്യത നഷ്ടപ്പെടുത്തുമ്പോള്‍ അവരുടെ യഥാര്‍ത്ഥ മുഖം നമ്മള്‍ കാണുന്നു എന്ന്‍ മാത്രം.
പിന്നെ, നയന്‍ താര തമിഴ് സിനിമയില്‍ ഗ്ലാമര്‍ ആയി അഭിനയിക്കുന്നു എന്ന് അവളെ കുറ്റം പറയുന്ന മലയാളികള്‍ അവളുടെ പടം കാണാന്‍ ഉത്സാഹം കാണിക്കുന്ന പോലെ എന്തൊക്കെ എതിരഭിപ്രായം വന്നാലും മലയാളി ഹൌസ് കാണാന്‍ പ്രേക്ഷകര്‍ ഉണ്ടാവും.
-പനയം ലിജു


Tuesday, May 21, 2013

രഞ്ജിനിയും ശ്രീശാന്തും പിന്നെ മണിയും


മാറി വരുന്ന വാര്‍ത്തകളോടുള്ള മലയാളിയുടെ ഭ്രമം പണ്ടേ പേര് കേട്ടതാ... സന്തോഷ്‌ മാധവനും സന്തോഷ്‌ പണ്ഡിറ്റും പ്രിഥ്വിരാജും ശ്രീശാന്തും ഗണേശനും എല്ലാം ഈ ശ്രേണിയില്‍ പലപ്പോഴായി വന്നുപോയവര്‍.... നല്ലകാര്യങ്ങള്‍ ചെയ്യുമ്പോള്‍ അഭിനന്ദിക്കാന്‍ മനപൂര്‍വം മറക്കുന്ന നമ്മള്‍ കുറ്റം കേള്‍ക്കേണ്ട താമസം അതിന്‍റെ നിജസ്ഥിതി ആരായാന്‍ പോലും തയ്യാറാവാതെ വാര്‍ത്തയാക്കുകയും ചെയ്യും. പണ്ടൊക്കെ പത്രക്കാരും റേഡിയോ / ടെലിവിഷന്‍ ചാനലുകളും വിചാരിച്ചാല്‍ മാത്രമേ വാര്‍ത്തകള്‍ ജനിച്ചിരുന്നുള്ളൂ. പക്ഷെ, ഇന്ന്‍ കാലം മാറിയപ്പോള്‍ സാങ്കേതിക വിദ്യ വിരല്‍തുമ്പില്‍ വന്നപ്പോള്‍ പാലാരിവട്ടം ശശി വിചാരിച്ചാലും വാര്‍ത്ത ഉണ്ടാക്കുകയും ലോകം മുഴുവന്‍ നൊടിയിടയില്‍ പരത്തുകയും ചെയ്യാം.
ഇത്തരം ചൂടന്‍ വാര്‍ത്തകളില്‍ അവസാനം സ്ഥാനം നേടിയിരിക്കുന്നത് ലോകപ്രശസ്തരായ ചുരുക്കം മലയാളികളില്‍ ഒരാളായ ശ്രീശാന്തും, മലയാളം സംസാരിക്കാന്‍ അറിയാത്ത മലയാളി അവതാരകയായ രഞ്ജിനി ഹരിദാസും തെന്നിന്ത്യയില്‍ പ്രശസ്തനായ മലയാളി താരം കലാഭവന്‍ മണിയുമാണ്. (ഞാനിത് എഴുതുമ്പോള്‍ ഉള്ള വിവരമാണിത്. നാളെ നിങ്ങളിത് വായിക്കുമ്പോഴേക്കും ഇത് മാറി വേറെ ആരെങ്കിലും വന്നേയ്ക്കാം). അത്ര അത്യാവശ്യമില്ലാത്ത ഒരു പ്രാധാന്യം ഇത്തരം വാര്‍ത്തകള്‍ക്ക് നമ്മള്‍ കൊടുക്കുന്നില്ലേ എന്ന സംശയത്തില്‍ നിന്നുമാണ് ഇത്തരമൊരു കുറിപ്പെഴുത്തിലേക്ക് എന്നെ എത്തിച്ചത്.
പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കൂടുന്നു, സ്വര്‍ണ്ണത്തിന്‍റെ വില ഇടിഞ്ഞിട്ടു കൂടുന്നു, 90 വയസ്സുള്ള വൃദ്ധ മുതല്‍ 6 മാസം പ്രായമുള്ള കൈക്കുഞ്ഞ് വരെ പീഡിപ്പിക്കപ്പെടുന്നു, കുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയും കളഞ്ഞിട്ടു വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടുന്നു, ഒളിച്ചോടി പോയ കാമുകിയുടെ ജഡം കായലില്‍ പൊങ്ങി, മന്ത്രിക്ക് അവിഹിതം, സിനിമാതാരം പോലീസിനെ തല്ലി, കായിക താരം കോഴക്കേസില്‍ പിടിയില്‍, ചാനല്‍ അവതാരിക നിയമം ലംഘിച്ചു,പിന്നെ നാല് വെട്ടുകേസും മൂന്ന്‍ കുത്തു കേസും കൂടി ആയാല്‍ 48 പേജുള്ള ഒരു ദിവസത്തെ പത്രമായി.
ഈ വാര്‍ത്തകള്‍ ദിനംപ്രതി കൂടുന്നതല്ലാതെ അത് നിര്‍മാര്‍ജ്ജനം ചെയ്യാന്‍ എന്തെങ്കിലും ചെയ്യുന്നതായി ഒരു വാര്‍ത്തയും എങ്ങും കാണുന്നില്ല. പത്രക്കാര്‍ ഈ വാര്‍ത്തകളൊക്കെ സെറ്റ് ചെയ്ത് വച്ചിട്ട് സ്ഥലവും തീയതിയും ആളിന്‍റെ പ്രായവും പേരും മാത്രം ദിവസേനെ മാറ്റി അച്ചടിച്ചു വിടുന്നത് പോലെ ആയി കാര്യങ്ങള്‍.
ഇപ്പോഴിതാ ഏറ്റവും പുതിയ വാര്‍ത്ത; ശ്രീശാന്തിന്‍റെ കഥ സിനിമയാക്കുന്നു. സംഭവത്തിന്‍റെ സത്യാവസ്ഥ മുഴുവന്‍ പുറത്ത് വന്നിട്ടു കൂടിയില്ല. അതിനുള്ളില്‍ കഥ എഴുതാന്‍ തുടങ്ങി. ഒരുത്തന്‍റെ പരാജയം ആഘോഷിക്കപെടുന്നു. തെറ്റ് ചെയ്തവന്‍ ശിക്ഷിക്കപ്പെടണം എന്ന്‍ തന്നെയാണ് എന്‍റെയും അഭിപ്രായം. ഞാന്‍ ശ്രീശാന്തിനെയോ രഞ്ജിനിയേയോ മണിയെയോ കുറ്റക്കാരല്ലെന്ന് പറയാനല്ല ശ്രമിക്കുന്നത്. സ്വന്തം വീട്ടിലെ കുറ്റങ്ങള്‍ മറ്റുള്ളവരോട് പറഞ്ഞു രസിക്കാന്‍ മലയാളികളെ കഴിഞ്ഞേ ആരുമുള്ളൂ. മലയാളിയെ കളിയാക്കുന്ന തമിഴന്‍റെ കൂടെ ചേര്‍ന്ന് നമ്മളും നമ്മുടെ നാടിനെയും നാട്ടുകാരെയും കളിയാക്കും. കോടികളുടെ അഴിമതി നടത്തിയാലും അവന്‍റെ ഒരു നേതാവിനെ കുറിച്ച് മറ്റുള്ളവരോട് അവന്‍ മോശമായി സംസാരിക്കില്ല.
ഇനിയിപ്പോ അടുത്ത ഒരു ഇരയെ കിട്ടുന്ന വരെ ഇത് ആഘോഷിക്കാം. ഒരാഴ്ചയ്ക്കുള്ളില്‍ പുതിയൊരു ഇരയും വിഷയവും വാര്‍ത്തയും ഉണ്ടാവാതിരിക്കില്ല. അപ്പോള്‍ പത്രക്കാര്‍ക്കും സോഷ്യല്‍ നെറ്റ് വര്‍ക്കിനും അങ്ങോട്ട്‌ ശ്രദ്ധ തിരിക്കാം... കാതോര്‍ത്തിരിക്കാം ആ വാര്‍ത്തയ്ക്കായി... കണ്‍ തുറന്നിരിക്കാം ആ വ്യക്തിയ്ക്കായി.
-പനയം ലിജു.

Monday, May 6, 2013

Facebook users

ഈ വർഷം ലോകത്തേറ്റവും കൂടുതൽ ഫേസ്‌ ബുക്ക്‌ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഇന്ത്യ മുന്നിൽ. ഇന്ത്യയിൽ ഒരു മാസം ഫേസ്‌ ബുക്ക്‌ ഉപയോഗിക്കുന്നവരുടെ എണ്ണം 78ദശലക്ഷം. ലോകത്തേറ്റവും കൂടുതൽ മുഖപുസ്തക ഉപഭോക്തക്കൾ ഉള്ളത്‌ യു എസിലും ഇന്ത്യയിലും ബ്രസീലിലുമാണ്‌… ഏറ്റവും പുതിയ കണക്ക്‌ പ്രകാരം ബ്രസീലിൽ 73 ദശലക്ഷം ആൾക്കാരാണ്‌ ഒരു മാസം മുഖപുസ്തകത്തിൽ മുഖം കാണിക്കുന്നത്‌. കഴിഞ്ഞ വർഷത്തെക്കാൾ 50% വർദ്ധനവാണ്‌ ഈ കാര്യത്തിൽ ഇന്ത്യക്കുള്ളത്‌.
ലോകത്ത്‌ മുഴുവൻ 665 ദശലക്ഷം പേർ മുഖപുസ്തകം ഉപയോഗിക്കുന്നുണ്ടെന്ന്‌ ഫേസ്ബുക്ക്‌ വക്താവ്‌ പറഞ്ഞു.
എല്ലാ മുഖപുസ്തക ആരാധകർക്കും ഈ സന്തോഷം പങ്ക്‌ വയ്ക്കാം... ശുഭരാത്രി....സുഖ നിദ്ര....!!!
-പനയം ലിജു

Saturday, May 4, 2013

വ്യാജ വാര്‍ത്തകള്‍ തടയൂ


കേട്ട പാതി കേള്ക്കാനത്ത പാതി വന്നു മുഖപുസ്തകത്തില്‍ വിളമ്പുന്നതിന്റെ് ദോഷങ്ങള്‍ അപ്പോള്‍ ചിന്തിക്കില്ല. പ്രചരിപ്പിക്കുന്നവര്ക്ക്  അത് വെറും തമാശ... അല്ലെങ്കില്‍ പേജിന്റെപ പ്രചാരം. വര്ഷ‍ങ്ങളുടെ കാത്തിരിപ്പിനു ശേഷം ലഭിച്ച മകളെ അകാലത്തില്‍ നഷ്ടപ്പെട്ട വേദന തീരും മുമ്പേ ഗായിക ചിത്ര വീണ്ടും ഗര്ഭി്ണി ആയിരിക്കുന്നു, അവര്ക്ക്  വേണ്ടി പ്രാര്ഥിലക്കുക എന്നൊരു വ്യാജ സന്ദേശം മുഖപുസ്തകത്തിലൂടെ പ്രചരിപ്പിച്ചവര്‍ എന്തിനത് ചെയ്തു എന്ന് അവര്ക്ക്  മാത്രമേ അറിയൂ. അതുകൊണ്ട് തന്നെ മമ്ത മോഹന്ദാഎസിന് വീണ്ടും അസുഖമെന്ന വാര്ത്ത  ആദ്യം മുഖപുസ്തകത്തില്‍ കണ്ടപ്പോള്‍ വിശ്വസിക്കാന്‍ തയ്യാറായില്ലെന്നു മാത്രമല്ല, ആ വാര്ത്തണ സത്യമാണോ എന്ന് പരിശോധിക്കാനാണ് ആദ്യം പ്രതികരിച്ചത്‌. ഇതൊരു സത്യസന്ധമായ വാര്ത്തോയാണെന്നു ബോധ്യപ്പെട്ടത്‌ പിന്നീട് പത്രവാര്ത്ത കള്‍ കണ്ടപ്പോളാണ്.
ഇപ്പോള്‍ ഇതെഴുതാന്‍ കാരണമായത്‌ ഇത്തരത്തില്‍ പ്രചരിച്ച ഒരു വാര്ത്തപ ഒരാളുടെ വ്യക്തിത്വത്തെ പോലും പൊതുജനമധ്യേ കളങ്കപ്പെടുത്തുന്ന തരത്തില്‍ ആയ വിവരം വായിച്ചപ്പോഴാണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗായിക എന്ന ബഹുമാനം അര്ഹിയക്കുന്ന ശ്രീമതി.എസ് ജാനകിയമ്മയ്ക്ക് പത്മ പുരസ്കാരം നല്കിണമെന്ന് ആവശ്യപ്പെട്ട് മുന്പൊകരിക്കല്‍ അവരുടെ ആരാധകര്‍ നടത്തിയ ഒപ്പ് ശേഖരണത്തില്‍ സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ പങ്കെടുത്തില്ലെന്ന വാര്ത്തമയോടൊപ്പം വന്ന അദ്ദേഹത്തിന്റെ് കമന്റ്ണ വളച്ചൊടിക്കപ്പെട്ടത് കണ്ടപ്പോള്‍ എഴുതാതിരിക്കാന്‍ കഴിയുന്നില്ല.
“എസ്.ജാനകിയ്ക്ക് പത്മ പുരസ്കാരം ലഭിക്കാന്‍ സമയം ആവുന്നതേയുള്ളൂ” എന്നാണ് അദ്ദേഹം പറഞ്ഞതായി മുഖപുസ്തകത്തില്‍  വന്ന വാര്ത്ത്. എന്നാല്‍ ഇത്തരമൊരു പ്രസ്താവന ചെയ്യാന്‍ മാത്രം വിവരമില്ലാത്തതോ അഹങ്കാരിയോ ആയ ഒരാളല്ല ഈ പറയപ്പെടുന്ന എം.ജയചന്ദ്രന്‍ എന്നത് എല്ലാവര്ക്കും  അറിയുന്നത് കൊണ്ടാവണം ഇപ്പോള്‍ അതിന്റെര സത്യാവസ്ഥയുമായി മലയാള മനോരമ വന്നത്.
“ഒപ്പ് ശേഖരണം നടത്തിയല്ല ജാനകിയമ്മയ്ക്ക് പുരസ്കാരം ലഭിക്കേണ്ടതെന്നും ജാനകിയമ്മ പത്മ പുരസ്കാരത്തിനും എത്രയോ മുകളിലാണെന്നു”മാണ് അദ്ദേഹം അന്ന് പറഞ്ഞത്‌.
ഒരു വാര്ത്തന അതിന്റെദ സത്യാവസ്ഥ സ്ഥിരീകരിക്കാതെ പ്രചരിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന ഭവിഷ്യത്തുക്കള്‍ ഓര്ക്കാമതെ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ ഒരു വ്യക്തിയെ കുറിച്ച് തെറ്റായ അഭിപ്രായം മറ്റുള്ളവരില്‍ കടന്നു കൂടാന്‍ ഇടയാവുന്നു.
നൂറു ലൈക്ക്‌ കൂടുതല്‍ ലഭിക്കാനായി ഇത്തരം തെറ്റായ വാര്ത്തളകള്‍ പ്രചരിപ്പിക്കുന്നതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ ശ്രമിക്കാം.
-പനയം ലിജു