Pages

Wednesday, April 10, 2013

ആകാശവാണി തിരുവനന്തപുരം......വാര്‍ത്തകള്‍ വായിക്കുന്നത് രാചന്ദ്രന്‍.

 ആകാശവാണി, തിരുവനന്തപുരം,...... പ്രാദേശിക വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍.....,...
ഈ വാചകങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സ്‌ അറിയാതെ ഒരുപാട് പിന്നിലേക്കൊന്നു സഞ്ചരിക്കുന്നില്ലേ.....? ആകാശവാണി, തിരുവനന്തപുരം,...... പ്രാദേശിക വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍.....,...
ഈ വാചകങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സ്‌ അറിയാതെ ഒരുപാട് പിന്നിലേക്കൊന്നു സഞ്ചരിക്കുന്നില്ലേ.....? പാതിരാത്രി വിളിച്ചുണര്‍ത്തി പറയുന്ന മൊബൈല്‍ ന്യൂസ് അപ്ഡേറ്റ് സംവിധാനം വരും മുന്‍പേ, വിരല്‍തുമ്പ് റിമോട്ടില്‍ തൊട്ടാല്‍ സെക്കന്‍ഡില്‍ മാറി മറയുന്ന എണ്ണമറ്റ ചാനലുകള്‍ പിറക്കും മുന്‍പേ, പ്രാദേശിക, ദേശീയ, ലോക വാര്‍ത്തകളുടെ വിശദാംശങ്ങള്‍ നമ്മുടെ കാതില്‍ ഓതി തന്നിരുന്നത് റേഡിയോ മാത്രമായിരുന്നു. ഇന്ന്‍ ആരും റേഡിയോ കേള്‍ക്കുന്നില്ല എന്ന്‍ ഞാന്‍ പറഞ്ഞാല്‍ അത് തെറ്റാവും...കേള്‍ക്കുന്നുണ്ട്, പക്ഷെ അത് കൂടുതലും യാത്രാ വേളയില്‍ കാറിനുള്ളില്‍ കേള്‍ക്കുന്ന എഫ്. എം റേഡിയോ ആണ്.
പരുപരുത്ത ശബ്ദം കലര്‍ന്ന ചലച്ചിത്ര ഗാനവും യുവവാണിയും മഹിളാലയവും സഗീതാസ്വാദകര്‍ക്കുള്ള ലളിത സംഗീത പാഠവും അറിവിന്‍റെ വെളിച്ചം പകരുന്ന മനുഷ്യന്‍റെ ഉല്പത്തിയും വികാസവും...അങ്ങനെ എത്രയെത്ര പരിപാടികള്‍ നാം ശബ്ദത്തിലൂടെ മാത്രം ആസ്വദിച്ചു....! ചലച്ചിത്ര ശബ്ദരേഖയും റേഡിയോ നാടകങ്ങളും നാം കേട്ടപ്പോള്‍ ദൃശ്യാനുഭൂതി തന്നെ അനുഭവവേദ്യമായിരുന്നു.
ഇന്ന്‍ ചലച്ചിത്ര നാടക വേദികളില്‍ മുന്‍ നിരയില്‍ വിരാജിക്കുന്ന പല പ്രശസ്ത വ്യക്തികളെയും നാം ആദ്യം അറിഞ്ഞത് റേഡിയോ തരംഗങ്ങളിലൂടെയായിരുന്നു.
കാലം മാറുമ്പോള്‍ കോലവും മാറുന്നതിന്‍റെ ഭാഗമായി പല ദൃശ്യശ്രവ്യ ര്‍ത്തകളുടെ വിശദാംശങ്ങള്‍ നമ്മുടെ കാതില്‍ ഓതി തന്നിരുന്നത് റേഡിയോ മാത്രമായിരുന്നു. ഇന്ന്‍ ആരും റേഡിയോ കേള്‍ക്കുന്നില്ല എന്ന്‍ ഞാന്‍ പറഞ്ഞാല്‍ അത് തെറ്റാവും...കേള്‍ക്കുന്നുണ്ട്, പക്ഷെ അത് കൂടുതലും യാത്രാ വേളയില്‍ കാറിനുള്ളില്‍ കേള്‍ക്കുന്ന എഫ്. എം റേഡിയോ ആണ്.
പരുപരുത്ത ശബ്ദം കലര്‍ന്ന ചലച്ചിത്ര ഗാനവും യുവവാണിയും മഹിളാലയവും സഗീതാസ്വാദകര്‍ക്കുള്ള ലളിത സംഗീത പാഠവും അറിവിന്‍റെ വെളിച്ചം പകരുന്ന മനുഷ്യന്‍റെ ഉല്പത്തിയും വികാസവും...അങ്ങനെ എത്രയെത്ര പരിപാടികള്‍ നാം ശബ്ദത്തിലൂടെ മാത്രം ആസ്വദിച്ചു....! ചലച്ചിത്ര ശബ്ദരേഖയും റേഡിയോ നാടകങ്ങളും നാം കേട്ടപ്പോള്‍ ദൃശ്യാനുഭൂതി തന്നെ അനുഭവവേദ്യമായിരുന്നു.
ഇന്ന്‍ ചലച്ചിത്ര നാടക വേദികളില്‍ മുന്‍ നിരയില്‍ വിരാജിക്കുന്ന പല പ്രശസ്ത വ്യക്തികളെയും നാം ആദ്യം അറിഞ്ഞത് റേഡിയോ തരംഗങ്ങളിലൂടെയായിരുന്നു.രാമചന്ദ്രനും പ്രതാപനും ഗോപനും സുഷമ മോഹനും ഒക്കെ ഒരു സൂപ്പര്‍ താര പരിവേഷമായിരുന്നു നമ്മുടെയുള്ളില്‍...... ഇന്ന് ഓണം,വിഷു,ക്രിസ്തുമസ്,റംസാന്‍ തുടങ്ങിയ ആഘോഷങ്ങള്‍ നാം സിനിമാ താരങ്ങളോടൊപ്പം ടിവിയില്‍ ആഘോഷിക്കുന്നു. അന്ന്‍ നമ്മുടെ പ്രിയ താരങ്ങള്‍ റേഡിയോയിലൂടെ തങ്ങളുടെ ആഘോഷം നമ്മോട് പങ്കുവച്ചിരുന്നു.
കാലം മാറുമ്പോള്‍ കോലവും മാറുന്നതിന്‍റെ ഭാഗമായി പല ദൃശ്യശ്രവ്യ മാധ്യമങ്ങളെ നാം പിന്തുടരുമ്പോഴും ഇടയ്ക്കൊക്കെ ആ പഴയ റേഡിയോ പെട്ടിയെ കൂടി ഓര്‍ക്കാന്‍ ശ്രമിക്കാം.

-പനയം ലിജു