Pages

Monday, April 22, 2013

വരളുന്ന കേരളം.

കേരളം ദൈനം ദിനം വരള്‍ച്ചയുടെ കഠിനതയിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്നു. ദാഹജലത്തിനു പോലും വഴിയില്ലാതെ ഒരു പറ്റം ജനങ്ങള്‍ കഷ്ടപ്പെടുന്നു. കൊടും ചൂടേറ്റ് മരണത്തിന് കീഴടുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരുന്നു. സൂര്യാഘാതം ഏറ്റവരില്‍ കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ വാര്‍ദ്ധക്യത്തിലായവര്‍ വരെ ഉള്‍പ്പെടുന്നു. കുടിവെള്ളത്തില്‍ വിഷാംശം കലരുന്ന രാസപദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിന്‍റെ പരിണത ഫലമായി ഒരു തെറ്റും ചെയ്യാത്ത ഗര്‍ഭസ്ഥ ശിശുക്കള്‍ പോലും ശിക്ഷ അനുഭവിക്കുന്നു. മനസ്സ്‌ മരവിക്കുന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നതെല്ലാം. ഈ അവസ്ഥയിലും വെള്ളവും വൈദ്യുതിയും ദുര്‍വിനിയോഗം ചെയ്യുന്നതില്‍ നിന്ന് നാം പൂര്‍ണ്ണമായും മാറിയിട്ടില്ല. പ്രകൃതിയെ സംരക്ഷിക്കുന്നത് പരിസ്ഥിതി സംരക്ഷകരുടെ മാത്രം ഉത്തരവാദിത്വമല്ല. വെള്ളത്തിന്‍റെയും വൈദ്യുതിയുടെയും  അമിതമായ ദുര്‍വ്യയം, അശ്രദ്ധമായ നമ്മുടെ ജീവിത രീതികള്‍, ഇവയൊക്കെ ഇതിനു മുഖ്യപങ്ക് വഹിക്കുന്ന ഘടകങ്ങളാണ്. ആവശ്യത്തിന് മഴയും കാറ്റും വെളിച്ചവും ലഭിച്ചുകൊണ്ടിരുന്ന ദൈവത്തിന്‍റെ സ്വന്തം നാടായ നമ്മുടെ നാട് ഇന്ന്‍ ആവശ്യത്തിന് മഴ ലഭിക്കാതെ വിലപിക്കുമ്പോള്‍ പ്രകൃതി സംരക്ഷണത്തിന്‍റെ അനിവാര്യതയെ കുറിച്ച് നാം ബോധാവാന്മാര്‍ ആകേണ്ടത് അത്യന്താപേക്ഷിതമാണ്.
നദികള്‍ വറ്റി വരണ്ടു.....വെള്ളമുള്ള നദികളില്‍ വിഷാംശം,...... കഴിക്കുന്ന മത്സ്യത്തിലും മാംസത്തിലും കൊടും വിഷം നിറഞ്ഞ മായം കലര്‍ത്തപ്പെടുന്നു. ,......വിഷാംശമുള്ള വളങ്ങള്‍ ഉപോയോഗിക്കാന്‍ തുടങ്ങിയതോടെ  പച്ചക്കറികളും  പോഷക ഗുണമില്ലതായി.... കോഴിമുട്ട പോലും കൃത്രിമമായി നിര്‍മ്മിക്കപ്പെടുന്ന ഈ കാലത്ത്‌ പൂര്‍ണ്ണ വിശ്വാസത്തോടും ധൈര്യത്തോടും എന്താണ് നമുക്ക്‌ ഭക്ഷിയ്ക്കാന്‍ കഴിയുക?
മരണ നിരക്ക് കൂടുകയും ആയുര്‍ദൈര്‍ഘ്യം കുറയുകയും ചെയ്യുന്ന ഒരു അവസ്ഥാ വിശേഷം നമുക്കിടയില്‍ വന്നു കഴിഞ്ഞു.  പ്രായഭേദമന്യേ മാരക രോഗങ്ങള്‍ക്ക്‌ അടിമകളാവുന്നു.
നമ്മുടെ ജീവിത ശൈലികളില്‍ ഒരു മാറ്റം വരുത്താന്‍ ബോധപൂര്‍വ്വം നാം തയ്യാറാകാത്ത പക്ഷം ഇനിയും കൊടും ഭീരങ്ങളായ കാഴ്ചകള്‍ നാം കാണേണ്ടി വരും.
-പനയം ലിജു

1 comment:

ഷാജു അത്താണിക്കല്‍ said...

ആധുനികത ധുനിയാവില്ലാതാക്കികൊണ്ടിരിക്കുന്നു...........