Pages

Tuesday, August 27, 2013

സമ്മതമാണോ.....? പിന്നെന്ത് പേടിക്കാന്‍....!!

റിഞ്ഞില്ലേ? പെണ്ണിന് സമ്മതമാണെങ്കില്‍  ഇനിയിപ്പോ അവള്‍ക്ക് 18 ആയില്ലെന്നോര്‍ത്ത് പേടിച്ചു ഒളിക്കേണ്ടാ... അതെ...സംഗതി അത് തന്നെ... കാലം ന്യൂ ജനറേഷന്‍ ആണേലും അങ്ങട്ട് വെട്ടിതുറന്നെഴുതാന്‍ ഒരു മടി... കാര്യം മനസ്സിലായില്ലേ...
18 വയസ്സ് വരെ പെണ്ണ് സര്‍ക്കാരിന്‍റെ സ്വത്തല്ലെന്നും അവള്‍ക്കു സുഖങ്ങള്‍ നിഷിധമല്ലെന്നും എന്തരോ ഒക്കെ പറയുന്നുണ്ട്. ആ.. പറയുമ്പോള്‍ എല്ലാം പറയണോല്ലോ... ഇതിന്‍റെ കൂടെ തന്നെ മറ്റേ സാധനം കൂടി നടത്തും....ബോധവല്‍ക്കരണം...അപ്പൊ പിന്നെ എല്ലാരും അങ്ങ് നന്നായിക്കോളും... പ്രീ മാരിറ്റല്‍ കൌണ്സിലിംഗ് നടത്തി കല്യാണം കഴിക്കാന്‍ പറഞ്ഞു വിടുന്ന പോലെ വിവാഹ പൂര്‍വ ലൈംഗീക ബന്ധം തെറ്റാണെന്നും അതിന്‍റെ ദൂഷ്യവശങ്ങളും അവസാനം രൂപയുടെ മൂല്യച്യതിയെ കുറിച്ചു വരെ ബോധവല്‍ക്കരണം നടത്തി പറഞ്ഞു വിടും....ഈ ബോധവല്‍ക്കരണം കൊണ്ട് നാട് നന്നാവുമെങ്കില്‍ ഇന്ത്യ നന്നാവേണ്ട കാലം പണ്ടേ കഴിഞ്ഞു.
ഒരു കൊച്ചിനെ പീഡിപ്പിച്ചതിന്‍റെ സമരം തീരുന്നെനു മുന്‍പേ നാലെണ്ണം വേറെ നടന്ന സ്ഥലത്താണ് ബോധവല്‍ക്കരണവും നിയമവും. അയ്യോ പീഡനം എന്നൊന്നും പറയാന്‍ പറ്റില്ല. പെണ്ണിന്‍റെ സമ്മതത്തോടെ സുഖം പകര്‍ന്നതല്ലേ...അത് പീഡനം ആവില്ലല്ലോ....
വിളിക്കുമ്പോള്‍ 'ഹലോ ചക്കരെ' ക്ക് പകരം,
"താങ്കള്‍ വിളിക്കുന്ന നമ്പര്‍ പരിധിയ്ക്ക് പുറത്താണ് ...ദയവായി അല്‍പസമയത്തിന് ശേഷം വിളിക്കുക" എന്ന മെസ്സേജ് കേള്‍ക്കും വരെ...
...

Wednesday, August 21, 2013

ആരുടെ പിഴ....?

ന്തൊക്കെ നേടിയാല്‍ എന്ത് ഗുണം? മക്കളെ പഠിപ്പിച്ചു വലുതാക്കി ഡോക്ടറും എന്‍ജിനീയറും ആക്കാനും  റിയാലിറ്റി ഷോയില്‍ കോടികള്‍ സമ്മാനം വങ്ങാനയക്കുകയും യുവജനോത്സവ വേദികളില്‍ കലാതിലകവും പ്രതിഭയുമാക്കാന്‍ കഷ്ടപ്പെടുകയും ചെയ്യുന്ന മാതാപിതാക്കള്‍ മറന്നുപോകുന്ന ഒരു സത്യം. മക്കളുടെ സാമീപ്യം ആവശ്യമുള്ളപ്പോള്‍ വന്നു കാണാന്‍ അവര്‍ക്ക് ലീവുണ്ടാവില്ല, ഫോണ്‍ ചെയ്യാന്‍ സമയവും ഉണ്ടാവില്ല.
കഴിഞ്ഞ ദിവസം മാവേലിക്കരയില്‍ വീടിനുള്ളില്‍ മരിച്ചു കിടന്നു ഒന്നര മാസത്തിനു ശേഷം ജീര്‍ണ്ണിച്ച അവസ്ഥയില്‍ കണ്ടെത്തിയ മൃതദേഹത്തിനുടമയായ ഒരമ്മ, അവര്‍ തറവാടിത്തം ഇല്ലാത്തവരോ  അവരുടെ മക്കള്‍ പണമില്ലാത്തവരോ ആയിരുന്നില്ല. സമ്പന്നയും വിധവയുമായ അമ്മയുടെ മരണവാര്‍ത്ത പോലും മക്കള്‍ അറിയുന്നത് ഒന്നര മാസത്തിനു ശേഷമാണെന്ന് കേള്‍ക്കുമ്പോള്‍ അത് വായിച്ച നമുക്ക് ആ മക്കളോട് ദേഷ്യമാണോ അമ്മയോട് സഹതാപമാണോ ഉണ്ടായത്? മാസംതോറും ചെലവിനുള്ള പൈസ അയച്ചുകൊടുക്കുന്നതിലൂടെ കര്‍തവ്യങ്ങള്‍ പൂര്‍ണ്ണമായെന്നു കരുതുന്ന മക്കള്‍ തലമുറ.
സമാനമായ മറ്റൊരു സംഭവം ബാംഗ്ലൂരിലും നടന്നു. നാല് മാസത്തിനു ശേഷം മാത്രം മനസ്സിലാക്കിയ മരണ വിവരം. പക്ഷെ അത് അവിവാഹിതയായ സ്ത്രീയാണെന്നും മാനസികരോഗി ആയിരുന്നെന്നും ന്യായം പറഞ്ഞു മാറ്റിനിര്‍ത്താം. എന്നാല്‍ മാവേലിക്കരയിലെ സംഭവം എന്താണ് നമ്മോടു വിളിച്ചു പറയുന്നത്...? ശോ, കഷ്ടം ! എന്നൊരു നെടുവീര്‍പ്പല്ലാതെ മറ്റൊന്നും അത് വായിക്കുന്ന ആര്‍ക്കും പറയാനുണ്ടാവില്ല. എവിടെയാണ് പിഴച്ചത്? ആര്‍ക്കാണ് തെറ്റിയത്? മക്കള്‍ക്കായി സമ്പാദിച്ചു അവരെ ഇടക്ക് പോയി കാണാനും സന്തോഷത്തില്‍ പങ്കിടാനും മനസ്സ് ഉണ്ടായിരുന്ന അമ്മയ്ക്കോ ഒന്നര മാസമായി പെറ്റമ്മയുടെ യാതൊരു വിവരവുമില്ലെന്ന് തിരക്കിനിടയില്‍ മറന്നു പോയ മക്കള്‍ക്കോ? മരിക്കുന്നതിനു മുന്‍പുള്ള നിമിഷങ്ങളില്‍ ദൂരെയുള്ള മക്കള്‍ക്ക് സന്തോഷം മാത്രം നല്കണേ എന്നാവും ആ അമ്മ പ്രാര്‍ഥിച്ചത്.
-പനയം ലിജു, സിംഗപ്പൂര്‍