Pages

Tuesday, April 30, 2013

Confidence + Hardwork = Success

എന്ത് ചെയ്താലും നെഗറ്റിവ് പ്രതികരണം മാത്രം കേള്‍ക്കേണ്ടി വരിക എന്ന അവസ്ഥ വല്ലാത്തൊരു പിന്മാറ്റം നമ്മിലുളവാക്കുന്ന ഒന്നാണ്. കയ്യില്‍ കിട്ടുന്ന തുണ്ട് പേപ്പറില്‍ ചിത്രം വരയ്ക്കാന്‍ ആഗ്രഹിച്ചു എന്തെങ്കിലും കുത്തിവരക്കുന്ന കുഞ്ഞു മനസ്സ് മുതല്‍ കോടികളുടെ ഫ്ലാറ്റ്‌ സ്വന്തമാക്കാന്‍ പരിശീലനവും കഠിനാധ്വാനവും ചെയ്തെത്തുന്ന റിയാലിറ്റി ഷോ മത്സരാര്‍ഥി വരെ നേരിടുന്ന ഒരു വൈകാരിക പ്രശ്നമാണിത്.

"ഉള്ളത് മുഖത്ത് നോക്കി പറയുന്നതാണ് എന്‍റെ പ്രകൃതം, ഇഷ്ടമുണ്ടെങ്കില്‍ സ്വീകരിച്ചാല്‍ മതി" എന്ന്‍ പറഞ്ഞാലും അത് കേട്ട വ്യക്തിയില്‍ ഉണ്ടാക്കിയ വിഷമത്തിന് പരിഹാരം ആവണമെന്നില്ല.  കേരളത്തിലെ ഒരു പ്രശസ്ത റിയാലിറ്റി ഷോ യില്‍ നിന്നും ഈ കാരണം ഒന്നുകൊണ്ടു മാത്രം മത്സരാര്‍ഥി, സ്വയം പിന്മാറി പോയ ദൃശ്യം നാം കണ്ടതാണ്. 

ഒരു അഭിനന്ദന വാക്ക്‌ ഒരാളില്‍ 1000യൂണിറ്റ് ആത്മവിശ്വാസവും ധൈര്യവും കൂട്ടുമ്പോള്‍ ഒരു നെഗറ്റിവ് കമന്റ് അയാളുടെ 3000 യൂണിറ്റ് കുറയ്ക്കുന്നു എന്നാണു ഞാന്‍ എവിടെയോ കേട്ടത്.

എന്നാല്‍ ഇത്തരം നെഗറ്റിവ് അഭിപ്രായങ്ങളെ എങ്ങനെ ബുദ്ധിപൂര്‍വ്വം നേരിടാം എന്നത് എല്ലാവര്‍ക്കും മനസ്സിലാവുന്ന ഒരു ഉദാഹരണത്തിലൂടെ ചൂണ്ടിക്കാട്ടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഇന്നത്തെ യുവതാരനിരയിലെ ശ്രദ്ധേയനായ നടന്‍ ഫഹദ്‌ ഫാസില്‍ എന്ന വ്യക്തിയെ നാം ശ്രദ്ധിച്ചാല്‍ തന്‍റെ ആദ്യചിത്രത്തിന്‍റെ ദയനീയ പരാജയത്തിലൂടെ ഒരിക്കല്‍ ചലച്ചിത്ര ലോകത്തു നിന്ന് തന്നെ അപ്രത്യക്ഷനായ  
നടന്‍, ഇന്ന്‍ യുവ തലമുറയുടെ ഇഷ്ടനായകന്‍ ആയി മാറിയതിനു പിന്നില്‍ അദ്ദേഹത്തിന്‍റെ ആത്മവിശ്വാസവും, നിശ്ചയ ദാര്‍ഢൃവും ‌‍‌മാത്രമാണ്. പത്ത് വര്‍ഷത്തെ ഇടവേളയില്‍ ആവശ്യമായ കാര്യങ്ങള്‍ പഠിച്ച് തിരിച്ചെത്തി കാണിച്ചു തന്നത്.

ചെയ്യുന്നതിനൊന്നും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ വരുമ്പോഴും കുറ്റങ്ങള്‍ മാത്രം കേള്‍ക്കേണ്ടി വരുമ്പോഴും പിന്തിരിഞ്ഞു നില്‍ക്കാതെ മുന്നോട്ട് നീങ്ങി ലക്ഷ്യപ്രാപ്തിയിലെത്തിയാല്‍ ഇപ്പോള്‍ കുറ്റപ്പെടുത്തുന്നവര്‍ തന്നെ തിരുത്തി പറയും. ഒരു പക്ഷെ അത് തുറന്നു പറയാന്‍ അവരുടെ ഈഗോ അനുവദിച്ചില്ലെങ്കില്‍ പോലും മനസ്സിലെങ്കിലും അവര്‍ നമ്മെ അംഗീകരിക്കും.

-പനയം ലിജു

Monday, April 29, 2013

പെണ്ണ്‍


പണ്ട് നിന്‍ തല പിറവിയില്‍  എടുത്തു
പിന്നെ നിന്‍ പിണ്ഡാകാരത്തിന്‍ സ്പന്ദനം പോലും
തച്ചുടയ്ക്കപ്പെട്ടു ഗര്‍ഭപാത്രത്തില്‍ തന്നെയും
ഇന്നോ നീ പിച്ചിചീന്തപ്പെടുന്നു തെരുവിലും
വീട്ടിലും രണ്ട് കാല്‍ കുത്താവുന്നിടത്തിലെല്ലാം
-പനയം ലിജു 

Sunday, April 28, 2013

മഷിപ്പേന

ര്‍മ്മയുണ്ടോ ഈ ചിത്രത്തില്‍ കാണുന്ന മഷിപ്പേന? പേന ഉപയോഗിച്ച് എഴുതിത്തുടങ്ങുമ്പോള്‍ കയ്യക്ഷരം നന്നാവാന്‍ മാതാപിതാക്കള്‍ ആദ്യം വാങ്ങിതന്നിരുന്നത് ഈ മഷിപ്പേന ആയിരുന്നു. ചെല്‍ പാര്‍ക്ക്‌, ബ്രില്‍ തുടങ്ങിയ മഷിക്കുപ്പികളും മഷിപ്പേനയും ഇല്ലാത്ത ഒരു ഓഫീസുകളും ഇല്ലായിരുന്നു. ഒരിക്കലെങ്കിലും ഇതിലെ മഷി ലീക്കായി പോക്കറ്റ്‌ നനയാത്ത ആരും തന്നെയുണ്ടാവില്ല. പത്ത് പൈസയ്ക്ക് മഷി വില്‍പ്പന സ്കൂള്‍ പരിസരത്തെ കടകളില്‍ സുലഭമായ കാഴ്ചയായിരുന്നു. പരീക്ഷാകാലങ്ങളില്‍ രണ്ടോ മൂന്നോ പേന നിറയെ മഷിയുമായി പോയിരുന്ന ആ കാലം.... ഒടുവില്‍ പരീക്ഷ അവസാനിക്കുന്ന ദിവസം പരസ്പരം മഷി കുടയുന്നതില്‍ കാണിച്ചിരുന്ന മത്സര ബുദ്ധി. അതിന്‍റെ ഭാഗമായുണ്ടായ വഴക്കുകള്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹോളി വലിയ ആഘോഷമല്ല. ഹോളിയുടെ കളര്‍ ഉത്സവം അന്ന് നമ്മള്‍ കൊണ്ടാടിയിരുന്നത് ഈ മഷി കുടയലില്‍ ആയിരുന്നില്ലേ? 
കവികളും, സാഹിത്യകാരും, തിരക്കഥാകൃത്തുക്കളും ഉറ്റ തോഴനായി കൊണ്ട് നടന്നിരുന്ന മഷിപ്പേന.
കാലക്രമേണ ബോള്‍ പേനയുടെ കടന്നുവരവോടെ അതിലേക്ക് കൂടുതല്‍ ആകൃഷ്ടരായ നമ്മള്‍ എപ്പോഴോ മനപ്പൂര്‍വ്വം ഈ മഷിപേനയെ മറക്കാന്‍ നിര്‍ബന്ധിതരായി. കനമുള്ള വരികളില്‍ വലിയ അക്ഷരത്തില്‍ മഷിപ്പേന കൊണ്ടെഴുതിയിരുന്ന നാം 0.5 mm ന്‍റെ ആരാധകരായി മാറി.
ഇപ്പോള്‍, ഇ - തൂലികയുടെ കാലമായപ്പോള്‍ പേനയുപയോഗിച്ചു പേപ്പറില്‍ എഴുതുന്നത് തന്നെ വിരളമായി.(ഇതെഴുതുന്ന ഞാന്‍ പോലും).
എന്നാലും, എവിടെയെങ്കിലും ഇപ്പോഴും മഷിപ്പേനയും മഷിക്കുപ്പിയും ഫില്ലറും ഉപയോഗിക്കുന്നവര്‍ ഉണ്ടെന്നു തന്നെ പ്രതീക്ഷിക്കാം.
-പനയം ലിജു.


Thursday, April 25, 2013

മുഖപുസ്തകത്തിന്‍റെ മുഖം. Face of Facebook

സൗഹൃദം എന്ന് കേള്‍ക്കുമ്പോള്‍ ഒന്നിച്ചു പഠിച്ചവരും, കളിച്ചവരും സഹപ്രവര്‍ത്തകരും ഒക്കെ ആയിരുന്നു പണ്ടൊക്കെ. പക്ഷെ, ഇന്ന്‍ മുഖപുസ്തകത്തിലെ ഫ്രണ്ട്സ്‌ ലിസ്റ്റിന്‍റെ വ്യാപ്തം നോക്കിയാണ് ഓരോരുത്തര്‍ സുഹൃത്തിനെ വിലയിരുത്തുന്നത്. അല്പം മുന്‍പ്‌ കണ്ട വീഡിയോയും ചില സമീപ കാല കാഴ്ച്ചകളുമാണ് ഈ കുറിപ്പിനുള്ള പ്രചോദനം. ഒരു ഫോണ്‍ കാളിനെക്കാള്‍ വേഗത്തില്‍ വിവരങ്ങള്‍ കൈമാറാനും അറിയിക്കാനും ഇന്ന്‍ മുഖപുസ്തകം ഉപയോഗിച്ച് തുടങ്ങിയതോടെ കാര്യങ്ങള്‍ക്കെല്ലാം വേഗതയും ആയി. കള്ളം പറയാന്‍ കഴിയില്ലെന്ന ഒരു വലിയ ഗുണവും ഇതിനുണ്ട് എന്നത് നിഷേധിക്കാനാവില്ല. കാരണം, ഒരു ഫോണ്‍ ചെയ്‌താല്‍ മറുതലയ്ക്കലെ ആളിന് സംസാരിക്കാന്‍  താല്‍പര്യമില്ലെങ്കില്‍  അത് എടുക്കാതിരിക്കാം. കത്തെഴുതിയാല്‍ കിട്ടിയില്ലെന്നു കള്ളം പറയാം. ഇ മയില്‍ അയച്ചാല്‍ സമയക്കുറവിനാല്‍ നോക്കിയില്ലെന്ന് പറയാം; പക്ഷെ, മുഖപുസ്തകത്തില്‍ ഒരു മെസ്സേജ് അയച്ചത് വായിച്ചിട്ട് കണ്ടില്ലെന്നോ കേട്ടില്ലെന്നോ അറിഞ്ഞില്ലെന്നോ പറയാന്‍ കഴിയില്ല. വായിച്ചാലുടന്‍ ഇങ്ങേ തലയ്ക്കല്‍ ഒരു ടിക്ക്‌ മാര്‍ക്കോടെ സീന്‍ എന്നൊരു ചെറിയ എഴുത്തും ഒപ്പം സമയവും വരെ കാണിക്കും.

ആദ്യകാലങ്ങളില്‍ പത്ത് സുഹൃത്തുക്കളെ ചേര്‍ക്കാനുള്ള ആഗ്രഹവും ക്രമേണ അതിന്‍റെ എണ്ണം കൂട്ടാനുള്ള തിടുക്കവും പിന്നെ നാല് പേരറിയുന്ന ആളുകളോടുള്ള ചങ്ങാത്തം കാണിക്കാന്‍ കുറച്ചു സെലിബ്രിടീസിനെ ചേര്‍ക്കാനും ആവും ലക്‌ഷ്യം. പിന്നെ പതുക്കെ ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചത് മുതല്‍ പട്ടിണിയാണെങ്കില്‍ അതും സ്റ്റാറ്റസില്‍ എഴുതിയിട്ട് ജീവിതത്തിന്‍റെ സ്വകാര്യതയും കൂടി പരസ്യമാക്കും.

ഇതെല്ലാം മുഷിപ്പായി തോന്നി തുടങ്ങുമ്പോള്‍ തമ്മില്‍ കണ്ടിട്ടില്ലാത്തതും ഒരിക്കലെങ്കിലും കാണുമെന്ന് ഒരു ഉറപ്പും ഇല്ലാത്തവരുമായവരോട് ചങ്ങാത്തം കൂടാന്‍ അഥവാ  ആഗോള സൗഹൃദം സ്ഥാപിക്കാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് മുഖപുസ്തക ഗ്രൂപ്പുകള്‍.
ഗ്രൂപ്പുകളില്‍ സജീവമാകുന്നതോടെ വ്യത്യസ്ത കഴിവുകളും അഭിരുചികളും ഇഷ്ടങ്ങളും ഉള്ള ഒരു വന്‍ സൌഹൃദ വലയം ലഭിക്കും. ഓരോ ഗ്രൂപ്പിനും അതിന്‍റെതായ ലക്ഷ്യങ്ങളും പ്രവര്‍ത്തനോദ്ദേശ്യവും ഉണ്ട്. അതില്‍ മുറുകെ പിടിച്ചു പോകവേ ഗ്രൂപ്പ്‌ വളരുകയും അംഗ സംഖ്യ കൂടുകയും ചെയ്യുന്തോറും ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ച് സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ സ്വാഭാവികമായും  അഭിപ്രായ വ്യത്യാസങ്ങള്‍ .ഉണ്ടാവുകയും ഗ്രൂപ്പുകള്‍ പിളരുകയും ചെയ്യും. 

സൌഹൃദത്തിന്‍റെ ഒറ്റ ചരടില്‍ കോര്‍ത്തിണക്കിയ ബന്ധങ്ങള്‍ വിഭജിച്ച് ശത്രുതയിലേക്ക് നീങ്ങുന്നു. ഇവിടെ സൗഹൃദം മരണപ്പെടുന്നു. എന്താണീ സൗഹൃദവും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനവും കൊണ്ട് ലക്ഷ്യമാക്കുന്നത്? പരസ്പരം സഹകരിച്ചു പോകാന്‍ സന്മനസ്സില്ലാത്തവര്‍ എങ്ങനെയാണ് സാമൂഹ്യ സേവനം ചെയ്യുന്നത്? മനുഷ്യനെ മനുഷ്യനല്ലാതാക്കി മാറ്റുന്ന സ്വാര്‍ഥത, അധികാര മോഹം, അധികാര ദുര്‍വിനിയോഗം എന്നിങ്ങനെയുള്ള വാക്കുകള്‍ പണ്ട് രാഷ്ട്രീയത്തില്‍ മാത്രം ഉപയോഗിച്ചിരുന്നവയാണ്. 

പീഡനക്കേസില്‍ പിടിക്കപ്പെട്ടവനെ എന്ത് ചെയ്യണം എന്നു തുടങ്ങി, പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പോലും മുഖപുസ്തകം ഉപയോഗിക്കുന്ന കാലം. 

നാല് സ്ഥാനാര്‍ഥികളുടെ ഫോട്ടോ പോസ്റ്റ്‌ ചെയ്തിട്ട് ഏറ്റവും കൂടുതല്‍ ലൈക്ക്‌ കിട്ടുന്ന ആളിനെ അടുത്ത പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുന്ന കാലം വിദൂരമല്ല.
-പനയം ലിജു 

Monday, April 22, 2013

വരളുന്ന കേരളം.

കേരളം ദൈനം ദിനം വരള്‍ച്ചയുടെ കഠിനതയിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്നു. ദാഹജലത്തിനു പോലും വഴിയില്ലാതെ ഒരു പറ്റം ജനങ്ങള്‍ കഷ്ടപ്പെടുന്നു. കൊടും ചൂടേറ്റ് മരണത്തിന് കീഴടുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരുന്നു. സൂര്യാഘാതം ഏറ്റവരില്‍ കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ വാര്‍ദ്ധക്യത്തിലായവര്‍ വരെ ഉള്‍പ്പെടുന്നു. കുടിവെള്ളത്തില്‍ വിഷാംശം കലരുന്ന രാസപദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിന്‍റെ പരിണത ഫലമായി ഒരു തെറ്റും ചെയ്യാത്ത ഗര്‍ഭസ്ഥ ശിശുക്കള്‍ പോലും ശിക്ഷ അനുഭവിക്കുന്നു. മനസ്സ്‌ മരവിക്കുന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നതെല്ലാം. ഈ അവസ്ഥയിലും വെള്ളവും വൈദ്യുതിയും ദുര്‍വിനിയോഗം ചെയ്യുന്നതില്‍ നിന്ന് നാം പൂര്‍ണ്ണമായും മാറിയിട്ടില്ല. പ്രകൃതിയെ സംരക്ഷിക്കുന്നത് പരിസ്ഥിതി സംരക്ഷകരുടെ മാത്രം ഉത്തരവാദിത്വമല്ല. വെള്ളത്തിന്‍റെയും വൈദ്യുതിയുടെയും  അമിതമായ ദുര്‍വ്യയം, അശ്രദ്ധമായ നമ്മുടെ ജീവിത രീതികള്‍, ഇവയൊക്കെ ഇതിനു മുഖ്യപങ്ക് വഹിക്കുന്ന ഘടകങ്ങളാണ്. ആവശ്യത്തിന് മഴയും കാറ്റും വെളിച്ചവും ലഭിച്ചുകൊണ്ടിരുന്ന ദൈവത്തിന്‍റെ സ്വന്തം നാടായ നമ്മുടെ നാട് ഇന്ന്‍ ആവശ്യത്തിന് മഴ ലഭിക്കാതെ വിലപിക്കുമ്പോള്‍ പ്രകൃതി സംരക്ഷണത്തിന്‍റെ അനിവാര്യതയെ കുറിച്ച് നാം ബോധാവാന്മാര്‍ ആകേണ്ടത് അത്യന്താപേക്ഷിതമാണ്.
നദികള്‍ വറ്റി വരണ്ടു.....വെള്ളമുള്ള നദികളില്‍ വിഷാംശം,...... കഴിക്കുന്ന മത്സ്യത്തിലും മാംസത്തിലും കൊടും വിഷം നിറഞ്ഞ മായം കലര്‍ത്തപ്പെടുന്നു. ,......വിഷാംശമുള്ള വളങ്ങള്‍ ഉപോയോഗിക്കാന്‍ തുടങ്ങിയതോടെ  പച്ചക്കറികളും  പോഷക ഗുണമില്ലതായി.... കോഴിമുട്ട പോലും കൃത്രിമമായി നിര്‍മ്മിക്കപ്പെടുന്ന ഈ കാലത്ത്‌ പൂര്‍ണ്ണ വിശ്വാസത്തോടും ധൈര്യത്തോടും എന്താണ് നമുക്ക്‌ ഭക്ഷിയ്ക്കാന്‍ കഴിയുക?
മരണ നിരക്ക് കൂടുകയും ആയുര്‍ദൈര്‍ഘ്യം കുറയുകയും ചെയ്യുന്ന ഒരു അവസ്ഥാ വിശേഷം നമുക്കിടയില്‍ വന്നു കഴിഞ്ഞു.  പ്രായഭേദമന്യേ മാരക രോഗങ്ങള്‍ക്ക്‌ അടിമകളാവുന്നു.
നമ്മുടെ ജീവിത ശൈലികളില്‍ ഒരു മാറ്റം വരുത്താന്‍ ബോധപൂര്‍വ്വം നാം തയ്യാറാകാത്ത പക്ഷം ഇനിയും കൊടും ഭീരങ്ങളായ കാഴ്ചകള്‍ നാം കാണേണ്ടി വരും.
-പനയം ലിജു

Friday, April 19, 2013

നിശബ്ദ രോദനം

യോഗ്യരല്ല നാം കണ്ണീർ പൊഴിക്കുവാൻ
അർഹരല്ല നാം ഒരു ദയയ്ക്കും
ലജ്ജിക്കാം....തല താഴ്ത്താം
ജന്മനാടിൻ ദുർവ്വിധി ഓർത്ത്‌
ആർക്കു നേരെ ചൂണ്ടണം ഈ വിരൽ
ആർക്കു നേരെ ഉയർത്തണം ശബ്ദം
ആരൊരാൾ ഇതിന്നുത്തരം നൽകണം
ആർക്കുമാവില്ല തേങ്ങുവാനല്ലാതെ
ഇതായിരുന്നീ ഇന്ത്യ എന്നറിഞ്ഞെങ്കിൽ
അന്ധനായി പിറന്നേനെ ഞാൻ
ഇതാണല്ലോ എൻ നാടിൻ ഗതിയെന്നു
ഓർത്ത്‌ ലജ്ജിക്കുന്നു സ്വയം ഞാൻ
നല്ലൊരു നാളെ സ്വപ്നമായ്‌ തുടരുന്നു
നല്ലൊരു ദേശവും സ്വപ്നത്തിൽ മാത്രം
കേഴുവാനാവില്ല തേങ്ങുവാനാവില്ല
തല കുനിക്കുന്നു വീണ്ടും നിനക്കായ്‌
കാമ വെറിയാൽ നാറും നാടിനായ്‌

മലയാളം സംസാരിക്കാൻ മടികാട്ടുന്ന മലയാളികൾ ഇത്‌ കാണുക

Watch "Nepali Singing Malayalam Songs. Asianet news" on YouTube

Thursday, April 18, 2013

ഡോര്‍മിറ്ററികള്‍ പറയുന്നത്‌


അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. ലോകമെമ്പാടുമുള്ള മുസ്ലിം സഹോദരങ്ങള്‍ ബലിപ്പെരുന്നാള്‍ കൊണ്ടാടുന്ന ബക്രീദ് ദിനം. അവധി ദിവസമായതിനാല്‍ ഉച്ചയൂണിനെ തുടര്‍ന്ന്‍ നല്ലൊരു ഉറക്കമൊക്കെ കഴിഞ്ഞതിന്‍റെ ആലസ്യത്തില്‍ നിന്നൊരു മുക്തിക്കായി വെറുതെ ഒന്ന് നടക്കാനിറങ്ങാം എന്ന് ചിന്തിച്ചപ്പോഴാണ് എന്‍റെ നാട്ടില്‍ നിന്ന് അടുത്തിടെ ഇവിടേക്ക് വന്ന ഒരു സുഹൃത്തിനെ കാണാമെന്ന് തോന്നിയത്. അങ്ങനെ മറ്റൊരു ചങ്ങാതിയേയും കൂട്ടി നാട്ടുകാരനായ എന്‍റെ സുഹൃത്ത് താമസിക്കുന്ന ഡോര്‍മിറ്ററിയിലേക്ക് യാത്ര പുറപ്പെട്ടു. 

അവിടെയെത്തിയ ഞങ്ങള്‍ ഡോര്‍മിറ്ററിക്കുള്ളില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ സെക്യുരിറ്റി അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന്‍ ‍ എന്‍റെ സുഹൃത്ത് വെളിയിലേക്കിറങ്ങി വന്നു. അവിടെയുള്ള കാന്‍റിനില്‍ നിന്ന് ഓരോ ചായയും കുടിച്ച് സൗഹൃദ സംഭാഷണത്തിലേര്‍പ്പെട്ടു. ഇവിടെ താമസിക്കുന്ന എന്‍റെ സുഹൃത്ത് സിംഗപ്പൂരില്‍ വന്നിട്ട് അധിക കാലം ആകാത്തതിനാല്‍ നാട്ടിലെയും വീട്ടിലെയും സ്വകാര്യ സംഭാഷണങ്ങള്‍ക്ക് ശേഷം ജോലിയുടെയും താമസത്തിന്‍റെയും വിവരങ്ങള്‍ ആരായുന്നതില്‍ ഞാനല്പം ജിജ്ഞാസ കാട്ടി.
ഈ ചോദ്യങ്ങള്‍ക്ക് പൊതുവേ പറയാറുള്ളതുപോലെ സുഖം, സന്തോഷം എന്നീ സാധാരണ വാക്കുകളില്‍ ഉത്തരം തന്നെങ്കിലും ഇത്തരം ഡോര്‍മിറ്ററികളിലെ താമസത്തെ കുറിച്ചുള്ള ചെറിയൊരു അവബോധം ഉണ്ടായിരുന്ന ഞാന്‍, എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ തുറന്നു പറയാന്‍ മടിക്കേണ്ടാ എന്ന് കുറച്ചു കൂടി സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ അയാള്‍ പറഞ്ഞുതുടങ്ങി. 
സിനിമകളിലൂടെയും ടി.വി.യിലൂടെയും കണ്ട സിംഗപ്പൂരിന്‍റെ  മനോഹരചിത്രത്തിലൂടെ മനസ്സില്‍ നെയ്തു കൂട്ടിയ ഒരുപാട് സ്വപ്‌നങ്ങള്‍ക്ക് ചിറകണിയിക്കാം എന്ന മോഹവുമായി ഇവിടേക്ക് പറക്കുമ്പോള്‍ പ്രതീക്ഷിച്ചതൊന്നുമായിരുന്നില്ല  ഇവിടെ തന്നെ കാത്തിരുന്നത്. പണം വാങ്ങി വിസ ശരിയാക്കി തന്ന ഏജന്‍റിന്‍റെ വാഗ്ദാനം ഇവിടെ വന്നു ജോലിക്ക് പ്രവേശിച്ചപ്പോഴേ മറന്നത് കൊണ്ട് അതിലേക്ക് ഇനി പോകാന്‍ താല്പര്യം ഇല്ലെന്നു പറഞ്ഞ സുഹൃത്തിനോട്‌ ഞാന്‍ പറഞ്ഞു: "ആദ്യമൊക്കെ എല്ലായിടത്തും ഇങ്ങനെയൊക്കെ തന്നെയാണ്. കുറച്ചൊക്കെ കണ്ടില്ലെന്നു നടിച്ചു കഷ്ടപ്പെടാന്‍ തയ്യാറായാല്‍ നാളെക്കാലത്ത് നല്ലൊരു ജോലി കിട്ടിയേക്കാം."
അപ്പോള്‍ അദ്ദേഹം പറഞ്ഞത്: ജോലി ഒരുപക്ഷെ നല്ലത് നാളെ  കിട്ടിയേക്കാം. പക്ഷെ അതുവരെ ഇവിടെയുള്ള താമസം എങ്ങനെ തുടരും എന്നതാണ് എന്‍റെ ഇപ്പോഴത്തെ ഏറ്റവും വലിയ ചിന്ത. ഒരു മുറിയില്‍ താമസിക്കാവുന്നതിലധികം ആള്‍ക്കാരെ തിക്കിപ്പാര്‍പ്പിച്ചിരിക്കുവാണിവിടെ. ചെറിയൊരു ഹാളിന്നുള്ളില്‍ 18 പേര്‍ക്ക് കിടക്കാനുള്ള കട്ടിലും അതിനുള്ളില്‍ തന്നെ ചെറിയൊരു ഭാഗം വേര്‍തിരിച്ചു അടുക്കളയും കുളിമുറിയും കക്കൂസും സൗകര്യപ്പെടുത്തിയിരിക്കുന്നു. ഒരു ദിവസം ജോലി കഴിഞ്ഞു വരാന്‍ വൈകിയാല്‍ ആഹാരം പാചകം ചെയ്യാന്‍ സമയം ലഭിച്ചില്ലെങ്കില്‍ പട്ടിണി കിടക്കുക തന്നെ. ഞാന്‍ ചോദിച്ചു; ഇവിടെയൊരു കാന്‍റീന്‍ ഉള്ളപ്പോള്‍ എന്തിനു പട്ടിണി കിടക്കണം? അതിനയാള്‍ തന്ന മറുപടിയില്‍ അദ്ദേഹത്തിന്‍റെ വിഷമമുണ്ടെങ്കിലും ഞങ്ങളെ ചിരിപ്പിക്കുകയാണുണ്ടായത്. അയാള്‍ പറഞ്ഞത്; ഈ കാന്‍റീന് ഇവിടെയുള്ളവര്‍ പറയുന്ന പേര് 'മരണവിലാസം റസ്റ്റാറന്‍റ്' എന്നാണ്. രാവിലത്തേത് രാത്രിയിലും രാത്രിയിലേത് ഉച്ചയ്ക്കുമാണിവിടെ തരുന്നത്. 
എന്നെക്കാള്‍ ദുരിതമനുഭവിക്കുന്ന അനേക ആളുകള്‍ ഉണ്ടിവിടെ. അറക്കാന്‍ കൊണ്ടുപോകുന്ന മാടിനെ പോലെ വെളുപ്പിനെ 4.45 നു ഒരു ടെമ്പോയുടെ പുറകില്‍ കയറ്റി കൊണ്ടുപോകും ജോലിസ്ഥലത്തേക്ക്. മഴയോ തണുപ്പോ വെയിലോ ഒന്നും ബാധകമല്ല. മഴയാണെങ്കില്‍ അവിടെയിരുന്നു നനയണം, മാടിനെപ്പോലെ! രാവിലെ ഏഴരയ്ക്കുള്ള ജോലിക്കാണ് ഇത്ര നേരത്തേ കൊണ്ടുപോകുന്നത്. ഒരു മെഡിക്കല്‍ ലീവ് പോലും ഇല്ലാതെ 365 ദിവസവും 12 മണിക്കൂര്‍ ജോലി ചെയ്യുന്ന അവര്‍ക്ക് ഓണവും ക്രിസ്മസും ബക്രീദും ഇല്ല. ശനിയോ ഞായറോ പലപ്പോഴും അറിയുകപോലുമില്ല. ശമ്പളം കിട്ടിക്കഴിഞ്ഞുള്ള ശനിയോ ഞായറോ നാട്ടിലേക്ക് പണം അയക്കാന്‍ ലിറ്റില്‍ ഇന്ത്യയില്‍ പോകുന്നതാണ് ആകെയുള്ള ഒരു യാത്ര. ഷിപ്പ് യാര്‍ഡിനുള്ളിലുള്ള ചെറിയ കമ്പനികളില്‍ വെല്‍ഡിംഗ്, പെയിന്‍റിംഗ് പോലെയുള്ള ജോലികളാണ് അധികം ആളുകളും ചെയ്യുന്നത്. MOM അനുശാസിക്കുന്ന ശമ്പളം നല്‍കാനോ അത് കൃത്യസമയത്ത് നല്‍കാനോ പല കമ്പനികളും ശ്രമിക്കാറില്ല. ഒരു വര്‍ക്ക് പെര്‍മിറ്റ്‌ കാരന് അവര്‍ നല്‍കുന്നത് 16-20 ഡോളര്‍ ആണ്. അതില്‍ ഒരു ദിവസത്തെ ഭക്ഷണവും നാട്ടിലേക്കുള്ള ഫോണ്‍ വിളിയും കഴിഞ്ഞാല്‍ ഒന്നും ബാക്കിയുണ്ടാവില്ല. എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ ആശുപത്രിയില്‍ പോകാനും മരുന്നിനുമുള്ള പൈസാ സ്വന്തം കയ്യില്‍ നിന്ന് കൊടുക്കെണ്ടിവരിക മാത്രമല്ല അന്നത്തെ ശമ്പളം നല്‍കുകയുമില്ല.  
കൂട്ടുകാരൊത്ത് ഒന്ന് വെളിയില്‍ പോകാനോ അല്പം ഉല്ലസിക്കാനോ അവസരങ്ങള്‍ ഇല്ലാത്ത ഞങ്ങള്‍, ഇവിടെ മലയാളി സംഘടനകള്‍ നടത്തുന്ന ഓണാഘോഷ പരിപാടികള്‍ പലതിനും പോകാനും  പത്തു ഡോളര്‍ കൊടുത്ത് സദ്യ ഉണ്ണാനും ശ്രമിക്കാറുണ്ട്. അവിടെ പരിചയപ്പെടുന്ന പല ആളുകളും ഞങ്ങളുടെ ജോലിയും താമസവും അറിയുമ്പോള്‍ കൂടുതല്‍ സംസാരിക്കാന്‍ വിമുഖത കാണിക്കുകയാണ് പതിവ്. ഇവിടെ പലപ്പോഴും മറ്റ് രാജ്യങ്ങളിലെ ആള്‍ക്കാരുമായി പല പ്രശ്നങ്ങള്‍ ഉണ്ടാവുമെങ്കിലും അവരുമായി ഒരു സൗഹൃദം കാത്തുസൂക്ഷിക്കാറുള്ള ഞങ്ങള്‍ക്ക് സ്വദേശികളില്‍ നിന്നുണ്ടാവുന്ന ഇത്തരം അവഗണനകള്‍ ശരിക്കും അസഹനീയമാണ്.
പ്രിയ സുഹൃത്തേ, ഒരുപക്ഷെ താങ്കള്‍ക്കറിവില്ലായിരിക്കാം ഇതുപോലെ കഷ്ടപ്പാടിന്‍റെ കയ്പ്പുനീര്‍ കുടിച്ചു കഴിയുന്ന ഒരു കൂട്ടം മലയാളികളും ഫൈന്‍ സിറ്റിയായ നമ്മുടെ ഈ സിംഗപ്പൂരില്‍ ജീവിക്കുന്നുണ്ടെന്ന സത്യം. ഇവിടെ ഞങ്ങള്‍ കണ്ട രണ്ട് ഡോര്‍മിറ്ററികളിലായി ഏകദേശം 25,000 തൊഴിലാളികളാണ് താമസിക്കുന്നത്. ഇവരില്‍ ഇന്ത്യ, ബംഗ്ലാദേശ്, ചൈന, മലേഷ്യ, മ്യാന്മാര്‍, ഫിലിപ്പൈന്‍സ്, തായ് ലാന്‍ഡ്, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആളുകളുണ്ട്. ഷിപ്പ് യാര്‍ഡ്‌, റിഫൈനറി, കണ്‍സ്ട്രക്ഷന്‍ മേഖലകളില്‍ ജോലിക്കാരാണ്.    കമ്പനിയും ഡോര്‍മിറ്ററിയും ലിറ്റില്‍ ഇന്ത്യയുമാണ്(സമാനമായ സ്ഥലങ്ങള്‍ മറ്റ് രാജ്യക്കാര്‍ക്കും ഉണ്ട്) ഇവരുടെ ലോകം.
ഇവര്‍ക്കുമില്ലേ സ്വപ്‌നങ്ങള്‍....? ഇവര്‍ക്കുമില്ലേ ആഗ്രഹങ്ങളും പ്രതീക്ഷകളും....? ഇവരും മനുഷ്യരല്ലേ...? നമ്മുടെ സഹജീവികള്‍ അല്ലെ...? മലയാളികളായ നമ്മുടെ ഒരുപാടുപേര്‍ ഈ കൂട്ടത്തില്‍ ഉണ്ട്...അവര്‍ക്ക് വേണ്ടി വലുതായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും കാണുമ്പോള്‍ ഒരു പുഞ്ചിരി, സ്നേഹത്തോടെ രണ്ട് വാക്ക് ഇത്രയെങ്കിലും ദയ കാട്ടാന്‍ നമുക്ക് കഴിയില്ലേ...? വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ വരുന്ന മന്ത്രിമാര്‍ സെന്തോസയും ബേര്‍ഡ് പാര്‍ക്കും കണ്ടു മുസ്തഫയില്‍ ഷോപ്പിംഗും കഴിഞ്ഞു പോകുന്നതിനു മുന്‍പ് ഒരു മണിക്കൂര്‍ ഇവരെപോലെ കഷ്ടതയനുഭവിക്കുന്ന പ്രവാസി മലയാളികളുമായി ഒരു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാന്‍ ശ്രദ്ധിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. 
ഇതു ഒരു ഡോര്‍മിറ്ററിയിലെ കഥ. ഇതുപോലെയുള്ള അനേക ഡോര്‍മിറ്ററികള്‍ വേറെയുമുണ്ട് ഇവിടെ. ഓരോ ഡോര്‍മിറ്ററികള്‍ക്കും പറയാനുണ്ടാവും ഇതുപോലെ വിവിധ  കഥകള്‍. ഈ രാജ്യത്തിന്‍റെ ഭരണ സംവിധാനത്തിന്‍റെയും ജീവിതരീതികളുടെയും സ്വകാര്യത കൊണ്ടുമാകാം, ഗള്‍ഫ് രാജ്യങ്ങളിലേതുപോലെ പ്രത്യക്ഷ്യത്തില്‍ ഇവിടെയുള്ള പ്രവാസികളുടെ പ്രശ്നങ്ങള്‍ ഒരുപക്ഷെ മനസ്സിലാക്കാന്‍ കഴിയില്ല.  യാന്ത്രികത കൂടുതല്‍ അനുഭവപ്പെടുന്ന സിംഗപ്പൂര്‍ ജീവിത ശൈലിയില്‍ ഇവരും ലയിച്ചു ചേര്‍ന്ന് പോകുന്നു. രണ്ടോ മൂന്നോ വര്‍ഷത്തെ കോണ്‍ട്രാക്റ്റ് കഴിഞ്ഞു ഇവരില്‍ ചിലര്‍ മടങ്ങിപോയെക്കാം. ബാധ്യതകള്‍ തീരാത്ത ചിലര്‍ വീണ്ടും ഇവിടെ തുടര്‍ന്നേക്കാം ഈ നരകയാതനകള്‍ ആസ്വാദനമാക്കിക്കൊണ്ട്.


- പനയം ലിജു 

പീഡന സംസ്കാരം

ഡല്‍ഹിയില്‍ ഒരു പെണ്‍ കൊച്ചിനെ ഓടിക്കൊണ്ടിരുന്ന ബസില്‍ പീഢിപ്പിച്ചതും തുടര്‍ന്ന്‍ പെണ്‍കൊച്ച് മരിച്ചതും കണ്ടപ്പോള്‍ ഇന്ത്യാക്കാരുടെ ചോരത്തിളപ്പും ആവേശവും ആക്രോശവും കണ്ടവര്‍ കരുതി, ഇനിയൊരു പെണ്ണിനും ഈ ഗതി വരില്ല, അല്ല ! ചുമ്മാതെ ആള്‍ക്കാരങ്ങ് കരുതിയതല്ല, എന്തൊക്കെ ആയിരുന്നു പുകില്! ...പെണ്ണിനെ തൊട്ടാല്‍ തൂക്കി കൊല്ലാന്‍ വരെ നീയമം വരാന്‍ പോകുവല്ലേ....മണ്ണാങ്കട്ട!!... നിയമം ഒരു വഴിക്ക് നടന്നിങ്ങു എത്തുമ്പോഴേക്കും ഭരണകൂടം രണ്ട് മാറിക്കഴിയും....അല്ലെങ്കില്‍ ഇപ്പൊ നിയമം വന്നാല്‍ ഏതാണ്ടങ്ങ്‌ സാധിക്കും....!
പറയുന്നത് കേട്ടാ തോന്നും ഡല്‍ഹിയിലെ പെണ്ണ് പീഡിപ്പിക്കപ്പെടുന്ന അവസാനത്തെ പെണ്ണാണെന്ന്. ആ വാര്‍ത്ത അച്ചടിച്ച പേപ്പറിന്‍റെ മഷിയുണങ്ങും മുന്‍പേ സമാനമായ സംഭവങ്ങള്‍ എത്രയെണ്ണം വീണ്ടും നടന്നു?
സ്വന്തം പിതാവ് മുതല്‍ കളിക്കൂട്ടുകാരനും, കള്ളക്കാമുകനും, അയല്‍വാസിയും, അധ്യാപകനും മുതല്‍ കള്ള സ്വാമിമാര്‍ വരെ അവളെ
പിച്ചി ചീന്തി. ട്രെയിനും ബസും വിമാനവും ബസ്‌ സ്റ്റാന്‍ഡും ഓട്ടോറിക്ഷ പോലും അതിന് കളമായി. 

ഇന്ത്യാക്കാര്‍ പ്രവാസികളായി ജീവിക്കുന്ന സ്ഥലങ്ങളിലെല്ലാം മറ്റുള്ളവര്‍  വേറിട്ടൊരു കണ്ണ് കണ്ണു കൊണ്ട് അവനെ നോക്കുന്നത് കണ്ടിട്ട് മറുപടി ഇല്ലാതെ നില്‍ക്കേണ്ടി വന്നു. ഞാനല്ല, എന്‍റെ ആരുമല്ല ഇതൊക്കെ ചെയ്യുന്നതെന്ന് അവരോടു പറയണമെന്ന് അവനു ആഗ്രഹം ഉണ്ടെങ്കിലും ഈ അപമാനത്തിന് താനും ഉത്തരവാദിയാണല്ലോ എന്ന ചിന്തയില്‍ നാവ് പൊങ്ങിയില്ല. ഇങ്ങനെ കാടത്തം കാട്ടുന്ന ഒരു കൂട്ടം കാരണം ഉണ്ടാകുന്ന ദുഷ്പേര് നമ്മുടെ രാജ്യത്തിന് മുഴുവന്‍ ആണല്ലോ എന്നോര്‍ത്ത് ഉള്ളിലവന്‍ തേങ്ങി.

ഇന്നിതാ അതും സംഭവിച്ചു, വിദേശ രാജ്യത്ത്‌ പഠിക്കാന്‍ പോയ ഒരു ചെക്കന്‍ ഒരു നിമിഷത്തെ ചിന്ത ഒന്ന് പാളിയപ്പോള്‍ കിട്ടിയ അവസരം ഉപയോഗിച്ചതിന്‍റെ ശിക്ഷ അവന്‍റെ പത്ത് വര്‍ഷം മാത്രമല്ല, പഠിക്കാനും ജോലിക്കും വിദേശത്ത് ജീവിക്കുന്ന എല്ലാ ഇന്ത്യാക്കാരനും അനുഭവിക്കാന്‍ പോകുന്ന പാഠം. എന്ത് പഠിക്കാന്‍ ? അല്ലെ? 

കേരളത്തിന്‍റെ പേര് യുകെ യില്‍ പ്രസിദ്ധമാക്കിയ ഈ പാലാക്കാരന്‍ പയ്യന്‍സ്  പത്ത് വര്‍ഷത്തെ ശിക്ഷ കഴിഞ്ഞു നാട്ടില്‍ വരുമ്പോഴും ഉണ്ടാവുമോ നമ്മുടെ ദില്ലിവാലാ രാംസിംഗിന്‍റെ കൂട്ടുകാര്‍ ജയിലില്‍ തന്നെ?

Monday, April 15, 2013

കൈക്കൂലി

കഴിഞ്ഞ മാസം ഒരു  ഹ്രസ്വ അവധിയ്ക്ക് നാട്ടില്‍ പോയ എന്നോട് എയര്‍പ്പോര്‍ട്ടില്‍ നിന്നും പുറത്തേയ്ക്ക് വരുമ്പോള്‍   "എന്തെങ്കിലും തന്നിട്ട് പോ" എന്ന്‍ വളരെ ലളിതവും ലാഘവത്തോടെയുമുള്ള സെക്യൂരിറ്റിയുടെ  ചോദ്യത്തിനു  "ഒന്നുമില്ല" എന്ന്‍ മറുപടി കൊടുത്ത് പുറത്തേക്കു വന്നപ്പോള്‍ അതിലൊരു ലേഖനത്തിനുള്ള സാധ്യത ഞാന്‍ ശ്രദ്ധിച്ചില്ല.
എന്നാല്‍, ആശുപത്രി ജീവനക്കാരുടെ നിരുത്തരവാദപരമായ പ്രവൃത്തികളെ കുറിച്ച് എന്തെങ്കിലും എഴുതണമെന്ന ചിന്ത കുറെ ദിവസങ്ങളായി മനസ്സില്‍ കിടക്കുമ്പോഴാണ് കഴിഞ്ഞ ദിവസം സേലത്ത് നടന്ന സംഭവം ശ്രദ്ധയില്‍പെട്ടത്.
പ്രസവവേദനയുമായി  ആശുപത്രിയില്‍ വന്ന സ്ത്രീയോട് 1000രൂപ കൈക്കൂലി ചോദിച്ചത് കൊടുക്കാതിരുന്നതിനാല്‍ അഡ്മിറ്റ്‌ ചെയ്യാതെ ഇറക്കിവിട്ട സ്ത്രീ ബസ്‌ സ്റ്റാന്‍ഡില്‍ പ്രസവിക്കേണ്ട സാഹചര്യം ഉണ്ടായത്‌ എത്ര സങ്കടകരമായ അവസ്ഥയാണ്? അതും ഒരു സ്ത്രീ ആയ നഴ്സ്. സ്വന്തം സഹജീവികളുടെ നിസ്സഹായതയെ മുതലെടുക്കാന്‍ ശ്രമിക്കുന്ന ഇത്തരം വൈകൃത സ്വഭാവത്തെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ നമുക്ക്‌ നിയമ വ്യവസ്ഥകളില്ലേ?
മുംബൈയിലെ പോലീസുകാര്‍ ഒരു ബീഡി പോലും കൈക്കൂലിയായി ചോദിക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച എന്‍റെ ഒരു സുഹൃത്തിന്‍റെ കുഞ്ഞ് ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയപ്പോള്‍ സന്ദര്‍ശനത്തിനു പോയ ഞങ്ങളോട്, അതിന്‍റെ  സാഹചര്യവും അതിന് ഈടാക്കിയ ബില്ലും ജീവനക്കാരുടെ ഉത്തരവാദിത്തമില്ലായ്മയെയും കുറിച്ച് സംസാരിച്ചപ്പോള്‍ നമ്മുടെ ചിന്തകള്‍ക്കതീതമായ പല കാര്യങ്ങള്‍ വലിയ ആശുപത്രികളില്‍ പോലും സംഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.
പ്രസവ ശേഷം കുഞ്ഞിനെ മാറ്റി നല്‍കുന്ന തരത്തില്‍ അശ്രദ്ധയോടെയാണ് പല ജീവനക്കാരുടെയും പ്രവൃത്തികള്‍.
പ്രസവിച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്ന ഇത്തരം കൈമാറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയില്ല. കയ്യില്‍ ലഭിക്കുന്ന കുഞ്ഞാണ് തങ്ങളുടെ കുഞ്ഞെന്ന വിശ്വാസത്തില്‍ അതിനെ സ്വീകരിക്കാനെ നിവൃത്തിയുള്ളൂ.
10 രൂപാ മുതല്‍ കോടിക്കണക്കിനു ഡോളറുകള്‍ വരെ ഇന്ന് കൈക്കൂലി ഇനത്തില്‍ വാങ്ങുന്നുണ്ട്. വലിയ ഇടപാടുകള്‍ക്ക് 'കോഴ' എന്നോ 'ഹവാല' എന്നോ രാജകീയ പ്രൌഡിയുള്ള ഒരു പേര് നല്‍കിയാലും അതു വാങ്ങുന്ന വന്‍കിട രാഷ്ട്രീയക്കാരനും 100 രൂപാ കൈക്കൂലി വാങ്ങുന്ന ചെറുകിട ജീവനക്കാരനും  എന്താണ് വ്യത്യാസം?
ഒരു ഗവണ്മെന്‍റ് കാര്യാലയത്തില്‍ പോയാല്‍ എന്ത് ആവശ്യത്തിനും അപേക്ഷാ ഫോറം പൂരിപ്പിച്ചു കൊടുക്കാന്‍ മുതല്‍ ഏജന്‍സികളാണ്. പത്ത് മിനിറ്റ്‌ ചെലവാക്കിയാല്‍ സ്വന്തമായി ചെയ്യാവുന്ന കാര്യമേ ഉള്ളു എങ്കിലും അതിനും പൈസ കൊടുത്ത് ചെയ്യിക്കാന്‍ തയ്യാറാവുന്ന നമ്മളും ഒരര്‍ത്ഥത്തില്‍ ഇതിനെ പ്രോത്സാഹിപ്പിക്കയല്ലേ ചെയ്യുന്നത്? കൈക്കൂലി കൊടുക്കാന്‍ കഴിയാതെ പ്രതീക്ഷകള്‍ നശിച്ചു ആത്മഹത്യയില്‍ അഭയം കണ്ടെത്തിയ എത്ര കുടുംബങ്ങള്‍ നമ്മുടെ മുന്നിലുണ്ട്?
ഏറ്റവും വലിയ ജനാധിപത്യ രാജ്യവും പര്യാപ്തമായൊരു ലിഖിത ഭരണ ഘടനയുമുള്ള ഇന്ത്യയില്‍ സ്വാതന്ത്ര്യം നേടി 65 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക്‌ പഴുതുകള്‍ ഉണ്ടാവുന്നത് ലജ്ജാവഹം എന്നല്ലാതെ എന്താണ് പറയാന്‍ കഴിയുക?
വികസിത രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടാനുള്ള ആഗ്രഹം മാത്രം പോരാ, ഇത്തരം ചെറിയ കുറ്റകൃത്യങ്ങളില്‍ നിന്ന് വിമോചനം നേടാനും അതിലൂടെ അനേകര്‍ക്കുണ്ടാവുന്ന ദുരന്തങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താനും കഴിയണം.
-പനയം ലിജു

Saturday, April 13, 2013

ദൈവത്തിനൊരു മുറി


ദൈവത്തിനൊരു വീട്.....
“ഈശ്വരനെ തേടി ഞാന്‍ നടന്നു...
കടലുകള്‍ കടന്നു ഞാന്‍ തിരഞ്ഞു...
കാടും മലയും പുഴയും കടലും കടന്നു ഭൂമിയിലും ആകാശത്തും തേടിയിട്ടും കാണാന്‍ കഴിയാത്ത ദൈവത്തെ, ഒടുവില്‍ സ്വന്തം ഹൃദയത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു എന്നാണു ഫാദര്‍.ആബേല്‍ അന്ന് പാടിയത്.
ഇന്ന്‍ പക്ഷെ തിരിച്ചു ദൈവം താമസിക്കാനൊരു ഇടം തേടി അലയുകയാണ്. ആരാധനാലയങ്ങളില്‍ പോയി നോക്കിയ ദൈവം അവിടെ കണ്ടത്‌ അധികാര വടം വലിയും സ്വാര്‍ഥത നിറഞ്ഞ സ്വഭാവങ്ങളും....ഉത്സവദിനങ്ങളില്‍ എങ്കിലും അവിടെ കയറാമെന്നോര്‍ത്ത ദൈവത്തിനു വീണ്ടും തെറ്റി. പണം വാരിയെറിഞ്ഞുള്ള ആഘോഷത്തിമിര്‍പ്പി ല്‍ വിശിഷ്ടാതിഥിയായി വന്ന മന്ത്രിമാരെ സല്‍ക്കരിക്കുന്ന തിരക്കില്‍ അവിടെയും ദൈവം അന്യന്‍.
സര്‍വ്വപ്രപഞ്ചതിന്‍റെയും അധികാരിയായ ദൈവം പിന്നീട് നിയമസഭയിലും പാര്‍ലമെന്റിലും പോയി നോക്കിയപ്പോള്‍ അവിടെയോ അഴിമതിയും തമ്മിലടിയും പാര വയ്പ്പും അധികാര ദുര്‍വിനിയോഗവും കണ്ടിട്ട് അവിടെ നിന്നും പടിയിറങ്ങി.
“ദൈവം ഈ വീടിന്‍റെ നായകന്‍” എന്നെഴുതിയ ബോര്‍ഡുകള്‍ കണ്ട വീടുകളില്‍ നോക്കിയ ദൈവം അവിടുത്തെ ഉള്ളിലെ അവസ്ഥ കണ്ട്  അതിലേറെ നിരാശനായി യാത്ര തുടര്‍ന്നു.
വഴിയാത്രയില്‍ കണ്ട കാഴ്ചകള്‍ എല്ലാം തന്നെ തനിക്ക്‌ ഇടപെടുവാന്‍ കഴിയുന്നതായിരുന്നില്ല.... ബന്ധങ്ങള്‍ മനസ്സിലാക്കാനോ സഹജീവികളോട് സ്നേഹവും മനുഷ്യത്വവും പ്രകടിപ്പിക്കാനോ എല്ലാവരും മറന്നിരിക്കുന്നു....താന്‍ പഠിപ്പിച്ച സാന്മാര്‍ഗ്ഗിക ജീവിതം അന്യമായിരിക്കുന്നു....ഭൂമിയെ കുറിച്ചും സൃഷ്ടികളെ കുറിച്ചും താന്‍ കണ്ട സ്വപ്‌നങ്ങള്‍ എല്ലാം തകര്‍ന്നിരിക്കുന്നു..... ശിഥിലമാക്കപ്പെട്ടതും മരവിച്ചതുമായ അവസ്ഥ എവിടെയും ദൃശ്യം....
എന്താണ് നമുക്കൊക്കെ സംഭവിച്ചത്‌....? എന്താണ് ഈ ലോകത്തിനു സംഭവിച്ചു കൊണ്ടിരിക്കുന്നത്....? എവിടേക്കാണ് ഈ ലോകവും നാമും പൊയ്ക്കൊണ്ടിരിക്കുന്നത്....?
ദൈവം വന്നു വിളിക്കുമ്പോള്‍ അവനു വസിക്കാനായി അല്പം ഇടം നമ്മുടെ ഹൃദയങ്ങളില്‍ കൊടുക്കാന്‍ കഴിയില്ലേ....?  

-പനയം ലിജു

Wednesday, April 10, 2013

ആകാശവാണി തിരുവനന്തപുരം......വാര്‍ത്തകള്‍ വായിക്കുന്നത് രാചന്ദ്രന്‍.

 ആകാശവാണി, തിരുവനന്തപുരം,...... പ്രാദേശിക വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍.....,...
ഈ വാചകങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സ്‌ അറിയാതെ ഒരുപാട് പിന്നിലേക്കൊന്നു സഞ്ചരിക്കുന്നില്ലേ.....? ആകാശവാണി, തിരുവനന്തപുരം,...... പ്രാദേശിക വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍.....,...
ഈ വാചകങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സ്‌ അറിയാതെ ഒരുപാട് പിന്നിലേക്കൊന്നു സഞ്ചരിക്കുന്നില്ലേ.....? പാതിരാത്രി വിളിച്ചുണര്‍ത്തി പറയുന്ന മൊബൈല്‍ ന്യൂസ് അപ്ഡേറ്റ് സംവിധാനം വരും മുന്‍പേ, വിരല്‍തുമ്പ് റിമോട്ടില്‍ തൊട്ടാല്‍ സെക്കന്‍ഡില്‍ മാറി മറയുന്ന എണ്ണമറ്റ ചാനലുകള്‍ പിറക്കും മുന്‍പേ, പ്രാദേശിക, ദേശീയ, ലോക വാര്‍ത്തകളുടെ വിശദാംശങ്ങള്‍ നമ്മുടെ കാതില്‍ ഓതി തന്നിരുന്നത് റേഡിയോ മാത്രമായിരുന്നു. ഇന്ന്‍ ആരും റേഡിയോ കേള്‍ക്കുന്നില്ല എന്ന്‍ ഞാന്‍ പറഞ്ഞാല്‍ അത് തെറ്റാവും...കേള്‍ക്കുന്നുണ്ട്, പക്ഷെ അത് കൂടുതലും യാത്രാ വേളയില്‍ കാറിനുള്ളില്‍ കേള്‍ക്കുന്ന എഫ്. എം റേഡിയോ ആണ്.
പരുപരുത്ത ശബ്ദം കലര്‍ന്ന ചലച്ചിത്ര ഗാനവും യുവവാണിയും മഹിളാലയവും സഗീതാസ്വാദകര്‍ക്കുള്ള ലളിത സംഗീത പാഠവും അറിവിന്‍റെ വെളിച്ചം പകരുന്ന മനുഷ്യന്‍റെ ഉല്പത്തിയും വികാസവും...അങ്ങനെ എത്രയെത്ര പരിപാടികള്‍ നാം ശബ്ദത്തിലൂടെ മാത്രം ആസ്വദിച്ചു....! ചലച്ചിത്ര ശബ്ദരേഖയും റേഡിയോ നാടകങ്ങളും നാം കേട്ടപ്പോള്‍ ദൃശ്യാനുഭൂതി തന്നെ അനുഭവവേദ്യമായിരുന്നു.
ഇന്ന്‍ ചലച്ചിത്ര നാടക വേദികളില്‍ മുന്‍ നിരയില്‍ വിരാജിക്കുന്ന പല പ്രശസ്ത വ്യക്തികളെയും നാം ആദ്യം അറിഞ്ഞത് റേഡിയോ തരംഗങ്ങളിലൂടെയായിരുന്നു.
കാലം മാറുമ്പോള്‍ കോലവും മാറുന്നതിന്‍റെ ഭാഗമായി പല ദൃശ്യശ്രവ്യ ര്‍ത്തകളുടെ വിശദാംശങ്ങള്‍ നമ്മുടെ കാതില്‍ ഓതി തന്നിരുന്നത് റേഡിയോ മാത്രമായിരുന്നു. ഇന്ന്‍ ആരും റേഡിയോ കേള്‍ക്കുന്നില്ല എന്ന്‍ ഞാന്‍ പറഞ്ഞാല്‍ അത് തെറ്റാവും...കേള്‍ക്കുന്നുണ്ട്, പക്ഷെ അത് കൂടുതലും യാത്രാ വേളയില്‍ കാറിനുള്ളില്‍ കേള്‍ക്കുന്ന എഫ്. എം റേഡിയോ ആണ്.
പരുപരുത്ത ശബ്ദം കലര്‍ന്ന ചലച്ചിത്ര ഗാനവും യുവവാണിയും മഹിളാലയവും സഗീതാസ്വാദകര്‍ക്കുള്ള ലളിത സംഗീത പാഠവും അറിവിന്‍റെ വെളിച്ചം പകരുന്ന മനുഷ്യന്‍റെ ഉല്പത്തിയും വികാസവും...അങ്ങനെ എത്രയെത്ര പരിപാടികള്‍ നാം ശബ്ദത്തിലൂടെ മാത്രം ആസ്വദിച്ചു....! ചലച്ചിത്ര ശബ്ദരേഖയും റേഡിയോ നാടകങ്ങളും നാം കേട്ടപ്പോള്‍ ദൃശ്യാനുഭൂതി തന്നെ അനുഭവവേദ്യമായിരുന്നു.
ഇന്ന്‍ ചലച്ചിത്ര നാടക വേദികളില്‍ മുന്‍ നിരയില്‍ വിരാജിക്കുന്ന പല പ്രശസ്ത വ്യക്തികളെയും നാം ആദ്യം അറിഞ്ഞത് റേഡിയോ തരംഗങ്ങളിലൂടെയായിരുന്നു.രാമചന്ദ്രനും പ്രതാപനും ഗോപനും സുഷമ മോഹനും ഒക്കെ ഒരു സൂപ്പര്‍ താര പരിവേഷമായിരുന്നു നമ്മുടെയുള്ളില്‍...... ഇന്ന് ഓണം,വിഷു,ക്രിസ്തുമസ്,റംസാന്‍ തുടങ്ങിയ ആഘോഷങ്ങള്‍ നാം സിനിമാ താരങ്ങളോടൊപ്പം ടിവിയില്‍ ആഘോഷിക്കുന്നു. അന്ന്‍ നമ്മുടെ പ്രിയ താരങ്ങള്‍ റേഡിയോയിലൂടെ തങ്ങളുടെ ആഘോഷം നമ്മോട് പങ്കുവച്ചിരുന്നു.
കാലം മാറുമ്പോള്‍ കോലവും മാറുന്നതിന്‍റെ ഭാഗമായി പല ദൃശ്യശ്രവ്യ മാധ്യമങ്ങളെ നാം പിന്തുടരുമ്പോഴും ഇടയ്ക്കൊക്കെ ആ പഴയ റേഡിയോ പെട്ടിയെ കൂടി ഓര്‍ക്കാന്‍ ശ്രമിക്കാം.

-പനയം ലിജു