Pages

Sunday, November 27, 2011

ശാശ്വതമായൊരു മാര്‍ഗ്ഗമെനിക്കായ്‌ തുറന്നു തന്നവനെ
വഴിയറിയാതെ ദിശയറിയാതെ
പതറിനിന്നപ്പോള്‍ എനിക്ക്
വഴികാട്ടിയായോനെ

ഹൃദയം തകര്‍ന്നു ഞാന്‍ നീറിയപ്പോള്‍ എന്‍
ചാരെയണഞ്ഞവനെ
മിഴികള്‍ നനഞ്ഞു ഞാന്‍ മൌനമായ് തെങ്ങിയപോള്‍
മിഴിനീര്‍ തുടച്ചവനെ എന്നെ മാരോടനച്ചവനെ - ശാശ്വതമായൊരു

സ്വന്തമായുള്ളവര്‍ തള്ളിക്കളഞ്ഞപ്പോള്‍
ഉള്ളം കരങ്ങളില്‍ വഹിച്ചൊനെ
കൈവിടില്ലെന്നുള്ള വാഗ്ദത്തം തന്നെന്നില്‍
ധൈര്യം പകര്‍ന്നവനെ - ശാശ്വതമായൊരു

No comments: