Pages

Thursday, October 17, 2013

നിയമവിധേയമാകുന്ന കേരളം

കേരളത്തിലെ റോഡുകളില്‍ അമിത വേഗതയും സിഗ്നല്‍ മറികടന്നുള്ള യാത്രയും ഒഴിവാക്കാന്‍ കാമറകള്‍ . ദേശീയ പാതകളില്‍ ആരംഭിച്ച ഈ കാമറകള്‍ ക്രമേണ മറ്റ് മുഖ്യ റോഡുകളിലേക്കും വ്യാപിപ്പിക്കും. ഇതിന്‍റെ അപ്പുറത്തുള്ള നിയമങ്ങള്‍ നമ്മള്‍ എത്ര കണ്ടിരിക്കുന്നു എന്ന് ലാഘവത്തോടെ ഇതിനെ എഴുതിതള്ളാന്‍ കഴിയില്ല കാരണം ശിക്ഷാ നടപടികളും ശക്തമായി തന്നെ തുടങ്ങിയിട്ടുണ്ട്. ഹെല്‍മറ്റ്,ലൈസന്‍സ്,ഇല്ലാതെയുള്ള യാത്ര, തെറ്റായ ട്രാക്കിലൂടെയുള്ള സഞ്ചാരം, സീറ്റ് ബെല്‍റ്റ്‌ ഇല്ലാതെ പോകുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുക തുടങ്ങി ഇരുപതോളം കുറ്റങ്ങള്‍ പിടിക്കാന്‍ ഈ സംവിധാനം ഉപയോഗിക്കും. ഒരിക്കല്‍ പിഴയടച്ച വാഹനം അതെ തെറ്റ് ആവര്‍ത്തിച്ചാല്‍ വാഹനത്തിന്‍റെ രജിസ്ട്രേഷനും  ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുന്നത് വരെയുള്ള ശിക്ഷകളാണ് നടപ്പാക്കുന്നത്.
നിയമം ലംഘിക്കുന്ന വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റിന്‍റെ ചിത്രമടക്കം വാഹനത്തിന്‍റെ ഉടമസ്ഥന്‍റെ വീട്ടില്‍ തപാല്‍ വഴി എത്തും. ഇതെല്ലാം കമ്പ്യൂട്ടര്‍ നിയന്ത്രിതമായ സംവിധാനം വഴിയാണ് പ്രവര്‍ത്തിക്കുന്നത്.2014 മാര്‍ച്ചോടെ സംസ്ഥാനത്തെ മുഴുവന്‍ റോഡുകളിലും ഇത്തരത്തില്‍ സുരക്ഷ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.
പിഴയടക്കാനുള്ള നോട്ടീസ് പോസ്റ്റ്‌ മാനില്‍ നിന്ന്‍ കൈപ്പറ്റാന്‍ കൂട്ടാക്കാതെയിരുന്നാലും കൈപ്പറ്റിയിട്ട് പിഴ അടക്കാതിരുന്നാലും റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ക്കാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇതില്‍ നിന്ന്‍ എന്ത് മനസ്സിലാക്കാം? നിയമങ്ങളുടെ കുറവല്ല അത് നടപ്പിലാക്കാനുള്ള കര്‍ശനമായ സംവിധാനത്തിന്‍റെ അപര്യാപ്തത മാത്രമായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. കര്‍ശനമായ നിയമങ്ങള്‍ നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്ന കാര്യം മറന്നിട്ട് സര്‍ക്കാരിന്‍റെ ആവശ്യമായി കണ്ടിരുന്നത് ഓരോ വ്യക്തികളുടെയും തെറ്റാണ്. നിയമങ്ങളും പിഴയും കര്‍ശനമായപ്പോള്‍ അപകടങ്ങളും കുറഞ്ഞതായി നാം കണ്ടു. മദ്യപിച്ചു വാഹനമോടിച്ചാല്‍ കര്‍ശനമായ ശിക്ഷ ലഭിക്കുമെന്ന് ബോധ്യപ്പെട്ടപ്പോള്‍ ജനങ്ങള്‍ സ്വയം നിയന്ത്രിക്കാന്‍ തുടങ്ങി.
നിയമങ്ങള്‍ നടപ്പിലാക്കാന്‍ നമ്മള്‍ സഹകരിച്ചാല്‍ കേരളത്തെ വിദേശ രാജ്യങ്ങളുടെ നിരയിലേക്ക് കൊണ്ടുവന്നു മറ്റ് സംസ്ഥാനങ്ങള്‍ക്ക് തന്നെ മാതൃകയാക്കി മാറ്റാന്‍ കഴിയും. അപകട രഹിതമായ റോഡുകളും സമാധാനപരമായ കേരളവും നമുക്ക് കെട്ടിപ്പടുക്കാം.
-പനയം ലിജു, സിംഗപ്പൂര്‍

No comments: