Pages

Thursday, November 29, 2012

എഴുത്തുപെട്ടി

കാലം പുരോഗമിച്ചപ്പോള്‍ നമുക്ക് അന്യമായി പോയ പല സംഗതികളില്‍ മുഖ്യമായ ഒന്നാണ് എഴുത്തുപെട്ടി. ഒരു കാലത്ത് സന്ദേശങ്ങള്‍ കൈമാറാന്‍ ഏക ആശ്രയം ഈ പെട്ടികള്‍ മാത്രമായിരുന്നു. വഴിവക്കിലും പ്രധാന കവലകളിലും ചുട്ടു പൊള്ളുന്ന ഉച്ച വെയിലിലും തകര്‍ത്തു പെയ്യുന്ന പേമാരിയിലും പരിഭവമോ സങ്കടമോ ഇല്ലാതെ തനിച്ചിരിക്കുന്ന ഈ പാവം പെട്ടിയുടെ ഇന്നത്തെ ദുര്യോഗം കാണുമ്പോള്‍ കഷ്ടം തോന്നുന്നില്ലേ...?   'തപാലാപ്പീസ്' എന്ന ശീര്‍ഷകം എഴുതിയ ബോര്‍ഡിനു സമീപം ആരെയോ കാത്ത് നിരാശാകാമുകനെ പോലെ നില്‍ക്കുന്ന ഇന്നത്തെ എഴുത്തുപെട്ടികള്‍ക്ക് അന്നന്നത്തെവിശപ്പിനുള്ള ആഹാരം പോലും കൃത്യമായിലഭിക്കുന്നില്ല. ക്രിസ്മസ്, പുതുവര്‍ഷം തുടങ്ങിയ ആഘോഷവേളകളില്‍ ഇവന്‍ നമ്മെ സഹായിച്ചിട്ടുള്ളത്കണക്ക്പറഞ്ഞുതീര്‍ക്കാന്‍കഴിയില്ല. പ്രണയങ്ങള്‍ക്കും വിരഹങ്ങള്‍ക്കും വിവാഹങ്ങള്‍ക്കുമായി എത്രയോ ദൂതുകള്‍ ഇവന്‍ നമുക്ക് വേണ്ടി കൈമാറി....? എത്ര സുഖ ദുഃഖങ്ങള്‍ക്ക് മൂകസാക്ഷ്യംവഹിച്ചു...? 
എഴുത്തുപെട്ടിയുടെ ജോലികള്‍ ഇന്ന് ഇ മെയിലും SMS ഉം ഓര്‍ക്കൂട്ടും ഫേസ് ബുക്കും ട്വിറ്ററും  ഏറ്റെടുത്തപ്പോള്‍ അവനു കൂട്ടിനെത്തുന്നത് കോടതി നോട്ടീസും രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാകമ്മിറ്റി അറിയിപ്പും മാത്രമായിമാറിയിരിക്കുന്നു.

No comments: